മുംബൈ: അഫ്‌ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റിനും മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്‌ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഗുവാഹത്തിയിൽ ചേർന്ന ബിസിസിഐ സീനിയർ സെലക്‌ഷൻ കമ്മിറ്റി യോഗത്തിലാണ് ടീമുകളെ പ്രഖ്യാപിച്ചത്. അതേസമയം പ്രതീക്ഷിച്ചിരുന്നതുപോലെ ഏകദിന ടീമിൽ നിന്ന് സഞ്ജു സാംസണെ തഴഞ്ഞു. ടെസ്റ്റ് ടീമിനെ ശുഭ്‌മാൻ ഗിൽ തന്നെ നയിക്കും. റിഷഭ് പന്തിന് പകരം കെ എൽ രാഹുലാണ് ടെസ്റ്റ് വൈസ് ക്യാപ്റ്റൻ. അതുപോലെ ടെസ്റ്റ് ടീമിൽ നിന്ന് പേസർ മുഹമ്മദ് ഷമിയെ വീണ്ടും തഴഞ്ഞു. ടെസ്റ്റ് സ്‌ക്വാഡിലും ഏകദിന ടീമിലും മൂന്ന് വീതം പുതുമുഖങ്ങളുണ്ട്.
ടെസ്റ്റ് ടീം: ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), സായ് സുദർശൻ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദേവ്‌ദത്ത് പടിക്കൽ, നിതീഷ് റാണ, വാഷിംഗ്‌ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, ഹർഷ് ദുബേ, ധ്രുവ് ജൂരെൽ (വിക്കറ്റ് കീപ്പർ), മാനവ് സത്താർ, ഗുർനൂർ ബ്രാർ.
അതേസമയം, ഏകദിന സ്‌ക്വാഡിൻറെ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെത്തും. കെഎൽ രാഹുലിന് പുറമെ ഇഷാൻ കിഷനാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ. റിഷഭ് പന്തിനെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കി. വെറ്ററൻമാരായ രോഹിത് ശർമ്മയും വിരാട് കോലിയും ഏകദിന ടീമിൽ ഇടംപിടിച്ചു.
ഏകദിന സ്‌ക്വാഡ്: ശുഭ്‌മാൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, വാഷിംഗ്‌ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്‌ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്‌ണ, പ്രിൻസ് യാദവ്, ഹർഷ് ദുബേ, ഗുർനൂർ ബ്രാർ.
അതേസമയം പേസർ ജസ്‌പ്രീത് ബുമ്രയ്ക്ക് ടെസ്റ്റിലും ഏകദിനത്തിനിലും സെലക്‌ടർമാർ വിശ്രമം അനുവദിച്ചു. അതുപോലെ സ്‌പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് ടെസ്റ്റിൽ വിശ്രമം നൽകി. ജഡ്ഡു ഇപ്പോഴും ടീമിൻറെ ഒന്നാം നമ്പർ സ്‌പിന്നറാണ് എന്ന് മുഖ്യ സെലക്‌ടർ അജിത് അഗാർക്കർ ടീം പ്രഖ്യാപനവേളയിൽ വ്യക്തമാക്കി. ഏകദിനത്തിൽ ജഡേജയ്ക്ക് പകരം മറ്റുള്ളവരെ പരീക്ഷിക്കുന്നു എന്നുമാണ് സെലക്‌ഷൻ കമ്മിറ്റി നൽകിയ വിശദീകരണം.

















































