ആലപ്പുഴ: മദ്യലഹരിയിൽ പാതിബോധത്തിൽ ഒരു അടി പോലും നടക്കാനാകാതെ റെയിൽവേ ട്രാക്കിൽ കുടുങ്ങിയവരെ ട്രെയിൻ നിർത്തി രക്ഷപ്പെടുത്തി ലോക്കോപൈലറ്റുമാർ. ഇരുവരും ട്രാക്കിൽ കുടുങ്ങിയത് ദൂരെനിന്ന് കണ്ട് എമർജൻസി ബ്രേക്കിട്ടതോടെയാണ് ഇരുവരെയും രക്ഷപ്പെടുത്താനായത്. ആലുവ അങ്കമാലി റൂട്ടിൽ ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.
പൊന്നുപോലെ നോക്കിയ മകൻ മറ്റൊരു മകന്റേയും ജന്മം നൽകിയ ഉപ്പയുടേയും കൂടപ്പിറപ്പിന്റേയും കൊലയാളിയായി കൈവിലങ്ങുമായി പോലീസ് ജീപ്പിൽ, നെഞ്ചുലയ്ക്കുന്ന നൊമ്പരത്തോടെ റഹീം നോക്കിനിന്നു… അഫാനെക്കൊണ്ടുപോവുകയായിരുന്ന വാഹനം സിഗ്നലിൽപ്പെട്ട് കിടക്കുമ്പോഴായിരുന്നു ആ കാഴ്ച…
സംഭവം ഇങ്ങനെ- ഷാലിമാർ എക്സ്പ്രസ് ആലുവയിൽ നിന്നും പുറപ്പെട്ട് ഒന്നരകിലോമീറ്റർ പിന്നിട്ടപ്പോഴാണ് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നവരെ രണ്ടുപേരെ ലോക്കോ പൈലറ്റുമാർ കണ്ടത്. മദ്യലഹരിയിൽ ഇരുവരും ട്രാക്ക് മുറിച്ചുകടക്കാനാവാതെ പ്രയാസപ്പെടുന്നതാണെന്ന് മനസിലാക്കിയ ഇവർ ഉടനടി എമർജൻസി ബ്രേക്കിട്ടു. ട്രെയിൻ സമീപത്തെത്തിയതും ഇരുവരും ട്രാക്കിനുള്ളിലേക്ക് വീണു. പുറത്തിറങ്ങി നോക്കിയപ്പോൾ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് മനസിലാക്കിയ ലോക്കോപൈലറ്റുമാർ ഇരുവരെയും രക്ഷപ്പെടുത്തി. കൂടാതെ സംഭവത്തിന്റെ ദൃശ്യങ്ങളും പകർത്തി.
അത്യാവശ്യഘട്ടത്തിൽ മാത്രമാണ് ട്രെയിനിൽ എമർജൻസി ബ്രേക്കിടാൻ അനുവാദമുള്ളത്. ഇത്തരത്തിൽ എമർജൻസി ബ്രേക്കിടുന്ന സാഹചര്യമുണ്ടായാൽ ഉന്നതതലത്തിൽ വിശദീകരണം നൽകുകയും വേണം. അതേസമയം ട്രെയിനിന്റെ പിൻഭാഗം ആലുവ പാലത്തിന് മുകളിലായിരുന്നതിനാൽ ട്രെയിൻ മാനേജർക്ക് പുറത്തിറങ്ങി സംഭവിച്ചത് മനസിലാക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. ആയതിനാലാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് ലോക്കോപൈലറ്റ് അൻവർ ഹുസൈൻ പറഞ്ഞു.