തൃശൂർ: അരിമ്പൂരിൽ ലഹരിക്കടിപ്പെട്ട് പൊതുസ്ഥലത്ത് പരാക്രമം കാണിച്ച യുവാവിനെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പിടിച്ചു ആശുപത്രിയിലെത്തിച്ചു. അതേസമയം ചികിത്സാ മുറിയിൽ വച്ചു വാർഡ് മെമ്പറെ അവിടെക്കിടന്ന കസേരയെടുത്ത് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു.
ശനിയാഴ്ച വൈകിട്ടാണ് മനക്കൊടി സെൻററിൽ യുവാവിൻറെ പരാക്രമം ഉണ്ടായത്. ലഹരിക്കടിപ്പെട്ട് ആളുകളെ ആക്രമിക്കുകയും കടകൾക്ക് നേരെ പരാക്രമം കാണിക്കുകയും ചെയ്തു. മനക്കൊടി സ്വദേശി സൂരജാണ് പരാക്രമം കാണിച്ചത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് അരിമ്പൂർ പഞ്ചായത്ത് ആംഗമായ രാഗേഷ് അവിടേക്ക് എത്തിയത്. തുടർന്ന് യുവാവിൻറെ ബന്ധുക്കളെ വിവരം അറിയിച്ചു.
പിവി അൻവർ ഫോൺ ചോർത്തിയതിനു തെളിവുകളില്ല- സർക്കാർ ഹൈക്കോടതിയിൽ
തുടർന്നു ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് യുവാവിനെ തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പരാക്രമം തുടർന്നു. പിന്നാലെ പടിഞ്ഞാറെക്കോട്ടയിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ഇയാളെ മാറ്റി. ഡോക്ടറോട് സംസാരിക്കുന്നതിനിടെ വാർഡ് മെമ്പറെ കസേര എടുത്ത് തലയ്ക്കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. പിന്നീട് ഇയാളെ ചികിത്സാ മുറിയിലേക്ക് മാറ്റി.