ടെൽ അവീവ്: ഇറാൻ ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രി സുരക്ഷിതനാണെന്നും അദ്ദേഹത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും കൊല്ലപ്പെട്ടിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ്അറിയിച്ചു.
ഒരു റിപ്പോർട്ടർ സമാനമായ അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരണം ചോദിച്ചപ്പോൾ “ഇത് മുഴുവനും വ്യാജ വാർത്തകളാണ്; പ്രധാനമന്ത്രി സുഖമായിരിക്കുന്നു” എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം അഭ്യൂഹങ്ങൾക്ക് തുടക്കമായത് നെതന്യാഹു വെള്ളിയാഴ്ച സമൂഹമാധ്യമ പ്ലാറ്റ്ഫോമായ X-ൽ പങ്കുവച്ച ഒരു വീഡിയോയാണ്. അമേരിക്ക–ഇസ്രായേൽ–ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള പ്രസംഗത്തിൻ്റെ വീഡിയോയിൽ നെതന്യാഹുവിൻ്റെ വലത് കൈയിൽ ആറു വിരലുകളുണ്ടെന്നു തോന്നുന്ന ദൃശ്യങ്ങൾ ചിലർ ചൂണ്ടിക്കാട്ടുകയായിരുന്നു.
വീഡിയോയിലെ ഏകദേശം 35-ാം സെക്കൻഡിൽ നെതന്യാഹു കൈ ഉയർത്തുമ്പോൾ ചെറിയ വിരലിന് സമീപം അധികമായ ഒരു ഭാഗം കാണപ്പെടുന്നതായി ചിലർ അവകാശപ്പെട്ടു. ഇത് “AI വീഡിയോയിലെ സാധാരണ ഫിംഗർ ഗ്ലിച്ച്” ആണെന്നായിരുന്നു അവരുടെ ആരോപണം. ഇതോടെയാണ് വീഡിയോ കൃത്രിമ ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ചതാകാമെന്ന സംശയം സമൂഹമാധ്യമങ്ങളിൽ വ്യാപകമായത്.
അമേരിക്കൻ രാഷ്ട്രീയ നിരൂപകയായ കാൻഡേസ് ഓവൻസ് പോലും ഈ വിഷയത്തിൽ പ്രതികരിച്ചു. “ബിബി എവിടെയാണ്?” എന്ന് നെതന്യാഹുവിൻ്റെ വിളിപ്പേരുപയോഗിച്ച് അവർ ചോദിച്ചു, “അദ്ദേഹത്തിൻ്റെ ഓഫീസ് എന്തുകൊണ്ടാണ് വ്യാജ AI വീഡിയോകൾ പുറത്തുവിട്ടത്? എന്താണ്?” എന്നും ചോദിച്ചു.
ഇതിനിടെ മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്തൃ വീഡിയോയിലെ പശ്ചാത്തലത്തെയും ചൂണ്ടിക്കാട്ടി. വീഡിയോയിൽ കറുത്ത മറപ്പടികൾ ഒരേ രീതിയിൽ ചലിക്കുമ്പോൾ രണ്ട് ഇസ്രായേൽ പതാകകൾ ചലിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം. ഇത് AI ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയുടെ ലക്ഷണമാകാമെന്ന് അവകാശപ്പെട്ടു. എന്നാൽ ഈ ആരോപണങ്ങളെ പലരും തള്ളി. വാർത്താ അവതാരകർ പോലുള്ളവർ പലപ്പോഴും വ്യാജ പശ്ചാത്തലങ്ങൾ ഉപയോഗിക്കുന്നതാണ് പതിവെന്നും അതിനാൽ വീഡിയോ വ്യാജമാണെന്ന് തെളിയിക്കാനാകില്ലെന്നും ചിലർ പ്രതികരിച്ചു.
ഗ്രോക്ക് എന്ന എഐ ചാറ്റ്ബോട്ടും ഈ അവകാശവാദങ്ങളെ പരിശോധിച്ച് പ്രതികരിച്ചു. നെതന്യാഹുവിന് ആറ് വിരലുകളില്ല, വീഡിയോയിലെ ചിത്രങ്ങളിൽ കാണുന്ന ഭാഗം വെളിച്ചം, നിഴൽ, അല്ലെങ്കിൽ കൈയിലെ സ്വാഭാവിക ഘടന എന്നിവ മൂലമുള്ളതാണ് ദൃശ്യഭ്രമമാണെന്നും വ്യക്തമാക്കി.
അതേസമയം ഫെബ്രുവരി 28-ന് അമേരിക്ക- ഇസ്രായേൽ- ഇറാൻ യുദ്ധം 16-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധത്തിൻ്റെ ആദ്യ ദിവസം തന്നെ ഇറാൻ്റെ പരമോന്നത നേതാവായ അലി ഖമേനി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുദ്ധത്തിന് പിന്നാലെ ഇറാൻ പ്രതികാരമായി ആക്രമണങ്ങൾ തുടരുകയാണ്. ലോകത്തിലെ പ്രധാന എണ്ണഗതാഗത പാതകളിൽ ഒന്നായ സ്ട്രെയിറ്റ് ഓഫ് ഹോർമുസ് ഇറാൻ അടച്ചു. ദിവസേന ഏകദേശം 2 കോടി ബാരൽ എണ്ണയും ആഗോള എൽഎൻജിയും ഏകദേശം 20 ശതമാനവും ഈ കടലിടുക്കിലൂടെ കടന്നുപോകുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.













































