മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് നടത്തിയ ലഹരി വേട്ടയിൽ 1.16 കിലോ എംഡിഎംഎ പിടിച്ചെടുത്തു. ചേലേമ്പ്ര പൈങ്ങോട്ടൂര്‍ സ്വദേശി ജാസിറിൻ്റെ വീട്ടിൽ നിന്ന് ഒരു കിലോ പതിനാറ് ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് റെയ്ഡ്. ഗോവണിയുടെ താഴെയായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. പൊലീസ് എത്തുന്നത് അറിഞ്ഞ് മാറ്റാൻ ഒരുങ്ങുമ്പോഴാണ് പിടിവീണത്. കാലിക്കറ്റ് സര്‍വകലാശാല ഉൾപ്പെടെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്നവരാണ് പ്രതികൾ. വില്പനയടക്കം എല്ലാം നിയന്ത്രിച്ചിരുന്ന പ്രധാന പ്രതി ജാസിര്‍ ഒളിവിൽ പോയി.
ചില്ലറ വിൽപ്പനയായിരുന്നു ലക്ഷ്യമിട്ടാണ് ഇത്രയളവിൽ ലഹരിവസ്തു സൂക്ഷിച്ചത്. പൊലീസ് എത്തിയപ്പോൾ ഗൃഹനാഥൻ അസീസും ഭാര്യ കമറുന്നീസയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിശോധന തുടരുന്നതിനിടെ അതിവേഗത്തിൽ ഒരാൾ ബൈക്ക് ഓടിച്ച് വീട്ടുമുറ്റത്തെത്തി. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടര്‍ന്ന പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. എംഡിഎംഎ മറ്റൊരു ഒളിയിടത്തിലേക്ക് മാറ്റാൻ എത്തിയതായിരുന്നു ജാസറിൻ്റെ സുഹൃത്തായ സലാഹുദ്ദീൻ. ലഹരി വച്ച സ്ഥലം വീട്ടുകാര്‍ കാണിച്ചു തരും ജാസിറിന്റെ നിർദ്ദേശപ്രകാരമാണ് സലാഹുദ്ദീൻ എത്തിയത്. ലഹരി വച്ച സ്ഥലം വീട്ടുകാര്‍ കാണിച്ചു തരും എന്നാണ് ജാസിർ പറഞ്ഞിരുന്നത്.
നിലവിൽ വീട്ടുകാരൻ അസീസ്, ഭാര്യ കമറുന്നീസ്, സലാഹുദ്ദീൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ വിശദ പരിശോധനയിൽ 21 ലക്ഷത്തോളം രൂപയും കണ്ടെടുത്തു. എംഡിഎംഎ വിറ്റു കിട്ടിയ തുകയെന്നാണ് പ്രാഥമിക നിഗമനം. ഏഴ് ഫോണുകൾ കണ്ടെത്തി. രണ്ട് ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു. ലഹരി ചെറിയ അളവിൽ തൂക്കി വിൽക്കാൻ ഉപയോഗിച്ചിരുന്ന അഞ്ച് ത്രാസുകളും പൊലീസ് കസ്റ്റഡിയിലെടുത്തുസ്വന്തം ഇഷ്ടപ്രകാരമാണ് മരിക്കുന്നത്, ആരുടെയും തെറ്റല്ല, പൊലീസ് ആരെയും ബുദ്ധിമുട്ടിക്കരുത്, ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു, മൂന്ന് മക്കളെ കൊലപ്പെടുത്തിയതിനു പിന്നാലെ ദമ്പതികള്‍ ആത്മഹത്യ ചെയ്തു

















































