ബെർമിങ്ഹാം: വനിതാ ട്വന്റി 20 ലോകകപ്പിൽ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസിന്റെ മോഹിക്കും വിജയം. ദീപ്തി ശർമയുടെ കില്ലിംഗ് ബോളിങ്ങിൽ വനിതാ പാക് നിര 17 ഓവറിൽ 106 റൺസിന് കൂടാരം കയറി. നാലോവറിൽ വെറും 10 റൺസ് മാത്രം വിട്ടുനൽകി 5 വിക്കറ്റുകൾ വീഴ്ത്തി പാക് നിരയുടെ നടുവൊടിച്ചു. ദീപ്തിയെ കൂടാതെ ശ്രീ ചരണി 21 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഷെഫാലി മൂന്നോവറിൽ 22 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടി. തുടക്കത്തിൽ രണ്ടുവിക്കറ്റുകൾ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റുകൾ നഷ്ടമായെങ്കിലും അർധ സെഞ്ചുറി നേടിയ സ്മൃതി മന്ദാനയും 36 റൺസ് അടിച്ച ഹർമൻപ്രീത് കൗറുമാണ് ഇന്ത്യക്ക് അടിത്തറ പാകിയത്. ഇരുവരും മൂന്നാം വിക്കറ്റിൽ 91 റൺസ് കൂട്ടുകെട്ടുണ്ടാക്കി.
44 പന്തിൽ ഒമ്പത് ഫോറിന്റേയും രണ്ട് സിക്‌സറുകളുടേയും അകമ്പടിയോടെ സ്മൃതി 68 റൺസ് അടിച്ചുകൂട്ടി. 35 പന്തിൽ നാല് ഫോർ സഹിതമായിരുന്നു ഹർമൻപ്രീതിന്റെ 36 റൺസും നേടി. അവസാന ഓവറുകളിൽ റിച്ചാ ഘോഷിന്റെ വെടിക്കെട്ടും ഇന്ത്യയുടെ സ്‌കോറുയർത്തി. 17 പന്തിൽ 34 റൺസാണ് റിച്ച അടിച്ചെടുത്തത്
അതേസമയം മത്സരത്തിൽ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 18 റൺസിനിടെ ഷെഫാലി വർമയും ജെമീമ റോഡ്രിഗസും പുറത്തായി. ഷെഫാലി ആറ് റൺസും ജെമീമ ഒരു റണ്ണുമാണ് സ്‌കോർ ബോർഡിൽ ചേർത്തത്. ദീപ്തി ശർമ ഒമ്പത് പന്തിൽ 12 റൺസുമായി പുറത്താകാതെ നിന്നു. പാക്കിസ്ഥാനായി സാദിഖ ഇഖ്ബാലും ഫാത്തിമ സനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തസ്മിയ റുബാബും റമീൻ ഷമീമും ഓരോ വിക്കറ്റ് വീതം നേടി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസിടുന്ന സമയത്തുള്ള പതിവ് ഹസ്തദാനത്തിന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീതും പാക് ക്യാപ്റ്റൻ ഫാത്തിമ സനയും തയ്യാറായില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക് നിരയിൽ വിക്കറ്റ് കീപ്പർ മുബീന അലി മാത്രമാണ് ഇന്ത്യൻ ബോളർമാർക്കുമുന്നിൽ അൽപമെങ്കിലും പിടിച്ചു നിന്നത്. 41 റൺസെടുത്ത മുബീനയെ ദീപ്തി റണ്ണൗട്ടാക്കുകയായിരുന്നു.













































