കോഴിക്കോട്: ഞാനും മുല്ലപ്പള്ളി രാമചന്ദ്രനും ഒരമ്മപെറ്റ മക്കളേപ്പോലെയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇടതുസർക്കാരിനെതിരായ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് മുല്ലപ്പള്ളിയെ ആവശ്യമുണ്ടെന്നും തങ്ങൾക്കിടയിൽ കമ്മ്യൂണിക്കേഷൻ ഗ്യാപ്പാണ് ഉണ്ടായിരുന്നതെന്നും ഇനി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെയും ഞങ്ങൾ തമ്മിൽ ഒരുപ്രശ്‌നവുമില്ല. മുല്ലപ്പള്ളിയും കെ സുധാകരനും ഒരമ്മപെറ്റ മക്കളെപ്പോലെയാണ്. കണ്ണൂരിലെ രാഷ്ട്രീയത്തിൽ ഒരുമിച്ചുനിന്ന് ഒരുമിച്ച് മുമ്പോട്ടുപോയവരാണ്. വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ലെന്നും കെ. സുധാകരൻ.
മറ്റൊരു മേഖലയില്‍ കൂടി ആധിപത്യം സ്ഥാപിക്കാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ്; 1,800 കോടി രൂപയുടെ നിക്ഷേപം
അതേസമയം സുധാകരനുമായുള്ളത് ദീർഘകാലമായുള്ള ബന്ധമാണെന്നും ആ ബന്ധത്തിൽ ഉലച്ചിലുണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. പാർട്ടി തന്റെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തും. സുധാകരനുമായുള്ളത് ദീർഘകാലമായുള്ള ബന്ധം. ബന്ധത്തിൽ ഉലച്ചിലുണ്ടായിട്ടില്ല. ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ്പുണ്ടായി. താൻ ആർക്കെങ്കിലും കത്തയച്ചിട്ടുണ്ടെങ്കിൽ അയച്ചെന്ന് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചെന്ന് റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കെ സുധാകനെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റുന്നതിനെ മുല്ലപ്പള്ളി അനുകൂലിച്ചെന്നായിരുന്നു റിപ്പോർട്ട്. ഇതിനുപിന്നാലെയാണ് മുല്ലപ്പള്ളിയുമായി കെ സുധാകരൻ കൂടിക്കാഴ്ച നടത്തിയതും പിന്നീട് വിശദീകരണവുമായി ഇരുവരും രംഗത്തുവന്നതും.