ഹരിയാന: സിർസ ജില്ലയിൽ സർക്കാർ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥി അധ്യാപകനെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ആക്രമിച്ചതായി റിപ്പോർട്ട്. കഴുത്തിനു ഗുരുതരമായി പരുക്കേറ്റ അധ്യാപകനെ ആളുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
ജമാൽ ഗ്രാമത്തിലെ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂൾ പ്രിൻസിപ്പൽ പ്രതാപ് ചക്രവർത്തിയുടെ വിവരങ്ങൾ പ്രകാരം, അധ്യാപകൻ സുനിൽ ബിരാട് വിദ്യാർത്ഥികളുടെ ഹോംവർക്ക് പരിശോധിക്കുമ്പോൾ പിന്നിൽ നിന്ന് എത്തിയ വിദ്യാർത്ഥി സ്ക്രൂഡ്രൈവറിന് കഴുത്തിൽ പലതവണ ഉപയോഗിച്ച് കുത്തുകയായിരുന്നു.
ആക്രമണത്തിന് പിന്നാലെ വിദ്യാർത്ഥി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ സുനിൽ ബിരാടിനെ ആദ്യം നാഥുസാരി ചോപ്ടയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. തുടർന്ന് നില വഷളായതിനാൽ സിർസ സിവിൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു.
പോലീസ് സംഘം സ്കൂളിൽ എത്തി സ്ഥലം പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. അധ്യാപകന്റെ മൊഴി ഇപ്പോഴും രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. സ്കൂളിൽ മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ വിദ്യാർത്ഥി അസന്തുഷ്ടനായിരുന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

















































