ചെന്നെ: ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായതിന്റെ കൂടുതൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പിടിയിലായ സർവകലാശാലയ്ക്ക് സമീപം വഴിയോരത്ത് ബിരിയാണി വിൽക്കുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ മുക്കാൽ മണിക്കൂറോളം പെൺകുട്ടിയെ ഉപദ്രവിച്ചെന്നും, ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നും ഇത് പെൺകുട്ടിയുടെ പിതാവിനയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിൻറെ എഫ്ഐആറിൽ പറയുന്നു. സംഭവദിവസം മറ്റൊരു പെൺകുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായും സൂചനയുണ്ട്.
അണ്ണാ സർവകലാശാല ക്യാംപസിൽ പുരുഷ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശിയെ ആണ് 37 കാരനായ ജ്ഞാനശേഖരൻ അതിക്രൂരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തത്. പെൺകുട്ടി സുഹൃത്തായ നാലാം വർഷ വിദ്യാർത്ഥിക്കൊപ്പം നിൽക്കുമ്പോഴാണ് സംഭവം. പ്രതി ഇരുവരുടെയും അടുത്തെത്തുകയും പ്രകോപനമല്ലാതെ ഇരുവരെയും മർദ്ദിക്കയും ചെയ്തു. ഇതോടെ പെൺകുട്ടിയെ തനിച്ചാക്കി ഒപ്പമുണ്ടാരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു.
ഇതിനിടെ പ്രതി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അടക്കം നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പ്രതിപക്ഷം പുറത്തുവിട്ടു. സൈദപെട്ടിലെ ഡിഎംകെ വിദ്യാർത്ഥി വിഭാഗം ഭാരവാഹി ആയിരുന്നു ജ്ഞാനശേഖരൻ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ആരോപിച്ചെങ്കിലും ഇയാൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് മന്ത്രിമാരയ ദുരൈമുരുകനും രഘുപതിയും പ്രതികരിച്ചു.
പെൺകുട്ടിക്കൊപ്പമുള്ള പുരുഷ സുഹൃത്ത് പേടിച്ച് ഓടിപ്പോയതിനു പിന്നാലെയാണ് പ്രതി വിദ്യാർഥിനിയെ പീഡിപ്പിച്ചത്. സർവകലാശാല ലാബിനു പിന്നിലുള്ള ആളൊഴിഞ്ഞ റോഡിലേക്ക് പെൺകുട്ടിയെ എത്തിച്ചാണ് പീഡനം നടത്തിയത്. തന്നോടൊപ്പവും, അതിക്രമത്തിന് തൊട്ടുമുൻപ് തന്നെ ഫോണിൽ വിളിച്ച വ്യക്തിക്കൊപ്പവും സമയം ചിലവിടണമെന്ന് ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടെന്നും എഫ്ഐആറിൽ പറയുന്നു. ഫോൺ ചെയ്ത വ്യക്തിയെ പ്രതി സാർ എന്ന് വിളിച്ചെന്നും പെൺകുട്ടിയെ ഉടൻ വിട്ടയാക്കാമെന്ന് ഉറപ്പുനൽകിയെന്നും പൊലീസിന് ലഭിച്ച പരാതിയിൽ ഉണ്ട്. അതിനു ശേഷം മുക്കാൽ മണിക്കൂറോളം ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചു.
പിന്നീട് പെൺകുട്ടിയുടെ, ഫോണിൽ നിന്ന് അച്ഛൻറെ മൊബൈൽ നമ്പർ എടുത്ത ഇയാൾ ദൃശ്യങ്ങൾ അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. ക്രിസ്മസ് അവധിക്ക് നാട്ടിൽ പോകരുതെന്നും വിളിക്കുമ്പോഴെല്ലാം വരാണെമെന്നും ആവശ്യപ്പെട്ടതിനു ശേഷമാണു ഇയാൾ പെൺകുട്ടിയെ വിട്ടയച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം പെൺകുട്ടിയുടെ മേൽവിലാസം അടക്കമുള്ള വിവരങ്ങൾ എല്ലാം അടങ്ങിയ എഫ്ഐആർ ചെന്നൈ പൊലീസ് വെബ്സൈറ്റിൽ പങ്കുവച്ചതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഇതിനിടെ വിദ്യാർഥിനിക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തിനെതിരെ പ്രതിഷേധിക്കാൻ തടിച്ചുകൂടിയ ആളുകളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികളായ എഐഎഡിഎംകെയും ബിജെപിയും ഭരണകക്ഷിയായ ഡിഎംകെയും തമ്മിൽ വാക് പോര് നടത്തി.
പ്രതിക്കെതിരെ 20 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ എ അരുൺ പറഞ്ഞു. ഇയാൾക്കെതിരെ മുൻപും കേസുകളുണ്ടായിട്ടുണ്ടായിരുന്നെന്നും മുൻകാല കേസുകളെല്ലാം ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണ്, നേരത്തെ ലൈംഗികാതിക്രമക്കേസുകളൊന്നും അദ്ദേഹത്തിനെതിരെ ഫയൽ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ മന്ത്രി ഉദയനിധി സ്റ്റാലിനും ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനും അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് നിയമമന്ത്രി എസ് റെഗുപതി രംഗത്തെത്തിയെങ്കിലും സർക്കാർ അത് നിഷേധിച്ചു.
മയക്കുമരുന്നുസംഘങ്ങൾ തമ്മിലുള്ള തർക്കം യുവാവിനെ മർദിച്ച് കൊന്ന് ഭാരതപ്പുഴയിൽ തള്ളി, മരണം ഉറപ്പാക്കാൻ വെള്ളത്തിൽ മുക്കിപ്പിടിച്ചു, ആറുപേർ അറസ്റ്റിൽ, പ്രതികൾ കാപ്പ ചുമത്തി നാടുകടത്തിയവർ


















































