പത്തനംതിട്ട: പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതിയിൽ കസ്റ്റഡിയിൽ എടുത്ത യുവാവിന് പോലീസിൽ നിന്ന് നേരിടേണ്ടിവന്നത് ക്രൂരമർദനമെന്നാരോപിച്ച് ഇരയായ 20കാരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. കൂടൽ എസ്‌ഐ ജയമോഹനും സംഘവും തന്നെ ക്രൂരമായി മർദിച്ചതായാണ് യുവാവിന്റെ പരാതി. സിവിൽ വേഷത്തിൽ തന്റെ വീട്ടിലെത്തിയ പോലീസ് ബലപ്രയോഗത്തിലൂടെ വാഗണർ കാറിൽ കയറ്റുകയായിരുന്നു. പോലീസ് തിരിച്ചും മറിച്ചും തന്നെ ചോദ്യം ചെയ്തുവെന്നും യുവാവ് പറയുന്നു.
പോലീസിന്റെ മർദനത്തിനിടെ പരാതിക്കാരെ തനിക്ക് അറിയില്ല എന്ന് പറഞ്ഞുവെന്നും താൻ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് പോലീസിനോട് പറഞ്ഞിട്ടും കേട്ടില്ലെന്നും യുവാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. എസ്‌ഐയും സംഘവും തന്നെ ക്രൂരമായി മർദിച്ചു. ലാത്തി ഉപയോഗിച്ച് തന്റെ കാൽവെള്ളയിൽ ക്രൂരമായി അടിച്ചു. ബൂട്ടിട്ട കാലുകൾ കൊണ്ട് തന്റെ കാൽ ചവിട്ടി ചതച്ചു. ചെവിയിൽ പിടിച്ച് ശക്തമായി മുകളിലേക്ക് വലിച്ചുപൊക്കി. ചെവിക്ക് ഗുരുതരമായ ക്ഷതമേറ്റു.
ജൂലൈ നാലിന് വൈകിട്ട് ആറുമണിയോടെ നിയമവിരുദ്ധ കസ്റ്റഡിയിൽ നിന്ന് തന്നെ വിട്ടയച്ചു. ഈ കേസിൽ തന്നെ മർദിച്ച പോലീസിനെതിരെയും വ്യാജ പരാതി നൽകിയവർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും യുവാവ് പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം മർദിച്ചുവെന്ന യുവാവിന്റെ ആരോപണത്തിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. കുറ്റക്കാരായ പോലീസുകാരെ പിരിച്ചുവിടണമെന്ന ആവശ്യവുമായി സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം 20 അന്വേഷിച്ചെത്തിയ 20 കാരൻ ആണെന്ന് കരുതി തന്നെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തതെന്ന് ഇയാളുടെ സഹോദരനും പറഞ്ഞിരുന്നു. ജിമ്മിൽ നിന്നും പോലീസ് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. പ്രായം ചോദിച്ചപ്പോൾ 28 വയസാണെന്ന് പറഞ്ഞു. സഹോദരൻ ഉണ്ടോ എന്ന് പോലീസ് ചോദിച്ചു. ഉണ്ടെന്നും വീട്ടിലാണെന്നും പറഞ്ഞപ്പോൾ പോലീസ് തന്നെയും കൂട്ടി വീട്ടിലേക്ക് പോയി. തുടർന്ന് അനുജനെ കസ്റ്റഡിയിൽ എടുത്തു. പിന്നാലെ തങ്ങൾ രണ്ടുപേരെയും കൂടൽ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയെന്നും 28കാരൻ പറഞ്ഞു.
അതേസമയം പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സഹപാഠികൾ പീഡിപ്പിട്ടില്ലെന്ന് പെൺകുട്ടി മജിസ്‌ട്രേറ്റിനോട് വ്യക്തമാക്കി. സഹപാഠിയോട് തനിക്ക് പ്രണയം തോന്നിയെന്നും എന്നാൽ സഹപാഠി പ്രണയം നിരസിച്ചതായും പെൺകുട്ടി പറഞ്ഞു. ഇതിന്റെ നിരാശയിലാണ് സഹപാഠികൾക്കെതിരെ പീഡന പരാതി നൽകിയതെന്നും പെൺകുട്ടി പറഞ്ഞിരുന്നു. വൈദ്യപരിശോധനയിലും പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് വ്യക്തമായിരുന്നു. ശരീരത്തിൽ പരിക്കേറ്റിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കോടതിയിൽ റഫർ റിപ്പോർട്ട് സമർപ്പിക്കും.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സഹപാഠികൾ പീഡിപ്പിച്ചതായി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിൽ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പോലീസ് 13കാരിടുെ നാല് സഹപാഠികളേയും രണ്ട് മുതിർന്നവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കുകയായിരുന്നു.

















































