തിരുവനന്തപുരം: നിപ വൈറസ് സാഹചര്യം കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. നിപയെ സർക്കാർ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്നും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഏകോപനക്കുറവുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ആരോഗ്യവകുപ്പിന്റെ പ്രവർത്തനം വളരെ ശോചനീയമായ നിലയിലാണെന്ന് പറഞ്ഞ പിണറായി വിജയൻ, ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടൽ ഉണ്ടായില്ലെന്നും വിമർശിച്ചു. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കൂടുതൽ ജാഗ്രതയോടെയും സമയോചിതമായും ഇടപെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേവസ്വം പ്ലീഡർ നിയമന വിഷയത്തിലും പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. ദേവസ്വം പ്ലീഡറുടെ നിയമനം വിചിത്രമാണെന്നും ദേവസ്വം മന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരമൊരു നിയമനം എങ്ങനെ നടന്നുവെന്നും അദ്ദേഹം ചോദിച്ചു.
നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും ഉത്തരവാദിത്തപ്പെട്ടവർ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ട പിണറായി വിജയൻ, ഈ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും പറഞ്ഞു.
















































