തിരുവനന്തപുരം: കാര്യവട്ടം ഗവൺമെൻറ് കോളേജിൽ നടന്നത് ക്രൂരമായ റാഗിങ്. സംഭവത്തിൽ ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർഥി ബിൻസ് ജോസാണ് പ്രിൻസിപ്പാളിനും കഴക്കൂട്ടം പോലീസിലും റാഗിംങ് പരാതി നൽകിയിരുന്നത്. തുടർന്ന് അന്വേഷണം നടത്തിയ ആൻ്റി റാഗിംങ് കമ്മിറ്റി റാഗിങ് നടന്നതായി സ്ഥിരീകരിച്ചു.
മൂന്നാം വർഷ വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെയാണ് ബിൻസ് പരാതി നൽകിയിരിക്കുന്നത്. സീനിയർ വിദ്യാർഥികൾ തന്നെ മുറിയിൽ കൂട്ടിയിട്ട് ക്രൂരമായി മർദിച്ചു എന്ന് അതിക്രമത്തിനിരയായ ബിൻസ് പറഞ്ഞു.
സീനിയർ വിദ്യാർത്ഥികൾ തന്നെ മുറിയിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്ന് ബിൻസ് ജോസ് പറയുന്നു. എസ്എഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചത്. കാൽമുട്ടിൽ നിലത്തു നിർത്തിയായിരുന്നു മർദ്ദനം. അലൻ, വേലു, സൽമാൻ, അനന്തൻ പ്രാർത്ഥൻ, പ്രിൻസ് അടക്കമുള്ളവരാണ് മർദ്ദിച്ചത്. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തുപ്പിയ വെള്ളം തന്നുവെന്നും ഷർട്ട് വലിച്ചുകീറിയെന്നും ബിൻസ് പറഞ്ഞു.
അതേസമയം പരാതി നൽകിയാൽ ഇനിയും അടിക്കുമെന്ന് ഭീഷണിപ്പെടുത്തി യൂണിയൻ ഓഫീസിൽ വെച്ചായിരുന്നു ഭീഷണി. പോലീസിൽ പരാതി നൽകരുതെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിഷേക് എന്ന വിദ്യാർഥിയേയും മർദിച്ചു. ഒരു മണിക്കൂറോളം പീഡനം ഉണ്ടായെന്നും വിദ്യാർഥി നൽകിയ പരാതിയിൽ പറയുന്നു.