കാഞ്ഞങ്ങാട്: കുടുംബകോടതിയില്‍ നിന്നും മധ്യസ്ഥചർച്ച കഴിഞ്ഞിറങ്ങവെ യുവതി ഭർത്താവിന്റെ മുഖത്തടിച്ചു. അജാനൂർ മാണിക്കോത്തെ അലി(33)യെ ആണ് ഭാര്യ ഷമീമ അടിച്ചത്.
ഹൊസ്ദുർഗ് സബ് കോടതിയിൽ നടന്ന മധ്യസ്ഥചർച്ച കഴിഞ്ഞിറങ്ങി നടക്കവെ, പിന്നാലെയെത്തിയ ഷമീമ അലിയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. ഉടൻ ഹൊസ്ദുർഗ് പോലീസിൽ അലി പരാതിയുമായെത്തിയെങ്കിലും കേസ് റജിസ്റ്റർചെയ്തില്ല.
തുടർന്ന് ഇദ്ദേഹം ഹൊസ്ദുർഗ് കോടതിയെ സമീപിച്ചു. കോടതി നിർദേശപ്രകാരം ഹൊസ്ദുർഗ് പോലീസ് കേസെടുക്കുകയായിരുന്നു.















































