ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടെ തനിക്ക് ആ പുസ്തകം എവിടെനിന്ന് കിട്ടിയെന്നതിൽ വിശദീകരണം നൽകി രാഹുൽ ഗാന്ധി. നരവനെയുടെ ആത്മകഥയുടെ ഹാർഡ്കവർ പതിപ്പ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രദർശിപ്പിച്ചതോടെയാണ് വിവാദം വീണ്ടും പുകഞ്ഞുതുടങ്ങിയത്. നരവനെയുടെ കുട്ടിക്കാലം മുതൽ സൈനികസേവനത്തിന്റെ അവസാന നാളുകൾ വരെയുള്ള ഓർമകളാണ് ഈ പുസ്തകത്തിലുള്ളത്.
ഫെബ്രുവരി രണ്ടിന് നടന്ന ലോക്‌സഭാ ബജറ്റ് സമ്മേളനത്തിൽ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലാണ് രാഹുൽ നരവനെയുടെ ഓർമക്കുറിപ്പുകളിൽ നിന്നുള്ള ചിലഭാഗങ്ങൾ സഭയിൽ വായിച്ചത്. കുറിപ്പുകളെ ഉദ്ധരിച്ച്, ദോക്‌ലാം വിഷയത്തിൽ കേന്ദ്രസർക്കാരിന് വീഴ്ചയുണ്ടായെന്നും ഇന്ത്യൻ ഭൂപ്രദേശം ചൈന കൈയേറിയെന്നും രാഹുൽ ആരോപിച്ചു. ഇതോടെ ഭരണപക്ഷം വലിയ എതിർപ്പുകളുമായി മുന്നോട്ടുവരികയായിരുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഈ പുസ്തകം എങ്ങനെയാണ് രാഹുൽ ഗാന്ധിയുടെ കൈകളിലെത്തിയത് എന്ന ചോദ്യമാണ് ഭരണപക്ഷം പ്രധാനമായും ഉയർത്തിയത്. ഇതു സാമൂഹിക മാധ്യമങ്ങളിലടക്കം ഏറെ ഊഹാപോഹങ്ങൾക്കും ദുരൂഹതയ്ക്കും ഇത് വഴിവെച്ചു. ഒടുവിൽ അതിന് മറുപടി രാഹുൽ ഗാന്ധി തന്നെ നൽകിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
നേരത്തെ പിടിഐ പുസ്തകത്തിന്റെ ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല, അടുത്തിടെ ദി കാരവൻ ഈ ഓർമ്മക്കുറിപ്പുകളുടെ കൈയെഴുത്തുപ്രതിയെ അടിസ്ഥാനമാക്കി ഒരു കവർ സ്റ്റോറിയും പ്രസിദ്ധീകരിച്ചിരുന്നു. ”ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകം വിദേശത്ത് ലഭ്യമാണ്. അത് വിദേശത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോദി സർക്കാർ ഇത് ഇവിടെ പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്നില്ല.’ എന്നാണ് രാഹുൽ ഗാന്ധി അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
പാർലമെന്റിന് പുറത്ത് സംസാരിക്കവെ, ‘അവർ (ബിജെപി) ഭയക്കുന്നു, കാരണം ഈ പുസ്തകം പുറത്തുവന്നാൽ നരേന്ദ്ര മോദിയുടെയും രാജ്‌നാഥ് സിങ്ങിന്റെയും യാഥാർത്ഥ്യം വെളിപ്പെടും. ചൈന നമുക്ക് മുന്നിൽ മുന്നേറുമ്പോൾ 56 ഇഞ്ച് നെഞ്ചളവിന് എന്ത് സംഭവിച്ചു?’ 2020-ൽ കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള സംഘർഷത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തെ പരാമർശിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
The book is available abroad. It’s published abroad. The Modi government is not allowing it to be published here.
: LoP Shri @RahulGandhi on Army Chief General Naravane’s book pic.twitter.com/xE9cNZkXIF
— Congress (@INCIndia) February 4, 2026
















































