ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയ പ്പെട്ടതോടെ ഇന്ത്യൻ ജാവലിൻ താരം മനു ഡി പിക്ക് നാല് വർഷം വിലക്ക്. ബംഗളൂരുവിൽ നടന്ന ഇന്ത്യൻ ഗ്രാൻ പ്രീ അത്ലറ്റിക്സ് പോരാട്ടത്തിനു ശേഷം നടത്തിയ പരിശോധന യിലാണ് നിരോധിത ഉല്പന്നം ഉപയോഗിച്ചതായി കണ്ടെത്തിയത് . ഇതോടെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി താരത്തിന് വിലക്കേർപ്പെടുത്തുകയായിരുന്നു.
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവാണ് മനു. 2024 ഏപ്രിലിൽ ബംഗളൂ രുവിൽ നടന്ന അത്ലറ്റിക്സ് മീറ്റിൽ 81.91 മീ റ്റർ ദൂരം ജാവലിൻ എറിഞ്ഞ് താരം വിജ യം സ്വന്തമാക്കിയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ മീഥെയ്ൽ ടെസ്റ്റോസ്റ്റിറോണിൻ്റെ സാന്നിധ്യം കണ്ടെത്തി.
നാഡ നേരത്തെ താരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ബുഡാ പെസ്റ്റിൽ നടന്ന ലോക ചാമ്പ്യൻ ഷിപ്പിൽ മനു ആറാം സ്ഥാന ത്തെത്തിയിരുന്നു.