കോട്ടയം: ഒരിക്കൽ ശ്യാം ചോദിച്ചു ‘നമ്മളിൽ ആരാണ് സാർ ആദ്യം മരിക്കുക?’. ശ്യാംപ്രസാദിന്റെ ഉറ്റസുഹൃത്ത് അടുത്തകാലത്തു മരിച്ചിരുന്നു. വേർപാട് ശ്യാമിനു വലിയ ആഘാതമായി… അന്നായിരുന്നു ആ ചോദ്യം സഹപ്രവർത്തകനോട് ചോദിച്ചത്. എന്നാൽ തന്റെ സന്തത സഹചാരിയായിരുന്ന ശ്യാമിന്റെ മരണമറിഞ്ഞ ശേഷം ഈ ചോദ്യം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രശാന്ത് കുമാറിന്റെ ഉള്ളിലിപ്പോഴും ഉണ്ടാക്കുന്ന വിഷമം ചെറുതല്ല. ഞാൻ മരിച്ചാൽ സാറിന് വാട്സാപ്പിൽ ഹായ് അയയ്ക്കുമെന്നും മറുപടി തരണമെന്നും ശ്യാം പറഞ്ഞപ്പോൾ മരണം ദൈവമാണു തീരുമാനിക്കുന്നതെന്നും ആരാണ് ആദ്യം മരിക്കുകയെന്നു പറയാൻ പറ്റില്ലെന്നും പറഞ്ഞ് പ്രശാന്ത് കുമാർ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.
നാളെ ഡ്യൂട്ടിയിലുണ്ടാവില്ലെന്നും പകരം മറ്റൊരാളാണു എത്തുകയെന്നും പറഞ്ഞാണു ശ്യാം യാത്ര പറഞ്ഞത്. പ്രശാന്ത് കുമാറും ശ്യാംപ്രസാദും ഗവർണറുടെ സുരക്ഷാ ഡ്യൂട്ടിക്കായി ഇല്ലിക്കലിൽ എത്തിയിരുന്നു. ഇല്ലിക്കൽ മൈതാനം കണ്ടപ്പോൾ തനിക്കിവിടം മറക്കാനാവില്ലെന്നും കെഎസ്ആർടിസി ബസ് കണ്ടക്ടറായി ജോലി ലഭിക്കാനുള്ള ടെസ്റ്റ് ഇവിടെയാണു നടന്നതെന്നും പറഞ്ഞു. ശ്യാം നേരത്തെ കെഎസ്ആർടിസി കണ്ടക്ടറായിരുന്നു.പിന്നീടാണ് പൊലീസ് ഡ്രൈവറായി ജോലി ലഭിച്ചത്.
ഒരിക്കൽ അവൾക്കെല്ലാമായിരുന്നു ആ കൈ…അവൾ അഹങ്കരിച്ചിരുന്നു ആ കയ്യുടെ പിൻബലത്തിൽ… എന്നാൽ ഇന്ന് ക്യാൻസർ അവളെ ആ കയ്യിൽ നിന്നും അടർത്തിമാറ്റി… ക്യാൻസർ ബാധിച്ച് മുറിച്ചുമാറ്റേണ്ടി വന്ന കൈയുടെ സംസ്കാരം നടത്തി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ
ജോലിയുടെ ഇടവേളകളിൽ പോലീസ് വാഹനത്തിൽ ഇരുവരും ഒരുമിച്ചിരുന്നു പാട്ടുകൾ പാടുമായിരുന്നു. ശ്യാം ഒരിക്കലും തന്റെ ഡ്രൈവറായിരുന്നില്ല, ഉറ്റ സുഹൃത്തായിരുന്നു. ‘തന്റെ കുട്ടികൾ ശ്യാമിനെ അങ്കിൾ എന്നാണു വിളിച്ചിരുന്നത്. അവരെ ഞാൻ മരണവാർത്ത അറിയിച്ചിട്ടില്ല. അവന്റെ മൊബൈൽ നമ്പർ ഒരിക്കലും ഞാൻ ഡിലീറ്റ് ചെയ്യില്ല. ശ്യാം ഒരു പക്ഷേ, എന്നെ വിളിച്ചേക്കും.’ സ്വരമിടറി പ്രശാന്ത് കുമാർ പറഞ്ഞു.
കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവറായ മാഞ്ഞൂർ ചിറയിൽവീട്ടിൽ ശ്യാംപ്രസാദ്(44) ആണ് തിങ്കളാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. ഏറ്റൂമാനൂർ തെള്ളകത്തെ തട്ടുകടയിലുണ്ടായ സംഘർഷത്തിനിടെയാണ് പോലീസുകാരനായ ശ്യാമിനെ ജിബിൻ കൊലപ്പെടുത്തിയത്. പിന്നീട് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് ജിബിൻ.