ഹാംഗ്ചോ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്കു പടു കൂറ്റൻ ജയം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ മറുപടിയില്ലാത്ത 19 ഗോളുകൾക്ക് ഇന്ത്യൻ വനിതകൾ തകർത്തു.
അതേപോലെ ഇന്ത്യയ്ക്കായി എട്ടു ഗോളുകൾ നേടിയ ദീപിക-ഷെഹ്‌റാവത്ത്, ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഒറ്റ വനിതാ ഹോക്കി മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര റിക്കോർഡും സ്വന്തമാക്കി. ടൂർണമെന്‍റിലെ രണ്ടാം റാങ്കുകാരായ ഇന്ത്യ ആദ്യ പകുതിയിൽ തന്നെ എട്ടു ഗോളുകൾ ഉസ്ബെക്ക് വല കുലുക്കി. ദീപിക 8, 22, 25, 33, 36, 38, 41, 54 മിനിറ്റുകളിൽ എതിരാളികളുടെ വല നിറച്ചുകൊണ്ടേയിരുന്നു,
ദീപികയ്ക്കു പുറമെ ഇഷിക (11, 42, 54), നവ്‌നീത് കൗർ (23, 45), ലാൽതന്ത്‌ലുവാംഗി (43, 51), ലാൽറെംസിയാമി (ഏഴ്), ബൽജീത് കൗർ (12), നേഹ (18), സാക്ഷി റാണ (43) എന്നിവരാണ് ഇന്ത്യയുടെ മറ്റു ഗോൾ വേട്ടക്കാർ. അതേസമയം ഈ മത്സരത്തോടെ ഇന്ത്യൻ ഗോൾകീപ്പർ സവിതാ പുനിയ തന്‍റെ 320-ാം അന്താരാഷ്ട്ര മത്സരം പൂർത്തിയാക്കി. ഇതോടെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഇന്ത്യൻ വനിതാ ഹോക്കി താരം എന്ന വന്ദന കതാരിയയുടെ റിക്കാർഡിനൊപ്പം സവിതയുമെത്തി. തിങ്കളാഴ്‌ച ഇന്തോനേഷ്യക്കെതിരെയാണ് ഇന്ത്യ രണ്ടാം മത്സരത്തിൽ കളത്തിലിറങ്ങുക.






