തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ രണ്ടാമത്തെ മകന്‍ അഫ്സാന്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണ് ഭര്‍ത്താവ് അബ്ദുല്‍ റഹീമിന്റെ സാന്നിധ്യത്തില്‍ ബന്ധുക്കള്‍ വിവരമറിയിച്ചത്. ‘എന്റെ മകന്‍ പോയി അല്ലേ’ എന്നായിരുന്നു ഷെമിയുടെ പ്രതികരണം. സൈക്യാട്രി വിഭാഗം ഡോക്ടര്‍മാരും മരണവാര്‍ത്ത അറിയിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നു. ഒരു മരണത്തെക്കുറിച്ചു മാത്രമേ ഷെമി അറിഞ്ഞിട്ടുള്ളൂ. മറ്റു വിവരങ്ങള്‍ അറിയിക്കാനാകുന്ന മാനസികാവസ്ഥയില്‍ അല്ല ഷെമിയെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
കാണാതായ പെൺകുട്ടികളുടെ ഫോൺ ടവർ ലൊക്കേഷൻ കോഴിക്കോട്, കുട്ടികളുടെ ഫോണിലേക്കുവന്ന എടവണ്ണ സ്വദേശിയുടെ സിം ടവർ ലൊക്കോഷൻ കാണിക്കുന്നത് മഹാരാഷ്ട്ര, കുട്ടികൾ കോഴിക്കോട് തന്നെ? അന്വേഷണം ഊർജിതം
അഫാന്‍ അനുജനെ കൊലപ്പെടുത്തിയ വിവരം മാതാവ് ഷെമി ഇതുവരെ അറിഞ്ഞിരുന്നില്ല. അതേസമയം, അഫാനെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ നെടുമങ്ങാട് കോടതിയാണ് അഫാനെ പാങ്ങോട് പൊലീസിനു കൈമാറിയത്. ഇന്ന് പൊലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തശേഷം നാളെ തെളിവെടുപ്പിനു കൊണ്ടുപോകും. ഇതിനുശേഷം വെഞ്ഞാറമൂട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കസ്റ്റഡിയില്‍ വാങ്ങും. പാങ്ങോട്ടെ കേസിനു പുറമെ വെഞ്ഞാറമൂട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കൊലക്കേസുകളിലും അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.