കാൻബറ: ബോംബ് ഭീഷണിയെ തുടർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസിനെ ചൊവ്വാഴ്ച വൈകുന്നേരം കബറിലെ അദ്ദേഹത്തിൻ്റെ വസതിയിൽ നിന്ന് ഒഴിപ്പിച്ചു. വൈകുന്നേരം 6 മണിക്ക് പ്രധാനമന്ത്രിവസതിയായ ദ ലോഡ്ജിൽ നിന്ന് മാറ്റി. പാർലമെൻ്റ് ഹൗസിന് സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) പരിശോധന നടത്തി. സമഗ്രമായ പരിശോധനയ്ക്ക് ശേഷം രാത്രി 9 മണിക്ക് ശേഷം ആൽബനീസിന് വസതിയിലേക്ക് മടങ്ങിയെത്താൻ അനുമതി ലഭിച്ചു.
വിശദാംശങ്ങൾ ഉടനടി വെളിപ്പെടുത്തിയില്ലെങ്കിലും സ്‌ഫോടകവസ്തുവിനെക്കുറിച്ചുള്ള ഭീഷണിയുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമഗ്രമായ പരിശോധന നടത്തി, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല എന്ന് EFPI പ്രസ്താവനയിൽ പറഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്നും അറിയിച്ചു.
ഓസ്‌ട്രേലിയയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്നതിനിടയിലാണ് ഈ സംഭവം. ആൽബനീസും നിരവധി ഫെഡറൽ എംപിമാരും സമീപ മാസങ്ങളിൽ ഭീഷണികൾ നേരിട്ടിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടുന്ന പൊതുപരിപാടികളിൽ സുരക്ഷാ വർധിപ്പിക്കാൻ ഇത് കാരണമായി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ, രാഷ്ട്രീയക്കാർക്കും മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരായ ഭീഷണികൾ നേരിടാൻ പ്രത്യേക ദേശീയ സുരക്ഷാ അന്വേഷണ സംഘങ്ങൾ രൂപവത്കരിച്ചതായി എഎഫ്പി കമ്മിഷണർ ക്രിസ്സി ബാരറ്റ് പ്രഖ്യാപിച്ചു. ഈ മാസം ആദ്യം, ഫെഡറൽ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, ഓസ്‌ട്രേലിയൻ ജൂത സമൂഹത്തിലെ അംഗങ്ങൾ എന്നിവരെ അതിക്രമകാരികൾ ലക്ഷ്യമിട്ടിട്ടുണ്ടെന്ന വിഷയം സെനറ്റ് കമ്മിറ്റിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
.
















































