തൃശൂർ: പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിലെ പ്രതി റിജോയിലേക്കുള്ള വഴി എളുപ്പത്തിൽ പോലീസിനു വെട്ടിക്കൊടുത്തത അയൽക്കാരിയായ വീട്ടമ്മ. ബാങ്കിൻറെ രണ്ടര കിലോമീറ്റർ അകലെയാണ് റിജോയുടെ വീട്. ഈ പരിസരത്തെല്ലാം പോലീസ് അന്വേഷണം നടത്തിയത്സി സിസിടിവി ദൃശ്യങ്ങൾ കാണിച്ചുകൊണ്ടായിരുന്നു. ഇതിലുള്ള ദൃശ്യങ്ങൾ കണ്ട വീട്ടമ്മയാണ് ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്ന് പറഞ്ഞത്. ആരാണ് റിജോയെന്ന് ചോദിച്ചപ്പോൾ ഇവിടെ അടുത്തുള്ളയാളാണെന്നും ഇതുപോലെ ഒരു സ്കൂട്ടർ റിജോയ്ക്കുണ്ടെന്നും അവർ പറഞ്ഞു.
ഇതോടെ പോലീസ് നേരെ റിജോയുടെ വീട്ടിലേക്ക് തിരിച്ചു. അവിടെയെത്തിയപ്പോഴേക്കും ആദ്യം തെരഞ്ഞത് സ്കൂട്ടർ അവിടെയുണ്ടോയെന്നായിരുന്നു, പൊലീസെത്തുമ്പോൾ സ്കൂട്ടർ ഉണ്ടായിരുന്നെങ്കിലും അതിന് കണ്ണാടിയുണ്ടായിരുന്നു. മോഷണം നടത്തുമ്പോൾ സ്കൂട്ടറിന് കണ്ണാടിയുണ്ടായിരുന്നില്ല. എന്നാൽ മോഷണ സമയത്തും അതിനുശേഷവും റിജോ ധരിച്ചിരുന്ന ഷൂ വീടിനു മുന്നിലുണ്ടായിരുന്നു. ഇതോടെയാണ് റിജോ പോലീസിന്റെ വലയിലാകുന്നത്. കണ്ണാടി ഫിറ്റ്ചെയ്യാൻ ഓർത്ത റിജോ പക്ഷെ ഇട്ട ഷൂവിന്റെ കാര്യം മറന്നുപോയിരുന്നു.
പലയിടത്തുനിന്നും കിട്ടിയ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, ശരീര പ്രകൃതം നോക്കി പ്രതി മലയാളിയായിരിക്കാമെന്ന് ഉറപ്പിച്ചിരുന്നു. കയ്യിൽ കിട്ടിയതുമായി മടങ്ങുക എന്നതായിരുന്നു റിജോയുടെ ലക്ഷ്യം. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച കത്തി മുൻപ് ഗൾഫിലുണണ്ടായിരുന്നപ്പോൾ വാങ്ങിയതായിരുന്നു. മോഷണ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ പരമാവധി ക്യാമറയിൽ നിന്ന് ഒഴിവാകാൻ ശ്രമിച്ചിരുന്നു. പെരാമ്പ്ര അപ്പോളോയുടെ ഭാഗത്ത് ചുറ്റി സഞ്ചരിച്ച ശേഷമാണ് വീട്ടിൽ കയറിയത്. എല്ലാം താൻ ഒറ്റയ്ക്കാണ് ചെയ്തതെന്നും ആരുടെയും സഹായം ഇല്ലായിരുന്നെന്നും റിജോ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന് ശശി തരൂരിന്റെ വക എട്ടിന്റെ പണി… തരൂരിന് താന്‍ ‘നല്ല ഉപദേശം’ കൊടുത്തവെന്ന് കെ. സുധാകരന്‍