ചെന്നൈ: പഠിക്കാത്തതിന് വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തിൽ പതിന്നാലുകാരൻ അമ്മയെ തല്ലിക്കൊന്നു. കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂർപേട്ടിലാണ് സംഭവം. കീഴ്‌കുപ്പം വേലൂരിൽ താമസിക്കുന്ന ലോറി ഡ്രൈവർ ഗുണശേഖരന്റെ ഭാര്യ മഹേശ്വരിയാണ് (40) മരിച്ചത്.
കൊലപാതകം നടത്തിയ ഇവരുടെ 14 വയസ്സുള്ള മകനെ പോലീസ് അറസ്റ്റുചെയ്തു. പഠിക്കാത്തതിന് നിരന്തരം ശകാരിച്ചതിനാൽ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പതിന്നാലുകാരൻ മൊഴിനൽകി. അച്ഛനും അമ്മയും ഇടയ്ക്കിടെ വഴക്കിടുന്നതും കുട്ടിയെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പാടത്തേക്കുപോയ മഹേശ്വരി തിരിച്ചെത്താത്തതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് കൃഷിയിടത്തിൽ ദേഹമാസകലം മുറിവോടെ മൃതദേഹം കണ്ടത്.

















































