കോഴിക്കോട്: ലഹരിക്കടിമയായ മകന്റെ ശല്യം സഹിക്കാതെ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന ആരോപണവുമായി ഒരമ്മ. താൻ പരാതി നൽകിയിട്ടും കക്കൂർ പോലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം. ഇന്നലെ മൂന്ന് തവണ പോലീസ് സ്റ്റേഷനിൽ പോയിട്ടും കാര്യമൊന്നുമുണ്ടായില്ലെന്നും അവർ പറയുന്നു. കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയാണ് മകനെ അറസ്റ്റ് ചെയ്ത് ലഹരിവിമോചന കേന്ദ്രത്തിലേക്ക് മാറ്റണമെന്ന അഭ്യര്‍ഥ്യനയുമായെത്തിയത്. ഇല്ലെങ്കിൽ അവൻ അടുത്ത അഫാൻ ആകുമെന്നും അവർ വ്യക്തമാക്കി.
24കാരനായ മകന്‍ ലഹരി ഉപയോഗിച്ച് കുടുംബാംഗങ്ങളെ മര്‍ദിക്കാനും വീട്ടുസാധനങ്ങള്‍ നശിപ്പിക്കാനും തുടങ്ങിയതോടെയാണ് മാതാവ് സഹായ അഭ്യര്‍ഥനയുമായി കാക്കൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ ഇതൊന്നും ഞങ്ങളുടെ പണിയല്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയാണ് പോലീസ് ചെയ്തത്.
മകൻ മുമ്പ് പല തരത്തിലുള്ള ലഹരികൾ ഉപയോഗിച്ചിരുന്നു. ലഹരി വിമോചന കേന്ദ്രത്തിലെ മരുന്ന് കഴിക്കാൻ തുടങ്ങിയതോടെ കുറച്ചുനാളായി പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. പക്ഷെ അടുത്തിടെ വീണ്ടും ലഹരി ഉപയോഗം തുടങ്ങി. കഴിഞ്ഞ ദിവസം അക്രമാസക്തനായ മകൻ വീടിന്റെ ജനലുകളടക്കം തകർത്തു. നാട്ടുകാരിലൊരാൾ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇന്നലെ മൂന്ന് തവണ പോലീസ് സ്റ്റേഷനിൽ പോയെന്നും മാതാവ് വ്യക്തമാക്കി. വീ
ട്ടിൽ മകനെ കൂടാതെ അവന്റെ ഭാര്യ, കുഞ്ഞ്, ഭർത്താവിന്റെ ഉമ്മ എന്നിവരാണ് ഉള്ളത്. പ്രശ്നങ്ങളുണ്ടായതോടെ മകന്റെ ഭാര്യയേയും കുഞ്ഞിനെയും ഉപദ്രവിക്കുമോയെന്ന പേടിയിൽ അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ചെന്നും മാതാവ് പറഞ്ഞു.