Pathram Online
  • Home
  • NEWS
    ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട അഞ്ച് വമ്പൻ പദ്ധതികൾ സ്വന്തമാക്കാൻ സംസ്ഥാനങ്ങൾക്കിടയിൽ ചാലഞ്ച് മത്സരം നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ; വെല്ലുവിളി ഏറ്റെടുത്ത് വിജയിയാകുന്ന സംസ്ഥാനത്തിന് ആ കിടിലൻ പ്രൊജക്ടുകൾ സ്വന്തമാക്കാം!

    ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട അഞ്ച് വമ്പൻ പദ്ധതികൾ സ്വന്തമാക്കാൻ സംസ്ഥാനങ്ങൾക്കിടയിൽ ചാലഞ്ച് മത്സരം നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ; വെല്ലുവിളി ഏറ്റെടുത്ത് വിജയിയാകുന്ന സംസ്ഥാനത്തിന് ആ കിടിലൻ പ്രൊജക്ടുകൾ സ്വന്തമാക്കാം!

    ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കുന്നു, അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തിറങ്ങും, എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ്, നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം

    ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കുന്നു, അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തിറങ്ങും, എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ്, നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം

    യുഎസ്-ഇന്ത്യ വ്യാപാരക്കരാർ: ഊർജ്ജസ്വലമായി ഓഹരി വിപണി , രേഖപ്പെടുത്തുന്നത് വലിയ കുതിച്ചു കയറ്റം; നാലായിരത്തിലേറെ പോയൻ്റ് കുതിച്ച് സെൻസെക്‌സ് ;നിഫ്റ്റി റെക്കോഡ് ഉയരത്തിൽ

    യുഎസ്-ഇന്ത്യ വ്യാപാരക്കരാർ: ഊർജ്ജസ്വലമായി ഓഹരി വിപണി , രേഖപ്പെടുത്തുന്നത് വലിയ കുതിച്ചു കയറ്റം; നാലായിരത്തിലേറെ പോയൻ്റ് കുതിച്ച് സെൻസെക്‌സ് ;നിഫ്റ്റി റെക്കോഡ് ഉയരത്തിൽ

    സ്വത്തുതര്‍ക്കത്തിനിടെ മകളെ പിതാവ് കുത്തിക്കൊന്ന സംഭവം: വെട്ടേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

    സ്വത്തുതര്‍ക്കത്തിനിടെ മകളെ പിതാവ് കുത്തിക്കൊന്ന സംഭവം: വെട്ടേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

    പിണക്കം മാറ്റി ഇണങ്ങിയപ്പോൾ ട്രംപ് ഇന്ത്യയ്ക്കേകിയത് പ്രേത്യേക സമ്മാനം! ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് യുഎസ് തീരുവയുള്ള രാജ്യമായി ഇന്ത്യ

    പിണക്കം മാറ്റി ഇണങ്ങിയപ്പോൾ ട്രംപ് ഇന്ത്യയ്ക്കേകിയത് പ്രേത്യേക സമ്മാനം! ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് യുഎസ് തീരുവയുള്ള രാജ്യമായി ഇന്ത്യ

  • CINEMA
    സിംഗീതം ശ്രീനിവാസ റാവു- വൈജയന്തി മൂവീസ് ചിത്രം SSR61 പ്രഖ്യാപിച്ചു

    സിംഗീതം ശ്രീനിവാസ റാവു- വൈജയന്തി മൂവീസ് ചിത്രം SSR61 പ്രഖ്യാപിച്ചു

    രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾക്ക് ഇരട്ട കുട്ടികൾ; സന്തോഷം പങ്ക് വെച്ച് ചിരഞ്ജീവി

    രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾക്ക് ഇരട്ട കുട്ടികൾ; സന്തോഷം പങ്ക് വെച്ച് ചിരഞ്ജീവി

    ജോൺ പോൾ ജോർജ് ചിത്രം “ആശാൻ” ട്രെയ്‌ലർ പുറത്ത്, ആഗോള റിലീസ് ഫെബ്രുവരി 5 ന്,  ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ

    ജോൺ പോൾ ജോർജ് ചിത്രം “ആശാൻ” ട്രെയ്‌ലർ പുറത്ത്, ആഗോള റിലീസ് ഫെബ്രുവരി 5 ന്, ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ

    കൂടോത്രം   ഫെബ്രുവരി പന്ത്രണ്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

    കൂടോത്രം ഫെബ്രുവരി പന്ത്രണ്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

    റാപ്പർ ചന്ദൻ ഷെട്ടി നായകനായ ക്യാമ്പസ് ചിത്രം ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’; മലയാളത്തിൽ ഫെബ്രുവരി 14ന് റിലീസിന് ഒരുങ്ങി… ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവന്നു..

    റാപ്പർ ചന്ദൻ ഷെട്ടി നായകനായ ക്യാമ്പസ് ചിത്രം ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’; മലയാളത്തിൽ ഫെബ്രുവരി 14ന് റിലീസിന് ഒരുങ്ങി… ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവന്നു..

  • CRIME
  • SPORTS
    ചുമ്മാ വായിത്താളമടിക്കാതെ ചങ്കൂറ്റമുണ്ടെങ്കിൽ ചെയ്ത് കാണിക്ക്, അഹ​ങ്കാരം അല്ലാതെയൊന്നുമല്ല!! പാക്കിസ്ഥാനെ വെല്ലുവിളിച്ച് ഹർഭജൻ, ഇന്ത്യയ്ക്കെതിരെ കളത്തിലിറങ്ങില്ലെന്ന് ഔദ്യോ​ഗികമായി ഐസിസിയെ അറിയിക്കാതെ പാക്കിസ്ഥാൻ… നടപടി പിടി വീഴുമെങ്കിൽ ഒന്നുമേ അറിയാത്ത പോലെ കളത്തിലിറങ്ങാനുള്ള പിസിബിയുടെ തന്ത്രമോ?

    ചുമ്മാ വായിത്താളമടിക്കാതെ ചങ്കൂറ്റമുണ്ടെങ്കിൽ ചെയ്ത് കാണിക്ക്, അഹ​ങ്കാരം അല്ലാതെയൊന്നുമല്ല!! പാക്കിസ്ഥാനെ വെല്ലുവിളിച്ച് ഹർഭജൻ, ഇന്ത്യയ്ക്കെതിരെ കളത്തിലിറങ്ങില്ലെന്ന് ഔദ്യോ​ഗികമായി ഐസിസിയെ അറിയിക്കാതെ പാക്കിസ്ഥാൻ… നടപടി പിടി വീഴുമെങ്കിൽ ഒന്നുമേ അറിയാത്ത പോലെ കളത്തിലിറങ്ങാനുള്ള പിസിബിയുടെ തന്ത്രമോ?

    ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം: ‘പാക് ക്രിക്കറ്റ് ബോര്‍ഡിനെ ശിക്ഷിക്കാന്‍ ഐസിസിക്ക് കഴിയില്ല;  സർക്കാർ ആവശ്യപ്പെട്ടിട്ടാണ് പിസിബി ആ തീരുമാനമെടുത്തത്’- മുന്‍ ഐസിസി ചെയര്‍മാന്‍ ഇഹ്സാന്‍ മാനി

    ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം: ‘പാക് ക്രിക്കറ്റ് ബോര്‍ഡിനെ ശിക്ഷിക്കാന്‍ ഐസിസിക്ക് കഴിയില്ല; സർക്കാർ ആവശ്യപ്പെട്ടിട്ടാണ് പിസിബി ആ തീരുമാനമെടുത്തത്’- മുന്‍ ഐസിസി ചെയര്‍മാന്‍ ഇഹ്സാന്‍ മാനി

    ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന പാക്കിസ്ഥാന്റെ തീരുമാനം: ‘സ്വന്തം കുഴി തോണ്ടരുത്, പിന്നീട് ദു:ഖിക്കേണ്ടി വരും’; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന താക്കീതുമായി ഐസിസി

    ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന പാക്കിസ്ഥാന്റെ തീരുമാനം: ‘സ്വന്തം കുഴി തോണ്ടരുത്, പിന്നീട് ദു:ഖിക്കേണ്ടി വരും’; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന താക്കീതുമായി ഐസിസി

    കപ്പ് അടിച്ചുമാറ്റാൻ പോയിട്ട് നോക്കാൻ പോലും അവസരം കൊടുക്കാതെ നമ്മുടെ പിള്ളന്മാർ!! അണ്ടർ 19 ലോകകപ്പിൽ പാക്കിസ്ഥാനെ 58 റൺസിന് തകർത്ത് ഇന്ത്യ സെമിയിൽ, സെമിയിൽ എതിരാളികൾ അഫ്​ഗാനിസ്ഥാൻ

    കപ്പ് അടിച്ചുമാറ്റാൻ പോയിട്ട് നോക്കാൻ പോലും അവസരം കൊടുക്കാതെ നമ്മുടെ പിള്ളന്മാർ!! അണ്ടർ 19 ലോകകപ്പിൽ പാക്കിസ്ഥാനെ 58 റൺസിന് തകർത്ത് ഇന്ത്യ സെമിയിൽ, സെമിയിൽ എതിരാളികൾ അഫ്​ഗാനിസ്ഥാൻ

    അല്ല പാക്കിസ്ഥാനെ സൂപ്പർ 8 റൗണ്ടിലോ, സെമിയിലോ എത്തിയാൽ നിങ്ങൾ ഇന്ത്യയെ ബഹിഷ്കരിക്കുമോ? ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ കളത്തിലിറങ്ങില്ല!! മത്സരം ബോയ്കോട്ട് ചെയ്യുമെന്ന ഭീഷണി മുഴക്കി പിസിബി, പാക്കിസ്ഥാന്റെ പുതിയ നാടകം ഐസിസി എങ്ങനെ പൊളിച്ച് കയ്യിൽ കൊടുക്കുമെന്ന ആകാംഷയിൽ ക്രിക്കറ്റ് ലോകം

    അല്ല പാക്കിസ്ഥാനെ സൂപ്പർ 8 റൗണ്ടിലോ, സെമിയിലോ എത്തിയാൽ നിങ്ങൾ ഇന്ത്യയെ ബഹിഷ്കരിക്കുമോ? ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ കളത്തിലിറങ്ങില്ല!! മത്സരം ബോയ്കോട്ട് ചെയ്യുമെന്ന ഭീഷണി മുഴക്കി പിസിബി, പാക്കിസ്ഥാന്റെ പുതിയ നാടകം ഐസിസി എങ്ങനെ പൊളിച്ച് കയ്യിൽ കൊടുക്കുമെന്ന ആകാംഷയിൽ ക്രിക്കറ്റ് ലോകം

  • BUSINESS
    ട്രംപ് അയഞ്ഞു,  തീരുവ18 ശതമാനമാക്കി കുറച്ചു, പിഴത്തീരുവ എടുത്തുമാറ്റും; ഒടുവിലിതാ ഇന്ത്യ- യുഎസ് വ്യാപാര കരാ‍ർ ധാരണയായി; റഷ്യൻ എണ്ണയോട് ഇന്ത്യ ബൈ പറയും?

    ട്രംപ് അയഞ്ഞു, തീരുവ18 ശതമാനമാക്കി കുറച്ചു, പിഴത്തീരുവ എടുത്തുമാറ്റും; ഒടുവിലിതാ ഇന്ത്യ- യുഎസ് വ്യാപാര കരാ‍ർ ധാരണയായി; റഷ്യൻ എണ്ണയോട് ഇന്ത്യ ബൈ പറയും?

    സ്വർണ്ണവിലയിൽ ഇന്ന് ട്വിസ്റ്റോ ട്വിസ്റ്റ്! വൈകുന്നേരമായപ്പോൾ 2400 രൂപയുടെ വർദ്ധന; പവന് 1,12,320 രൂപയായി

    സ്വർണ്ണവിലയിൽ ഇന്ന് ട്വിസ്റ്റോ ട്വിസ്റ്റ്! വൈകുന്നേരമായപ്പോൾ 2400 രൂപയുടെ വർദ്ധന; പവന് 1,12,320 രൂപയായി

    പൊന്നേ… നിന്റെ പോക്കെങ്ങോട്ട്… സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ… പവന്  60,440 രൂപ

    കൊടുക്കാനുള്ളവർ വേ​ഗം കൊടുത്തോളു, വാങ്ങാനുള്ളവർ അൽപം വെയിറ്റ് ചെയ്യൂട്ടോ… പോയതിനേക്കാൾ വേ​ഗത്തിൽ പൊന്നിന്റേ വില താഴോട്ട്!! ഒറ്റ ദിവസംകൊണ്ട് പവന് കുറഞ്ഞത് പതിനായിരത്തിനടുത്ത്, പവന് 1,07,920 രൂപയായി, ഒരു ലക്ഷത്തിനും താഴേക്കെത്തുമെന്ന് വിദ​ഗ്ദർ

    ശരവേ​ഗത്തിൽ പാഞ്ഞുയർന്ന സ്വർണ്ണ വില ഇതാ കുത്തനെ താഴേയ്ക്ക്! അധികം വൈകാതെ കേരളത്തിൽ പവന് ഒരുലക്ഷം രൂപയ്ക്കും താഴെ കൂപ്പുകുത്തിയേക്കാം

    ശരവേ​ഗത്തിൽ പാഞ്ഞുയർന്ന സ്വർണ്ണ വില ഇതാ കുത്തനെ താഴേയ്ക്ക്! അധികം വൈകാതെ കേരളത്തിൽ പവന് ഒരുലക്ഷം രൂപയ്ക്കും താഴെ കൂപ്പുകുത്തിയേക്കാം

    കേന്ദ്ര ബജറ്റ് 2026; പ്രതികരണവുമായി വ്യവസായ ലോകം

    കേന്ദ്ര ബജറ്റ് 2026; പ്രതികരണവുമായി വ്യവസായ ലോകം

  • HEALTH
    കുഞ്ഞു വിനോദിനിക്കു കൊടുത്ത വാക്ക് പ്രതിപക്ഷ നേതാവ് പാലിച്ചു, വലതുഭാ​ഗത്തെ ശൂന്യത നീങ്ങി… ഇനി കൃത്രിമ കൈ താങ്ങാകും!! സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ

    കുഞ്ഞു വിനോദിനിക്കു കൊടുത്ത വാക്ക് പ്രതിപക്ഷ നേതാവ് പാലിച്ചു, വലതുഭാ​ഗത്തെ ശൂന്യത നീങ്ങി… ഇനി കൃത്രിമ കൈ താങ്ങാകും!! സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ

    ആർത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി; സ്കൂൾ പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകണമെന്ന് ഉത്തരവിട്ടു; സ്വകാര്യ സ്കൂളുകൾ ഈ സൗകര്യങ്ങൾ നൽകുന്നില്ലെങ്കിൽ അവയുടെ അംഗീകാരം റദ്ദാക്കാനും നിർദ്ദേശം

    ആർത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി; സ്കൂൾ പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകണമെന്ന് ഉത്തരവിട്ടു; സ്വകാര്യ സ്കൂളുകൾ ഈ സൗകര്യങ്ങൾ നൽകുന്നില്ലെങ്കിൽ അവയുടെ അംഗീകാരം റദ്ദാക്കാനും നിർദ്ദേശം

    യുഎസ് ലോകാരോ​ഗ്യ സംഘടന വിട്ടു; 260 മില്യൺ ഡോളർ  കടബാധ്യതയുമായി പിന്മാറ്റം;സംഘടനയുടെ ആസ്ഥാനത്തും ലോകമെമ്പാടുമുള്ള ഓഫീസുകളിൽനിന്നും തിരിച്ചു വിളിച്ചു

    യുഎസ് ലോകാരോ​ഗ്യ സംഘടന വിട്ടു; 260 മില്യൺ ഡോളർ കടബാധ്യതയുമായി പിന്മാറ്റം;സംഘടനയുടെ ആസ്ഥാനത്തും ലോകമെമ്പാടുമുള്ള ഓഫീസുകളിൽനിന്നും തിരിച്ചു വിളിച്ചു

    സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മുണ്ടിനീര് വ്യാപനം തടയാൻ ആരോ​ഗ്യ വകുപ്പിന് വേറെ വഴിയില്ല, മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ താത്കാലികമായി അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോ​ഗംതടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ

    സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മുണ്ടിനീര് വ്യാപനം തടയാൻ ആരോ​ഗ്യ വകുപ്പിന് വേറെ വഴിയില്ല, മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ താത്കാലികമായി അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോ​ഗംതടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ

    ‘നിങ്ങളുടെയൊരു ചായക്കാശ് മതി ഒരു ജീവൻ നിലനിർത്താൻ’… വാക്കുകേട്ട് വടകരയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ, നേടി ലക്ഷങ്ങളല്ല… ഒരു കോടി രൂപ, അതും ഒരു ദിവസം കൊണ്ട് , ‘ഇനി ഡയാലിസിസ് കിട്ടാത്ത ഒരു രോ​ഗിയുമുണ്ടാകില്ല, വെയ്‌റ്റിങ് ലിസ്റ്റിലുള്ള എല്ലാവർക്കും ഡയാലിസിസ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തും.- തണൽ ചെയർമാൻ

    ‘നിങ്ങളുടെയൊരു ചായക്കാശ് മതി ഒരു ജീവൻ നിലനിർത്താൻ’… വാക്കുകേട്ട് വടകരയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ, നേടി ലക്ഷങ്ങളല്ല… ഒരു കോടി രൂപ, അതും ഒരു ദിവസം കൊണ്ട് , ‘ഇനി ഡയാലിസിസ് കിട്ടാത്ത ഒരു രോ​ഗിയുമുണ്ടാകില്ല, വെയ്‌റ്റിങ് ലിസ്റ്റിലുള്ള എല്ലാവർക്കും ഡയാലിസിസ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തും.- തണൽ ചെയർമാൻ

  • PRAVASI
    ഇടതു നെഞ്ചിലൂടെ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നു, തോക്ക്  നെഞ്ചിൽ ചേർത്തുവച്ച് ഒറ്റത്തവണ വെടിയുതിർത്തു!!  സി.ജെ റോയിയുടെ മരണം അന്വേഷിക്കുക  പ്രത്യേക സംഘം

    വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടു, കുടുംബത്തോടു ഞാൻ ക്ഷമ ചോദിക്കുന്നു… ഡയറിക്കുറിപ്പ്!! സി ജെ റോയി നേരത്തെ തന്നെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു? പണം നൽകാനുള്ളവരുടെ വിവരങ്ങളും വരും കാലത്ത് കമ്പനിയെ എങ്ങനെ നയിക്കണമെന്നും നിർദേശങ്ങൾ… കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുത്- നിർദേശം

    സി.ജെ. റോയിയുടെ ആത്മഹത്യ, അന്വേഷണം ജോയിന്റ് പോലീസ് കമ്മീഷണർ വംസി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്, ഡിസിപി ലോകേഷും സംഘത്തിൽ

    സി.ജെ. റോയിയുടെ ആത്മഹത്യ, അന്വേഷണം ജോയിന്റ് പോലീസ് കമ്മീഷണർ വംസി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്, ഡിസിപി ലോകേഷും സംഘത്തിൽ

    ഇടതു നെഞ്ചിലൂടെ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നു, തോക്ക്  നെഞ്ചിൽ ചേർത്തുവച്ച് ഒറ്റത്തവണ വെടിയുതിർത്തു!!  സി.ജെ റോയിയുടെ മരണം അന്വേഷിക്കുക  പ്രത്യേക സംഘം

    ഇടതു നെഞ്ചിലൂടെ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നു, തോക്ക് നെഞ്ചിൽ ചേർത്തുവച്ച് ഒറ്റത്തവണ വെടിയുതിർത്തു!! സി.ജെ റോയിയുടെ മരണം അന്വേഷിക്കുക പ്രത്യേക സംഘം

    മന്ത്രി ശിവൻകുട്ടിയെ ‘ഇവനെ’ന്ന് വിളിച്ചിട്ടില്ല, ‘ഇവരൊ’ക്കെ എന്നാണ് പറഞ്ഞത്;  ശിവൻകുട്ടി തന്നേക്കാൾ നിലവാരം കൂടിയ ആളാണെന്നും ഏറ്റുമുട്ടാനില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

    മന്ത്രി ശിവൻകുട്ടിയെ ‘ഇവനെ’ന്ന് വിളിച്ചിട്ടില്ല, ‘ഇവരൊ’ക്കെ എന്നാണ് പറഞ്ഞത്; ശിവൻകുട്ടി തന്നേക്കാൾ നിലവാരം കൂടിയ ആളാണെന്നും ഏറ്റുമുട്ടാനില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

    റോയിയുടെ മരണത്തിന് ഉത്തരവാദി ഐടി അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദ്, മൂന്ന് ദിവസമായി റോയിയെ ചോദ്യം ചെയ്തുവരികയായിരുന്നു, ഇത് റോയ്‌യെ മാനസികമായി തളർത്തി, ഡിസംബറിലും റെയ്ഡ് നടത്തി, അന്ന് എല്ലാ രേഖകളും നൽകിയതാണ്, മരണം അറിഞ്ഞിട്ടും ഉദ്യോ​ഗസ്ഥർ റെയ്‍ഡ് തുടർന്നു- ആരോപണവുമായി സഹോദരൻ

    ഈ മാസം ആദ്യം മുതൽ ഐടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങി, പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണെന്നാണ് അറിഞ്ഞത്, വലിയ സമ്മർദ്ദമില്ലാതെ റോയി ആത്മഹത്യ ചെയ്യില്ല- സന്തത സഹചാരി അബിൽ ദേവ്!! സിജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി

  • LIFE
    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    വാസ്തുവിദ്യാ പഠനവും പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

No Result
View All Result
  • #Kerala
  • #World
Pathram Online
  • Home
  • NEWS
    ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട അഞ്ച് വമ്പൻ പദ്ധതികൾ സ്വന്തമാക്കാൻ സംസ്ഥാനങ്ങൾക്കിടയിൽ ചാലഞ്ച് മത്സരം നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ; വെല്ലുവിളി ഏറ്റെടുത്ത് വിജയിയാകുന്ന സംസ്ഥാനത്തിന് ആ കിടിലൻ പ്രൊജക്ടുകൾ സ്വന്തമാക്കാം!

    ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട അഞ്ച് വമ്പൻ പദ്ധതികൾ സ്വന്തമാക്കാൻ സംസ്ഥാനങ്ങൾക്കിടയിൽ ചാലഞ്ച് മത്സരം നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ; വെല്ലുവിളി ഏറ്റെടുത്ത് വിജയിയാകുന്ന സംസ്ഥാനത്തിന് ആ കിടിലൻ പ്രൊജക്ടുകൾ സ്വന്തമാക്കാം!

    ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കുന്നു, അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തിറങ്ങും, എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ്, നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം

    ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കുന്നു, അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തിറങ്ങും, എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ്, നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം

    യുഎസ്-ഇന്ത്യ വ്യാപാരക്കരാർ: ഊർജ്ജസ്വലമായി ഓഹരി വിപണി , രേഖപ്പെടുത്തുന്നത് വലിയ കുതിച്ചു കയറ്റം; നാലായിരത്തിലേറെ പോയൻ്റ് കുതിച്ച് സെൻസെക്‌സ് ;നിഫ്റ്റി റെക്കോഡ് ഉയരത്തിൽ

    യുഎസ്-ഇന്ത്യ വ്യാപാരക്കരാർ: ഊർജ്ജസ്വലമായി ഓഹരി വിപണി , രേഖപ്പെടുത്തുന്നത് വലിയ കുതിച്ചു കയറ്റം; നാലായിരത്തിലേറെ പോയൻ്റ് കുതിച്ച് സെൻസെക്‌സ് ;നിഫ്റ്റി റെക്കോഡ് ഉയരത്തിൽ

    സ്വത്തുതര്‍ക്കത്തിനിടെ മകളെ പിതാവ് കുത്തിക്കൊന്ന സംഭവം: വെട്ടേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

    സ്വത്തുതര്‍ക്കത്തിനിടെ മകളെ പിതാവ് കുത്തിക്കൊന്ന സംഭവം: വെട്ടേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

    പിണക്കം മാറ്റി ഇണങ്ങിയപ്പോൾ ട്രംപ് ഇന്ത്യയ്ക്കേകിയത് പ്രേത്യേക സമ്മാനം! ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് യുഎസ് തീരുവയുള്ള രാജ്യമായി ഇന്ത്യ

    പിണക്കം മാറ്റി ഇണങ്ങിയപ്പോൾ ട്രംപ് ഇന്ത്യയ്ക്കേകിയത് പ്രേത്യേക സമ്മാനം! ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് യുഎസ് തീരുവയുള്ള രാജ്യമായി ഇന്ത്യ

  • CINEMA
    സിംഗീതം ശ്രീനിവാസ റാവു- വൈജയന്തി മൂവീസ് ചിത്രം SSR61 പ്രഖ്യാപിച്ചു

    സിംഗീതം ശ്രീനിവാസ റാവു- വൈജയന്തി മൂവീസ് ചിത്രം SSR61 പ്രഖ്യാപിച്ചു

    രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾക്ക് ഇരട്ട കുട്ടികൾ; സന്തോഷം പങ്ക് വെച്ച് ചിരഞ്ജീവി

    രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾക്ക് ഇരട്ട കുട്ടികൾ; സന്തോഷം പങ്ക് വെച്ച് ചിരഞ്ജീവി

    ജോൺ പോൾ ജോർജ് ചിത്രം “ആശാൻ” ട്രെയ്‌ലർ പുറത്ത്, ആഗോള റിലീസ് ഫെബ്രുവരി 5 ന്,  ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ

    ജോൺ പോൾ ജോർജ് ചിത്രം “ആശാൻ” ട്രെയ്‌ലർ പുറത്ത്, ആഗോള റിലീസ് ഫെബ്രുവരി 5 ന്, ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ

    കൂടോത്രം   ഫെബ്രുവരി പന്ത്രണ്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

    കൂടോത്രം ഫെബ്രുവരി പന്ത്രണ്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

    റാപ്പർ ചന്ദൻ ഷെട്ടി നായകനായ ക്യാമ്പസ് ചിത്രം ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’; മലയാളത്തിൽ ഫെബ്രുവരി 14ന് റിലീസിന് ഒരുങ്ങി… ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവന്നു..

    റാപ്പർ ചന്ദൻ ഷെട്ടി നായകനായ ക്യാമ്പസ് ചിത്രം ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’; മലയാളത്തിൽ ഫെബ്രുവരി 14ന് റിലീസിന് ഒരുങ്ങി… ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവന്നു..

  • CRIME
  • SPORTS
    ചുമ്മാ വായിത്താളമടിക്കാതെ ചങ്കൂറ്റമുണ്ടെങ്കിൽ ചെയ്ത് കാണിക്ക്, അഹ​ങ്കാരം അല്ലാതെയൊന്നുമല്ല!! പാക്കിസ്ഥാനെ വെല്ലുവിളിച്ച് ഹർഭജൻ, ഇന്ത്യയ്ക്കെതിരെ കളത്തിലിറങ്ങില്ലെന്ന് ഔദ്യോ​ഗികമായി ഐസിസിയെ അറിയിക്കാതെ പാക്കിസ്ഥാൻ… നടപടി പിടി വീഴുമെങ്കിൽ ഒന്നുമേ അറിയാത്ത പോലെ കളത്തിലിറങ്ങാനുള്ള പിസിബിയുടെ തന്ത്രമോ?

    ചുമ്മാ വായിത്താളമടിക്കാതെ ചങ്കൂറ്റമുണ്ടെങ്കിൽ ചെയ്ത് കാണിക്ക്, അഹ​ങ്കാരം അല്ലാതെയൊന്നുമല്ല!! പാക്കിസ്ഥാനെ വെല്ലുവിളിച്ച് ഹർഭജൻ, ഇന്ത്യയ്ക്കെതിരെ കളത്തിലിറങ്ങില്ലെന്ന് ഔദ്യോ​ഗികമായി ഐസിസിയെ അറിയിക്കാതെ പാക്കിസ്ഥാൻ… നടപടി പിടി വീഴുമെങ്കിൽ ഒന്നുമേ അറിയാത്ത പോലെ കളത്തിലിറങ്ങാനുള്ള പിസിബിയുടെ തന്ത്രമോ?

    ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം: ‘പാക് ക്രിക്കറ്റ് ബോര്‍ഡിനെ ശിക്ഷിക്കാന്‍ ഐസിസിക്ക് കഴിയില്ല;  സർക്കാർ ആവശ്യപ്പെട്ടിട്ടാണ് പിസിബി ആ തീരുമാനമെടുത്തത്’- മുന്‍ ഐസിസി ചെയര്‍മാന്‍ ഇഹ്സാന്‍ മാനി

    ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം: ‘പാക് ക്രിക്കറ്റ് ബോര്‍ഡിനെ ശിക്ഷിക്കാന്‍ ഐസിസിക്ക് കഴിയില്ല; സർക്കാർ ആവശ്യപ്പെട്ടിട്ടാണ് പിസിബി ആ തീരുമാനമെടുത്തത്’- മുന്‍ ഐസിസി ചെയര്‍മാന്‍ ഇഹ്സാന്‍ മാനി

    ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന പാക്കിസ്ഥാന്റെ തീരുമാനം: ‘സ്വന്തം കുഴി തോണ്ടരുത്, പിന്നീട് ദു:ഖിക്കേണ്ടി വരും’; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന താക്കീതുമായി ഐസിസി

    ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന പാക്കിസ്ഥാന്റെ തീരുമാനം: ‘സ്വന്തം കുഴി തോണ്ടരുത്, പിന്നീട് ദു:ഖിക്കേണ്ടി വരും’; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന താക്കീതുമായി ഐസിസി

    കപ്പ് അടിച്ചുമാറ്റാൻ പോയിട്ട് നോക്കാൻ പോലും അവസരം കൊടുക്കാതെ നമ്മുടെ പിള്ളന്മാർ!! അണ്ടർ 19 ലോകകപ്പിൽ പാക്കിസ്ഥാനെ 58 റൺസിന് തകർത്ത് ഇന്ത്യ സെമിയിൽ, സെമിയിൽ എതിരാളികൾ അഫ്​ഗാനിസ്ഥാൻ

    കപ്പ് അടിച്ചുമാറ്റാൻ പോയിട്ട് നോക്കാൻ പോലും അവസരം കൊടുക്കാതെ നമ്മുടെ പിള്ളന്മാർ!! അണ്ടർ 19 ലോകകപ്പിൽ പാക്കിസ്ഥാനെ 58 റൺസിന് തകർത്ത് ഇന്ത്യ സെമിയിൽ, സെമിയിൽ എതിരാളികൾ അഫ്​ഗാനിസ്ഥാൻ

    അല്ല പാക്കിസ്ഥാനെ സൂപ്പർ 8 റൗണ്ടിലോ, സെമിയിലോ എത്തിയാൽ നിങ്ങൾ ഇന്ത്യയെ ബഹിഷ്കരിക്കുമോ? ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ കളത്തിലിറങ്ങില്ല!! മത്സരം ബോയ്കോട്ട് ചെയ്യുമെന്ന ഭീഷണി മുഴക്കി പിസിബി, പാക്കിസ്ഥാന്റെ പുതിയ നാടകം ഐസിസി എങ്ങനെ പൊളിച്ച് കയ്യിൽ കൊടുക്കുമെന്ന ആകാംഷയിൽ ക്രിക്കറ്റ് ലോകം

    അല്ല പാക്കിസ്ഥാനെ സൂപ്പർ 8 റൗണ്ടിലോ, സെമിയിലോ എത്തിയാൽ നിങ്ങൾ ഇന്ത്യയെ ബഹിഷ്കരിക്കുമോ? ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ കളത്തിലിറങ്ങില്ല!! മത്സരം ബോയ്കോട്ട് ചെയ്യുമെന്ന ഭീഷണി മുഴക്കി പിസിബി, പാക്കിസ്ഥാന്റെ പുതിയ നാടകം ഐസിസി എങ്ങനെ പൊളിച്ച് കയ്യിൽ കൊടുക്കുമെന്ന ആകാംഷയിൽ ക്രിക്കറ്റ് ലോകം

  • BUSINESS
    ട്രംപ് അയഞ്ഞു,  തീരുവ18 ശതമാനമാക്കി കുറച്ചു, പിഴത്തീരുവ എടുത്തുമാറ്റും; ഒടുവിലിതാ ഇന്ത്യ- യുഎസ് വ്യാപാര കരാ‍ർ ധാരണയായി; റഷ്യൻ എണ്ണയോട് ഇന്ത്യ ബൈ പറയും?

    ട്രംപ് അയഞ്ഞു, തീരുവ18 ശതമാനമാക്കി കുറച്ചു, പിഴത്തീരുവ എടുത്തുമാറ്റും; ഒടുവിലിതാ ഇന്ത്യ- യുഎസ് വ്യാപാര കരാ‍ർ ധാരണയായി; റഷ്യൻ എണ്ണയോട് ഇന്ത്യ ബൈ പറയും?

    സ്വർണ്ണവിലയിൽ ഇന്ന് ട്വിസ്റ്റോ ട്വിസ്റ്റ്! വൈകുന്നേരമായപ്പോൾ 2400 രൂപയുടെ വർദ്ധന; പവന് 1,12,320 രൂപയായി

    സ്വർണ്ണവിലയിൽ ഇന്ന് ട്വിസ്റ്റോ ട്വിസ്റ്റ്! വൈകുന്നേരമായപ്പോൾ 2400 രൂപയുടെ വർദ്ധന; പവന് 1,12,320 രൂപയായി

    പൊന്നേ… നിന്റെ പോക്കെങ്ങോട്ട്… സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ… പവന്  60,440 രൂപ

    കൊടുക്കാനുള്ളവർ വേ​ഗം കൊടുത്തോളു, വാങ്ങാനുള്ളവർ അൽപം വെയിറ്റ് ചെയ്യൂട്ടോ… പോയതിനേക്കാൾ വേ​ഗത്തിൽ പൊന്നിന്റേ വില താഴോട്ട്!! ഒറ്റ ദിവസംകൊണ്ട് പവന് കുറഞ്ഞത് പതിനായിരത്തിനടുത്ത്, പവന് 1,07,920 രൂപയായി, ഒരു ലക്ഷത്തിനും താഴേക്കെത്തുമെന്ന് വിദ​ഗ്ദർ

    ശരവേ​ഗത്തിൽ പാഞ്ഞുയർന്ന സ്വർണ്ണ വില ഇതാ കുത്തനെ താഴേയ്ക്ക്! അധികം വൈകാതെ കേരളത്തിൽ പവന് ഒരുലക്ഷം രൂപയ്ക്കും താഴെ കൂപ്പുകുത്തിയേക്കാം

    ശരവേ​ഗത്തിൽ പാഞ്ഞുയർന്ന സ്വർണ്ണ വില ഇതാ കുത്തനെ താഴേയ്ക്ക്! അധികം വൈകാതെ കേരളത്തിൽ പവന് ഒരുലക്ഷം രൂപയ്ക്കും താഴെ കൂപ്പുകുത്തിയേക്കാം

    കേന്ദ്ര ബജറ്റ് 2026; പ്രതികരണവുമായി വ്യവസായ ലോകം

    കേന്ദ്ര ബജറ്റ് 2026; പ്രതികരണവുമായി വ്യവസായ ലോകം

  • HEALTH
    കുഞ്ഞു വിനോദിനിക്കു കൊടുത്ത വാക്ക് പ്രതിപക്ഷ നേതാവ് പാലിച്ചു, വലതുഭാ​ഗത്തെ ശൂന്യത നീങ്ങി… ഇനി കൃത്രിമ കൈ താങ്ങാകും!! സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ

    കുഞ്ഞു വിനോദിനിക്കു കൊടുത്ത വാക്ക് പ്രതിപക്ഷ നേതാവ് പാലിച്ചു, വലതുഭാ​ഗത്തെ ശൂന്യത നീങ്ങി… ഇനി കൃത്രിമ കൈ താങ്ങാകും!! സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ

    ആർത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി; സ്കൂൾ പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകണമെന്ന് ഉത്തരവിട്ടു; സ്വകാര്യ സ്കൂളുകൾ ഈ സൗകര്യങ്ങൾ നൽകുന്നില്ലെങ്കിൽ അവയുടെ അംഗീകാരം റദ്ദാക്കാനും നിർദ്ദേശം

    ആർത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി; സ്കൂൾ പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകണമെന്ന് ഉത്തരവിട്ടു; സ്വകാര്യ സ്കൂളുകൾ ഈ സൗകര്യങ്ങൾ നൽകുന്നില്ലെങ്കിൽ അവയുടെ അംഗീകാരം റദ്ദാക്കാനും നിർദ്ദേശം

    യുഎസ് ലോകാരോ​ഗ്യ സംഘടന വിട്ടു; 260 മില്യൺ ഡോളർ  കടബാധ്യതയുമായി പിന്മാറ്റം;സംഘടനയുടെ ആസ്ഥാനത്തും ലോകമെമ്പാടുമുള്ള ഓഫീസുകളിൽനിന്നും തിരിച്ചു വിളിച്ചു

    യുഎസ് ലോകാരോ​ഗ്യ സംഘടന വിട്ടു; 260 മില്യൺ ഡോളർ കടബാധ്യതയുമായി പിന്മാറ്റം;സംഘടനയുടെ ആസ്ഥാനത്തും ലോകമെമ്പാടുമുള്ള ഓഫീസുകളിൽനിന്നും തിരിച്ചു വിളിച്ചു

    സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മുണ്ടിനീര് വ്യാപനം തടയാൻ ആരോ​ഗ്യ വകുപ്പിന് വേറെ വഴിയില്ല, മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ താത്കാലികമായി അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോ​ഗംതടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ

    സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മുണ്ടിനീര് വ്യാപനം തടയാൻ ആരോ​ഗ്യ വകുപ്പിന് വേറെ വഴിയില്ല, മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ താത്കാലികമായി അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോ​ഗംതടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ

    ‘നിങ്ങളുടെയൊരു ചായക്കാശ് മതി ഒരു ജീവൻ നിലനിർത്താൻ’… വാക്കുകേട്ട് വടകരയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ, നേടി ലക്ഷങ്ങളല്ല… ഒരു കോടി രൂപ, അതും ഒരു ദിവസം കൊണ്ട് , ‘ഇനി ഡയാലിസിസ് കിട്ടാത്ത ഒരു രോ​ഗിയുമുണ്ടാകില്ല, വെയ്‌റ്റിങ് ലിസ്റ്റിലുള്ള എല്ലാവർക്കും ഡയാലിസിസ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തും.- തണൽ ചെയർമാൻ

    ‘നിങ്ങളുടെയൊരു ചായക്കാശ് മതി ഒരു ജീവൻ നിലനിർത്താൻ’… വാക്കുകേട്ട് വടകരയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ, നേടി ലക്ഷങ്ങളല്ല… ഒരു കോടി രൂപ, അതും ഒരു ദിവസം കൊണ്ട് , ‘ഇനി ഡയാലിസിസ് കിട്ടാത്ത ഒരു രോ​ഗിയുമുണ്ടാകില്ല, വെയ്‌റ്റിങ് ലിസ്റ്റിലുള്ള എല്ലാവർക്കും ഡയാലിസിസ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തും.- തണൽ ചെയർമാൻ

  • PRAVASI
    ഇടതു നെഞ്ചിലൂടെ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നു, തോക്ക്  നെഞ്ചിൽ ചേർത്തുവച്ച് ഒറ്റത്തവണ വെടിയുതിർത്തു!!  സി.ജെ റോയിയുടെ മരണം അന്വേഷിക്കുക  പ്രത്യേക സംഘം

    വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടു, കുടുംബത്തോടു ഞാൻ ക്ഷമ ചോദിക്കുന്നു… ഡയറിക്കുറിപ്പ്!! സി ജെ റോയി നേരത്തെ തന്നെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു? പണം നൽകാനുള്ളവരുടെ വിവരങ്ങളും വരും കാലത്ത് കമ്പനിയെ എങ്ങനെ നയിക്കണമെന്നും നിർദേശങ്ങൾ… കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുത്- നിർദേശം

    സി.ജെ. റോയിയുടെ ആത്മഹത്യ, അന്വേഷണം ജോയിന്റ് പോലീസ് കമ്മീഷണർ വംസി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്, ഡിസിപി ലോകേഷും സംഘത്തിൽ

    സി.ജെ. റോയിയുടെ ആത്മഹത്യ, അന്വേഷണം ജോയിന്റ് പോലീസ് കമ്മീഷണർ വംസി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്, ഡിസിപി ലോകേഷും സംഘത്തിൽ

    ഇടതു നെഞ്ചിലൂടെ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നു, തോക്ക്  നെഞ്ചിൽ ചേർത്തുവച്ച് ഒറ്റത്തവണ വെടിയുതിർത്തു!!  സി.ജെ റോയിയുടെ മരണം അന്വേഷിക്കുക  പ്രത്യേക സംഘം

    ഇടതു നെഞ്ചിലൂടെ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നു, തോക്ക് നെഞ്ചിൽ ചേർത്തുവച്ച് ഒറ്റത്തവണ വെടിയുതിർത്തു!! സി.ജെ റോയിയുടെ മരണം അന്വേഷിക്കുക പ്രത്യേക സംഘം

    മന്ത്രി ശിവൻകുട്ടിയെ ‘ഇവനെ’ന്ന് വിളിച്ചിട്ടില്ല, ‘ഇവരൊ’ക്കെ എന്നാണ് പറഞ്ഞത്;  ശിവൻകുട്ടി തന്നേക്കാൾ നിലവാരം കൂടിയ ആളാണെന്നും ഏറ്റുമുട്ടാനില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

    മന്ത്രി ശിവൻകുട്ടിയെ ‘ഇവനെ’ന്ന് വിളിച്ചിട്ടില്ല, ‘ഇവരൊ’ക്കെ എന്നാണ് പറഞ്ഞത്; ശിവൻകുട്ടി തന്നേക്കാൾ നിലവാരം കൂടിയ ആളാണെന്നും ഏറ്റുമുട്ടാനില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

    റോയിയുടെ മരണത്തിന് ഉത്തരവാദി ഐടി അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദ്, മൂന്ന് ദിവസമായി റോയിയെ ചോദ്യം ചെയ്തുവരികയായിരുന്നു, ഇത് റോയ്‌യെ മാനസികമായി തളർത്തി, ഡിസംബറിലും റെയ്ഡ് നടത്തി, അന്ന് എല്ലാ രേഖകളും നൽകിയതാണ്, മരണം അറിഞ്ഞിട്ടും ഉദ്യോ​ഗസ്ഥർ റെയ്‍ഡ് തുടർന്നു- ആരോപണവുമായി സഹോദരൻ

    ഈ മാസം ആദ്യം മുതൽ ഐടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങി, പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണെന്നാണ് അറിഞ്ഞത്, വലിയ സമ്മർദ്ദമില്ലാതെ റോയി ആത്മഹത്യ ചെയ്യില്ല- സന്തത സഹചാരി അബിൽ ദേവ്!! സിജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി

  • LIFE
    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    വാസ്തുവിദ്യാ പഠനവും പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

No Result
View All Result
Pathram Online

ഒരു കത്തുകൊണ്ട് ആദ്യ ഭാര്യയായ പ്രമീള നായരുടെ തുറന്നെഴുത്തുകളെ റദ്ദാക്കിയ എംടി; ഇംഗ്ലീഷിലും മലയാളത്തിലും കഥകളെഴുതിയ മികച്ച എഴുത്തുകാരി മഹാനായ എഴുത്തുകാരനാല്‍ ഉപേക്ഷിക്കപ്പെട്ടത് എന്തുകൊണ്ടാണ്? സാഹിത്യലോകം ചര്‍ച്ച ചെയ്യാന്‍ മടിച്ച സ്ത്രീ ജീവിതം

by WebDesk
January 6, 2025
A A
ഒരു കത്തുകൊണ്ട് ആദ്യ ഭാര്യയായ പ്രമീള നായരുടെ തുറന്നെഴുത്തുകളെ റദ്ദാക്കിയ എംടി; ഇംഗ്ലീഷിലും മലയാളത്തിലും കഥകളെഴുതിയ മികച്ച എഴുത്തുകാരി മഹാനായ എഴുത്തുകാരനാല്‍ ഉപേക്ഷിക്കപ്പെട്ടത് എന്തുകൊണ്ടാണ്? സാഹിത്യലോകം ചര്‍ച്ച ചെയ്യാന്‍ മടിച്ച സ്ത്രീ ജീവിതം
Share on WhatsAppShare on FacebookShare on TwitterShare on Telegram

Related Post

ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട അഞ്ച് വമ്പൻ പദ്ധതികൾ സ്വന്തമാക്കാൻ സംസ്ഥാനങ്ങൾക്കിടയിൽ ചാലഞ്ച് മത്സരം നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ; വെല്ലുവിളി ഏറ്റെടുത്ത് വിജയിയാകുന്ന സംസ്ഥാനത്തിന് ആ കിടിലൻ പ്രൊജക്ടുകൾ സ്വന്തമാക്കാം!

ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട അഞ്ച് വമ്പൻ പദ്ധതികൾ സ്വന്തമാക്കാൻ സംസ്ഥാനങ്ങൾക്കിടയിൽ ചാലഞ്ച് മത്സരം നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ; വെല്ലുവിളി ഏറ്റെടുത്ത് വിജയിയാകുന്ന സംസ്ഥാനത്തിന് ആ കിടിലൻ പ്രൊജക്ടുകൾ സ്വന്തമാക്കാം!

February 3, 2026
ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കുന്നു, അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തിറങ്ങും, എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ്, നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കുന്നു, അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തിറങ്ങും, എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ്, നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം

February 3, 2026
യുഎസ്-ഇന്ത്യ വ്യാപാരക്കരാർ: ഊർജ്ജസ്വലമായി ഓഹരി വിപണി , രേഖപ്പെടുത്തുന്നത് വലിയ കുതിച്ചു കയറ്റം; നാലായിരത്തിലേറെ പോയൻ്റ് കുതിച്ച് സെൻസെക്‌സ് ;നിഫ്റ്റി റെക്കോഡ് ഉയരത്തിൽ

യുഎസ്-ഇന്ത്യ വ്യാപാരക്കരാർ: ഊർജ്ജസ്വലമായി ഓഹരി വിപണി , രേഖപ്പെടുത്തുന്നത് വലിയ കുതിച്ചു കയറ്റം; നാലായിരത്തിലേറെ പോയൻ്റ് കുതിച്ച് സെൻസെക്‌സ് ;നിഫ്റ്റി റെക്കോഡ് ഉയരത്തിൽ

February 3, 2026
സ്വത്തുതര്‍ക്കത്തിനിടെ മകളെ പിതാവ് കുത്തിക്കൊന്ന സംഭവം: വെട്ടേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

സ്വത്തുതര്‍ക്കത്തിനിടെ മകളെ പിതാവ് കുത്തിക്കൊന്ന സംഭവം: വെട്ടേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

February 3, 2026

കോഴിക്കോട്: അന്തരിച്ച എംടി വാസുദേവന്‍ നായരുടെ ആദ്യ ഭാര്യയും എംജിആറിന്റെ കുടുംബാംഗവുമായിരുന്ന പ്രമീള നായരുടെ എഴുത്തുകളെ എംടി ഒറ്റക്കത്തിലൂടെ റദ്ദാക്കിയെന്ന് എഴുത്തുകാരി എച്മുക്കുട്ടി. എംടിയുടെ മഞ്ഞ് അടക്കമുള്ള കഥകളെ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത് പ്രമീള നായരാണ്. ഇരുവരും ട്യൂട്ടോറിയല്‍ കോളജില്‍ അധ്യാപകരായിരിക്കുമ്പോഴാണു പ്രണയിച്ചതും ഒന്നിച്ചു ജീവിച്ചതും. അക്കാലത്തെ ലിവിംഗ് ടുഗദര്‍ ആയിരുന്നു അത്. പിന്നീട് എംടി അവരെയും മകളെയും ഉപേക്ഷിച്ചതിന്റെയും അധികമാര്‍ക്കും അറിയാത്ത പ്രമീള നായരെന്ന എഴുത്തുകാരിയെ പരിചയപ്പെടുത്തുകയും കൂടിയാണ് എഴുത്തുകാരിയായ എച്മുക്കുട്ടി.

 

എംടിയുടെ കഥകൾ ആദ്യമായി ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തതു പ്രമീളയാണ്. ‘മഞ്ഞ്’ നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ വിവർത്തനസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായി കരുതുന്നവരുണ്ട്. എംടിയുടെ നിർമാല്യം (തിരക്കഥ), നിന്റെ ഓർമയ്ക്ക്, ബന്ധനം, അയൽക്കാർ, വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’, ‘മതിലുകൾ’,

 

ടി.ദാമോദരന്റെ 1921 (തിരക്കഥ), പി.വി.തമ്പിയുടെ ‘കൃഷ്ണപ്പരുന്ത്’ തുടങ്ങിയവയും പ്രമീള ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തിരുന്നു. ‘ഗൗതമി എന്ന പെൺകുട്ടി’ എന്ന ചെറുകഥാസമാഹാരം പുറത്തിറക്കി. പ്രമീളയുടെ ബന്ധു നൈനിറ്റാളിൽ ജോലി ചെയ്തിരുന്നു. മധുവിധുകാലത്ത് അദ്ദേഹത്തിന്റെ അതിഥികളായി എംടിയും പ്രമീളയും നൈനിറ്റാളിൽ പോയി ഏതാനും ദിവസം തങ്ങുകയുണ്ടായി. അവിടെ നിന്നു തിരിച്ചു വന്ന ശേഷമാണ് എംടി ‘മഞ്ഞ്’ എഴുതിയത്.

 

എംടിയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം പ്രമീള ദീർഘകാലം മകൾ സിതാരയ്‌ക്കൊപ്പം അമേരിക്കയിലായിരുന്നു. പിന്നീട് രോഗബാധിതയായി നീണ്ടകാലം ചികിത്സയിൽ കഴിഞ്ഞു. കോഴിക്കോട് നടക്കാവിൽ ക്രിസ്ത്യൻ കോളജിനു സമീപത്തെ വീട്ടിലായിരുന്നു അവസാനകാലം. 1999 നവംബർ 10നു പ്രമേഹം മൂർച്ഛിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു.

അവരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രമീളാനായരും ഞാനും….
എന്തുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് ഞാൻ എഴുതുന്നത് എന്ന ചോദ്യത്തിൻറെ ഉത്തരം പ്രമീളാനായരോടുള്ള എൻറെ അനുതാപമെന്നാണ്. അവരുടെ ജീവിതത്തെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞ എന്നെപ്പോലേ ഒരു സ്ത്രീക്ക് ഈയൊരു കുറിപ്പെങ്കിലും എഴുതിയില്ലെങ്കിൽ തീരേ സമാധാനമില്ലാതെയാകും. തനിച്ചാക്കപ്പെടുന്ന, വഴികൾ അടയ്ക്കപ്പെടുന്ന, വീർപ്പുമുട്ടിക്കപ്പെടുന്ന സ്ത്രീകൾക്കൊപ്പമായിരിക്ക
ണം ഈ ലോകം മുഴുവൻ പിന്തുണയായി നില്ക്കേണ്ടതെന്ന് വിചാരിക്കുന്ന, എഴുതുന്ന, പറയുന്ന ഞാൻ പോലും ഇങ്ങനൊരു കുറിപ്പ് എഴുതിയില്ലെങ്കിൽ അത് എന്നോട് തന്നെ ചെയ്യുന്ന വലിയ അനീതിയാകും. എന്നോട് തന്നെയുള്ള നുണ പറയലാകും. നമ്മുടെ കേളി കേട്ട ഫെമിനിസ്റ്റുകളിൽ ഒരാൾക്കും ഇങ്ങനെയൊരു കുറിപ്പ് എഴുതാൻ കഴിയില്ല. കാരണം എം ടി യുടെ വടവൃക്ഷത്തണൽ ലബ്ധപ്രതിഷ്ഠരായ മിക്കവാറും പുരുഷഎഴുത്തുകാർക്കും അതുപോലെ മിക്കവാറും സ്ത്രീഎഴുത്തുകാർക്കും ധാരാളമായി ലഭ്യമായിട്ടുണ്ട്. അതുകൊണ്ട് പ്രമീളാനായരോടും സിത്താര എന്ന മകളോടും എം ടി അനീതി കാട്ടിയെന്ന് അവർ ആരും പറയില്ല.എല്ലാവരും സാധിക്കുമ്പോഴെല്ലാം എം ടിയിൽ നിന്ന് ലഭിച്ച മൃദുലമായ രക്ഷാകർതൃത്വം ജിലേബി പോലേ ആസ്വദിച്ചിട്ടുണ്ട്. അത് ഫെമിനിസ്റ്റ് സാഹിത്യമെഴുത്തായാലും മധുരിച്ച്  ചെടിപ്പിക്കുന്ന എഴുത്തായാലും ഏറേ കൊട്ടിഘോഷിച്ച് മേഘഗർജ്ജനമായറിയപ്പെടുന്ന എഴുത്തായാലും, ഇരമ്പിയാർക്കുന്ന സാഗരോപമമായ എഴുത്തായാലും അങ്ങനെയാണ്.അതുകൊണ്ട് എല്ലാവരും അതിമനോഹരമായ മൗനം പാലിക്കും.
എംടി യുടെ ആദ്യഭാര്യ പ്രമീളാനായർ എഴുതിയ ചെറുകഥകൾ അതിൽ തന്നെ പോൾക്കാ ഡോട്ടുള്ള സാരി ധരിച്ച ഒരു സ്ത്രീയെക്കുറിച്ച് എഴുതിയത്…അതാണ് ഞാൻ ആദ്യം വായിച്ചത്… നല്ലൊരു എഴുത്തുകാരിയായിരുന്നു അവർ. മകൾ സിത്താരയുടെ അമേരിക്കയിലുള്ള വീട്ടിൽ താമസിക്കുമ്പോൾ ആഫ്രിക്കക്കാരനായ ഒരു കള്ളൻ വീട്ടിൽ വന്ന് ബെല്ലടിച്ചതും അവർ വാതിൽ തുറന്നതും വീട്ടിൽ കുറേ നേരം ഇരുന്നതും പിന്നീട് അയാൾ മാന്യമായി യാത്ര പറഞ്ഞു പോയതും കള്ളനാണെന്ന് അറിഞ്ഞ് അന്തംവിട്ടു പോയതും ഒക്കെ അതീവ ചാരുതയോടെ അവർ എഴുതീരുന്നത് ഞാൻ വായിച്ചിട്ടുണ്ട്. സിത്താരക്ക് കുഞ്ഞുണ്ടാകുന്ന സമയത്ത്, ലേബർ റൂമിലുണ്ടായിരുന്ന സിത്താരയുടെ ഭർത്താവ് സഞ്ജയ് കണ്ണുകളടച്ചു പിടിച്ചുവെന്നത് അവർ എഴുതീരുന്നു. അവരുടെ സഹോദരൻറെ ഭാര്യ അമേരിക്കക്കാരിയാണെന്നും അവരെ സഹോദരൻ മലയാളത്തിൽ വഴക്ക് പറയുമെന്നും അങ്ങനെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കുറിപ്പ് അവർ എഴുതിയതും ഞാൻ ഓർക്കുന്നുണ്ട്. സിത്താരയ്ക്ക് കുഞ്ഞുണ്ടായ വേളയിൽ, സിത്താര ജനിച്ചു എന്ന് അവരുടെ കാതിൽപ്പറഞ്ഞ ആ ശബ്ദത്തെ അവർ ഓർക്കുന്നതെഴുതീരിക്കുന്നത് വായിച്ച് ഞാൻ കരഞ്ഞിട്ടുണ്ട്. അത്രമേൽ മനസ്സു തൊടുന്ന വിധത്തിലാണ് അവർ എഴുതിയിരുന്നത്… പറയാതിരിക്കാൻ കഴിയില്ല, പ്രമീളാനായർ വളരേ  ഭംഗിയായി, മനോഹരമായി എഴുതീരുന്നു… അവരെ നേരിട്ടു കാണണമെന്ന് എനിക്ക് അപ്പോഴൊക്കെ മോഹം തോന്നിയിരുന്നു….
പിന്നീട് വളരേക്കാലത്തിനു ശേഷം അജിതേച്ചിയുമൊത്ത് മഹാരാജാസ് കോളേജിലെ ഒരു പരിപാടിയിൽ സംബന്ധിക്കുകയുണ്ടായി. അന്ന് അജിതേച്ചി പ്രമീളാനായരെക്കുറിച്ച് സംസാരിച്ചു. എം ടി അവരെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചുവെന്നും അവർ എംടിയുമായി കേസിനും വഴക്കിനുമൊന്നും പോയില്ലെന്നും പറഞ്ഞു. എനിക്ക് അതൊരു വാർത്തയായിരുന്നില്ല. എനിക്ക് അറിയാവുന്ന കാര്യമായിരുന്നു അത്. കലാകൗമുദിയിൽ വന്ന പ്രമീളാനായരുടെ എ പാറ്റ് ഓൺ ദ ഷോൾഡേഴ്സും ദ വിൻഡ് ഇൻ മൈ ഹെയറും ഞാൻ 1976 ലും 1977 ലും അവരുടെ ജീവിതാനുഭവമായി വായിച്ചു കഴിഞ്ഞിരുന്നു. അന്ന്  സ്കൂളിൽ പഠിച്ചിരുന്ന എനിക്ക് ആ കുറിപ്പുകൾ വലിയ വേദനയുണ്ടാക്കി. മകൾ ഇപ്പോൾ പൊട്ടിച്ചിരിക്കുന്നുവെന്ന് അവർ എഴുതിയിരുന്നു. ഞാനും അശാന്തമായ ഒരു വീട്ടിലെ മകളായിരുന്നുവല്ലോ. പൊട്ടിച്ചിരിക്കാൻ കഴിയുന്നതിന്റെ വിലയെനിക്കറിയാമായിരുന്നു. അതുകൊണ്ട് ആ കുറിപ്പുകളിലെ വേദനയും നീറ്റലും എന്നെ അതിവേഗം വന്നു തൊട്ടു. പ്രമീളാനായരുടെ കുറിപ്പുകളെല്ലാം എന്നെ വല്ലാത്ത വിഷാദത്തിലാഴ്ത്തിയിട്ടുണ്ട്.
നഷ്ടബോധങ്ങൾ എന്ന പ്രമീളാ  നായരുടെ ആത്മകഥാംശമുള്ള രചന പെട്ടെന്ന് നിറുത്തുകയായിരുന്നു. മലയാളനാട് വാരികയിലാണ് അത് പ്രസിദ്ധീകരിച്ച് വന്നത്. മലയാളനാടിൻറെ പത്രാധിപർ എസ്. കെ നായർക്ക് എം ടി എഴുതിയ കത്ത്  തൃശ്ശൂർ നിന്നിറങ്ങിയ സാഹിത്യവിമർശമെന്ന ഒരു ദ്വൈമാസികാ പ്രസിദ്ധീകരണത്തിൽ വന്നിട്ടുണ്ട്. എം ടി ഒരു മഹാമേരു ആയി വളർന്നു നില്ക്കുന്ന മലയാളത്തിലെ സാഹിത്യസാംസ്ക്കാരിക ലോകത്ത് ആ ലേഖനം പ്രസിദ്ധീകരിക്കാൻ ശിഖാമോഹൻദാസ് എന്ന എഴുത്തുകാരന് ഒറ്റ വാരികയും ഒറ്റ മാസികയും ഒറ്റപ്പത്രവും സമ്മതം നല്കിയില്ല. അങ്ങനെയാണ് അത് സാഹിത്യവിമർശത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. 2017 ലാണ് ശിഖാമോഹൻദാസ് എഴുതിയ ഈ ലേഖനം വരുന്നത്. അതായത് എം ടി മരിക്കുന്നതിന് ഏഴു വർഷം മുൻപു തന്നെ ഈ ലേഖനം വന്നു കഴിഞ്ഞു. ഇപ്പോൾ എല്ലാവരും മുറവിളി കൂട്ടുന്നുണ്ടല്ലോ…മരിച്ചിട്ട് ആണോ പറയുന്നത്? ജീവിച്ചിരിക്കുമ്പോൾ പറയേണ്ടേ എന്ന്…ജീവിച്ചിരിക്കുമ്പോൾ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ, എം ടി അത് ശ്രദ്ധിച്ചതേയില്ല. ഈ രണ്ട് ജീവിതാവസ്ഥകളും  എനിക്ക് നല്ല പരിചയമാണ്. വി ജി തമ്പിയുടെ സുഹൃത്തുക്കളും വിദ്യാർത്ഥികളും ആരാധകരും നിറഞ്ഞ മാധ്യമരംഗത്തു നിന്നും സാഹിത്യോൽസവങ്ങളിൽ നിന്നും സാംസ്ക്കാരിക പരിപാടികളിൽ നിന്നും ഞാൻ എങ്ങനെയാണ്  വളരേ ഭംഗിയായി ഒഴിവാക്കപ്പെടുന്നതെന്ന് എനിക്കറിയാമല്ലോ. ഞാൻ പറയുന്നതിന് ഒന്നും മറുപടി പറയാതിരിക്കുന്നതും അതു പോലേ ഒരു തന്ത്രമാണ്. വി. ജി. തമ്പിയും സാറടീച്ചറും മറ്റ് അനവധി സ്ത്രീ വിമോചനപ്രവർത്തകരും എൻറെ തുറന്നു പറച്ചിലിനെ അവഗണിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നതു പോലേയുള്ള വിദ്യയാണ്. അതുകൊണ്ട് എനിക്ക് ഇമ്മാതിരി ഒതുക്കപ്പെടലിൻറേതായ കാര്യങ്ങൾ വളരേ നന്നായി മനസ്സിലാവുന്നുണ്ട്
1962 മുതൽ 1976 വരെയാണ് പ്രമീള നായരും എം ടിയും ഒരുമിച്ചു ജീവിച്ചത്. ട്യൂട്ടോറിയൽ കോളേജിൽ അദ്ധ്യാപകരായിരുന്നു ഇരുവരും. ആ പരിചയമാണ് സ്നേഹത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കും എത്തിച്ചത്. അതിനെക്കുറിച്ച് 1974 ലെ മലയാളനാട് ഓണപ്പതിപ്പിൽ വി ബി സി നായരുടെ പൂർണത തേടുന്ന അപൂർണ ബിന്ദുക്കൾ എന്ന് പംക്തിയിൽ  മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എഴുതിയിട്ടുള്ളത്
‘ എൻറെ കല്യാണത്തിന് ക്ഷണക്കത്ത് ഉണ്ടായിരുന്നില്ല, ചടങ്ങുണ്ടായിരുന്നില്ല ഒരുമിച്ചു വർക്ക് ചെയ്തിരുന്ന അവരോട് ഒരു സൗഹൃദമുണ്ടായിരുന്നു. പുസ്തകങ്ങളാണ് ഞങ്ങളെ അടുപ്പിച്ചത്. ഒരുദിവസം അവർ ഒരു കുറിപ്പ് കൊടുത്തയച്ചു. അമ്മയുമായി പ്രശ്നത്തിലാണ്. വൈ ഡബ്ളിയു സി എ യിലോ മറ്റോ താമസം ശരിയാക്കാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു. ഞാൻ ആ കുറിപ്പ് കീറിക്കളഞ്ഞ് എൻറെ വീട്ടിൽ താമസിച്ചോളൂ എന്നറിയിച്ചു. അങ്ങനെ അവർ എനിക്കൊപ്പം താമസമാക്കി. പിറ്റേന്ന് വീട്ടുടമസ്ഥക്ക് ഞാനവരെ പരിചയപ്പെടുത്തിയത് എൻറെ ഭാര്യ എന്നാണ്. ആളുകൾ ഓരോ അപവാദങ്ങൾ പറഞ്ഞു. രജിസ്റ്റർ വിവാഹം കഴിക്കാമെന്ന് അവർ പറഞ്ഞെങ്കിലും അമ്പലത്തിനും  പള്ളിക്കും  കൊടുക്കാത്ത വിശുദ്ധിയൊന്നും രജിസ്ട്രാർക്കും  നല്കേണ്ടെന്ന് കരുതി രജിസ്റ്റർ ചെയ്തില്ല എന്നാണ്. 
പ്രമീളാനായർക്ക് എംടിയെ വലിയ വിശ്വാസമായിരുന്നുവെന്നാണ് എനിക്ക് മനസ്സിലായത്. അല്ലെങ്കിൽ 1962 ലൊക്കെ ലിവിംഗ് ടുഗെദർ എന്ന വാക്കു തന്നെ സമൂഹത്തിലില്ലാത്ത കാലത്ത് അവർ അങ്ങനൊരു കാര്യത്തിന് തയ്യാറാവുകയില്ലല്ലോ.
പാലക്കാട്  വടവന്നൂരിൽ വലിയ മരുതൂർ തറവാട്ടിലാണ് പ്രമീളാനായർ ജനിച്ചത്. എം. ജി. ആറിന്റെ തറവാട് തന്നെ. അവരുടെ അമ്മയുടെ പേര് ദേവകിയമ്മ എന്നായിരുന്നു. അച്ഛൻ കോഴിക്കോട് പുതിയതറയിലുള്ള മൂച്ചിക്കൽ തറവാട്ടിലെ വാസുദേവൻ നായർ. അദ്ദേഹം കോഴിക്കോട് ജില്ലാ ജഡ്ജിയുടെ ടൈപ്പിസ്റ്റ് ആയിരുന്നു. പ്രമീളാനായർ പഠിച്ചതും വളർന്നതും കോഴിക്കോടാണ്. ബി എം ഇ സ്ക്കൂളിലും ക്രിസ്ത്യൻ കോളേജിലും മാംഗ്ളൂർ സെൻറ് ആഗ്നസ് കോളേജിലുമാണ് പ്രമീള നായർ പഠിച്ചത്. സെൻറ് വിൻസെന്റ് കോളനി ഗേൾസ് സ്കൂളിൽ ജോലിക്ക് ചേരുന്നതിനു മുമ്പേ, കുറച്ചു കാലം അവർ കോഴിക്കോട്  ആനിഹാൾ റോഡിലുള്ള എം ബി ട്യൂട്ടോറിയലിൽ പഠിപ്പിച്ചിരുന്നു.അക്കാലത്ത് എം ടി യും അവിടെ അദ്ധ്യാപകനായിരുന്നു.
എം. എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആണ് പ്രമീളാനായരുടെ വിദ്യാഭ്യാസയോഗ്യത. അവർ ഇംഗ്ലീഷിലും മലയാളത്തിലും കഥകൾ എഴുതിയിരുന്നു. സ്ത്രീപക്ഷ രചനകളിൽ അവർക്ക് നല്ല താത്പര്യവും കഴിവും ഉണ്ടായിരുന്നു. 1967ൽ അവർ എഴുതിയ കാലം എന്ന കഥയെക്കുറിച്ച് ശ്രീ ശിഖാമോഹൻദാസ്  ഒരു പ്രകാശപൂർണ്ണമായ പരാജയം എന്ന ലേഖനത്തിൽ പറയുന്നുണ്ട്. ആ കഥയിൽ പ്രമീളാനായർ അവരുടെ വിവാഹജീവിതത്തിൻറെ പിന്നീടുണ്ടാവുന്ന  തകർച്ചയെ കണ്ടുകഴിഞ്ഞിരുന്നു. അതിൻറെ പ്രവചനാത്മകത അത്രയും  ഗംഭീരമായിരുന്നു. ഓട്ടോബയോഗ്രഫിക്കൽ ഫിക്ഷനിൽ അവർ വളരേ ഭംഗിയായി കഴിവ്  തെളിയിച്ചു.
എം ടി യുടെ രചനകളെ ആദ്യം ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത് ഇല്ലസ്ട്രേറ്റഡ് വീക്ക്ലിയിലും മറ്റും പ്രസിദ്ധീകരിക്കാൻ കാരണമായത് പ്രമീളാനായരാണ്. അവരുടെ ഇംഗ്ലീഷ് വ്യുൽപ്പത്തി എം ടിക്ക് ഇംഗ്ലീഷ് വായനക്കാരുടെ മനസ്സിൽ ഉയർന്ന സ്ഥാനം നേടിക്കൊടുത്തു.
‘ മഞ്ഞ് ’ എഴുതുന്നത് തന്നെ പ്രമീളാനായരുടെ അമ്മാവൻ ശ്രീ എം എസ് മേനോൻറെ നൈനിററാളിലുള്ള വീട്ടിൽ ചെലവാക്കിയ ദിവസങ്ങളുടെ അനുഭവത്തിലാണ്. പ്രമീളാനായരുടെ അമ്മാവൻ ഇൻഡ്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്യോഗസ്ഥനായിരുന്നു. മഞ്ഞിനെ Myst എന്ന പേരിൽ പ്രമീളാനായർ ഇംഗ്ളീഷിലേക്ക് അതീവസുന്ദരമായി മൊഴിമാറ്റി. ഓറിയന്റ് ലോംഗ് മാൻ ആണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രമീളാനായരുടെ മകൾ സിത്താര Myst എന്ന വിവർത്തനം 1992 ൽ വാഷിംഗ്ടണിൽ വെച്ച്  നടന്ന ലോകമലയാള സമ്മേളനത്തിൽ അവതരിപ്പിച്ചു. യുവ എഴുത്തുകാരുടെ ആ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് എം ടി തന്നെയായിരുന്നു. ആ പുസ്തകം അവിടെ സവിശേഷ ശ്രദ്ധ നേടുകയും ചെയ്തു.
1970ൽ കോട്ടയത്ത് നിന്ന് ആരംഭിച്ച ഒരു മാസികയായിരുന്നു മഹിളാരംഗം. പ്രശസ്ത എഴുത്തുകാരൻ സി പി ശ്രീധരന്റെ ഭാര്യ ശ്രീമതി നളിനി ശ്രീധരനാണ് മാസികയ്ക്ക് നേതൃത്വം നല്കിയത്. മാസികയുടെ ആദ്യ ലക്കത്തിൽ  പ്രമീളാനായർ ഒരു കുറിപ്പ് എഴുതിയിരുന്നു. ‘ഭർത്താവ് എൻറെ ദൃഷ്ടിയിൽ’ എന്ന ആ കുറിപ്പ് എം ടി എന്ന ഗൃഹനാഥനെ സത്യസന്ധമായി ആവിഷ്കരിച്ചതായിരുന്നു. മാധവിക്കുട്ടിയുടെ എൻറെ കഥയ്ക്കു ശേഷം സ്വന്തം ജീവിതത്തെ ഇത്രയും തുറന്നുകാട്ടുന്ന ഒരു രചന അന്നോളം വന്നിട്ടില്ലെന്നു തന്നെ പറയേണ്ടി വരും. കുഞ്ഞിനേയോ ഭാര്യയേയോ ശ്രദ്ധിക്കാൻ സമയമില്ല, മുഴുവൻ സമയവും കൂട്ടുകാരുടെയൊപ്പം,പിന്നെ മദ്യം എം ടിയെ വലിച്ചു കുടിക്കുന്നതും പതിവായിരുന്നു.
1979 ഏപ്രിൽ മാസത്തിലെ മലയാളനാട് വിഷുപ്പതിപ്പിലാണ് നഷ്ടബോധങ്ങൾ പ്രമീളാനായർ എഴുതുന്നത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന് നിറുത്തുകയായിരുന്നു അത്. എം ടി മലയാളനാട് പത്രാധിപർ എസ് കെ നായർക്ക് എഴുതിയ കത്തും സാഹിത്യ വിമർശനത്തിൽ ശ്രീ ശിഖാമോഹൻദാസ് വെളിപ്പെടുത്തുന്നു.
My dear S K,
വളരേ personal ആയ ഒരു കാര്യമാണ് എഴുതുന്നത്.
വി ബി സി  ഇവിടെ വന്നപ്പോൾ കണ്ടിരുന്നു. വി ബി സി പോയപ്പോൾ നഗരത്തിലെ ചില സുഹൃത്തുക്കൾ വന്നു പറഞ്ഞു.എൻറെ ആദ്യഭാര്യയെക്കൊണ്ട് തകർന്ന വിവാഹബന്ധത്തിൻറെ കഥ എഴുതിപ്പിക്കാൻ താങ്കൾ വി ബി സി യെ അയച്ചതാണെന്ന്. വെറും കേട്ടുകേൾവിയാണെങ്കിൽ ഈ കത്ത് മറന്നേക്കുക. കുറേ ചെളിവാരിയെറിയാൻ ഞാൻ നിന്നുകൊടുത്തിട്ടുണ്ട്. ഇനിയും അതു തുടരുകയാണോ? അതിൽ എസ് കെ യും വി ബി സിയും ഒക്കെ മുൻകൈ എടുക്കുന്നുവെന്നോ? എസ് കെ യ്ക്ക് ഒരു സഹായവും എനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ശരി. പക്ഷേ, ഒരു ദ്രോഹവും ഞാൻ ചെയ്തിട്ടില്ലല്ലോ എന്നോർത്തു പോയി.
കൂടുതൽ എഴുതുന്നില്ല.
സ്വന്തം 
എം ടി.
എം ടി പ്രമീളാനായർക്ക് എതിരേ ക്രിമിനൽ കേസ് ഫയൽ ചെയ്താലോ എന്ന് ആലോചിച്ചിരുന്നു.പക്ഷേ, അതൊന്നും ഉണ്ടായില്ല. നഷ്ടബോധങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മലയാളനാട് പിന്മാറി.പിന്നെ അങ്ങനൊരു രചനയെപ്പറ്റി ആരും ഒന്നും കേട്ടിട്ടില്ല. മാതൃഭൂമിയുടെ പത്രാധിപർ ആയി, തൻറെ പിൻഗാമികൾക്കെല്ലാം അവസരം നല്കിയ എം ടിയെ പിണക്കാൻ എഴുത്തുകാരിൽ ഒരാൾക്കും ഇഷ്ടമുണ്ടാവില്ല. അതുകൊണ്ട് തന്നെയാണ് പ്രമീളാനായരെ മലയാളഭാഷയും കേരളനാടും ഒരു പ്രയാസവും കൂടാതെ കൈയൊഴിഞ്ഞു കളഞ്ഞത്. എം ടി യെപ്പറ്റി ആയിരം പുറങ്ങൾ എഴുതുന്നവരിൽ ഒരാൾ പോലും പ്രമീളാനായരേയും സിത്താരയേയും ചുമ്മാ ഒന്നു പരാമർശിക്കാൻ പോലും  ധൈര്യപ്പെടാറില്ല.
പ്രമീളാനായർക്ക് ഡയബറ്റിസ് കൂടി കാൽ മുറിക്കേണ്ടി വരികയും പിന്നീട് അവർ കോമയിലേക്ക് പോവുകയുമായിരുന്നു. അവർക്ക് എം ടിയെ ഒന്നു കൂടി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, അത് എം ടിയുടെ  ഒരു സുഹൃത്ത്  അദ്ദേഹത്തെ കൃത്യമായി അറിയിച്ചുവെങ്കിലും എം ടി അവരെ പോയി കണ്ടില്ല. 1999 നവംബർ 10 ന് പ്രമീളാനായർ കോമയിൽ തന്നെ മരിച്ചു പോവുകയും ചെയ്തു. പ്രമീളാനായർ മരിക്കുമ്പോൾ അവരുടെ അമ്മ ദേവകിയമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നു. അമ്മ മരിച്ചത് 2001 ലാണ്. അച്ഛൻ 1976 ൽ  മരിച്ചു പോയിരുന്നു.
എം ടി  യുടെ മഞ്ഞ്, നിൻറെ ഓർമ്മയ്ക്ക്, ബന്ധനം, അയൽക്കാർ, നിർമ്മാല്യം (തിരക്കഥ) എന്നിവയും ബഷീറിന്റെ നീലവെളിച്ചം, മതിലുകൾ, പി വി തമ്പിയുടേ കൃഷ്ണപ്പരുന്ത്, ടി വി വർക്കിയുടെ നാം ചിതലുകൾ, ടി. ദാമോദരൻറെ 1921(തിരക്കഥ) എന്നിവയും പ്രമീളാനായർ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
എം ടി യെ പ്രമീളാനായർ ഉപേക്ഷിച്ചു പോവുകയാണുണ്ടായത് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അവർ സംശയരോഗി ആയിരുന്നുവെന്നും കേട്ടിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ എഴുതിയത് എം ടി പ്രമീളയെ ഉപേക്ഷിച്ചു വേറേ വിവാഹം ചെയ്തു എന്നാണ്. എം ടിയുമായി പിരിഞ്ഞതിനു ശേഷം പ്രമീളാനായർ ഏറേക്കാലം മകൾ സിത്താരയ്ക്കൊപ്പം അമേരിക്കയിലായിരുന്നു. പ്രമീളാനായരുടെ ഇളയ സഹോദരൻ ഗോപകുമാർ നാല്പതിലധികം വർഷമായി അമേരിക്കയിൽ താമസിക്കുന്നു. ഇന്ദ്രനാഥ് എന്ന മൂത്ത സഹോദരൻ മരിച്ചു പോയി.  നവീൻ ചന്ദ്രൻ എന്ന സഹോദരൻ കോഴിക്കോട് താമസിക്കുന്നുണ്ട്.
നാലാം ക്ളാസിൽ പഠിക്കുമ്പോഴാണ് എം ടിയെ ഞാൻ ആദ്യം വായിക്കുന്നത്. എൻറെ ഓർമ്മ ശരിയാണെങ്കിൽ എം ടി എഴുതിയത് ഏകദേശം എല്ലാം തന്നെ ഞാൻ വായിച്ചു കാണും. ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’യാണ് എം ടി യുടെ രചനകളിൽ എന്നെ എന്നും മഥിച്ചിട്ടുള്ളത്. പറഞ്ഞറിയിക്കാൻ വയ്യാത്ത കൊടിയ നിസ്സഹായത അതു വായിക്കുമ്പോഴെല്ലാം എന്നെ പൊട്ടിക്കരയിച്ചിട്ടുണ്ട്. നിംഫോമാനിയാക് എന്ന് ഞാനും വിളിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് അതു വായിക്കുമ്പോൾ എൻറെ രോമകൂപങ്ങൾ പോലും കണ്ണീർവാർക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.
എം ടി യുടെ സ്ത്രീ കഥാപാത്രങ്ങളിൽ കൃത്യമായ ഒരു പാറ്റേൺ വ്യക്തമാണ്. വിദ്യാഭ്യാസമുള്ള ഇംഗ്ലീഷ് അറിയുന്ന സ്ത്രീക്കല്ല, ജീവിതത്തിലെ പുരുഷനെ മനസ്സിലാവുക, വിദ്യാഭ്യാസം കുറഞ്ഞ ഗ്രാമീണയായ ത്യാഗമയിയായ സ്ത്രീക്കാണ് പുരുഷനെ മനസ്സിലാവുക. ഇത് ആവർത്തിച്ചു വരുന്ന ഒരു സങ്കല്പമാണ്. തകർന്ന തറവാടിൻറെ നൊമ്പരം പോലേ, സ്ത്രീ മനസ്സിനെക്കുറിച്ച് വളരേ ഗംഭീരമായ ഒരു കണ്ടെത്തലെന്ന മട്ടിൽ എം ടി, തികച്ചും പിന്തിരിപ്പനായ, ഫ്യൂഡൽ സങ്കല്പങ്ങളിലാണ് സ്വന്തം സ്ത്രീകഥാപാത്രങ്ങളെ തളച്ചിട്ടിട്ടുള്ളത്. നിസ്സഹായതയുടെയും നിവർത്തിക്കാനാവാത്ത സ്നേഹത്തിന്റെയും കണ്ണീരിൽ പ്രണയമധുരത്തിൻറെ മേമ്പൊടി ചാലിച്ച് പുരട്ടുന്നതുകൊണ്ട് സ്ത്രീവിരുദ്ധത എത്രത്തോളമുണ്ട് രചനകളിലെന്ന് പൊടുന്നനെ ആർക്കും മനസ്സിലാവില്ല. തൻകാര്യക്കട്ടികളാണ് സകല പെണ്ണുങ്ങളുമെന്ന് എം ടി എപ്പോഴും തൻറെ കഥാപാത്രങ്ങളെ ഉപയോഗിച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്. ഉണ്ണിയാർച്ചയെന്ന പേരിൽ കാലങ്ങളായി അറിയപ്പെട്ടിരുന്ന മലയാളിയുടെ വീരവനിതയെ എം ടി വിശ്വസിക്കാൻ കൊള്ളാത്ത, ഭർത്താവിനെ ചതിക്കുന്ന ഒരു ധനമോഹിയാക്കി മാറ്റി.സ്ത്രീകൾക്കാണ് കുടിലബുദ്ധിയുണ്ടാവുകയെന്ന ന്യായീകരണം പറഞ്ഞ് അരിങ്ങോടരല്ല, അരിങ്ങോടരുടെ മകളാണ് ഇരുമ്പാണിക്ക് പകരം മുളയാണി വെപ്പിച്ച് ചതിച്ചതെന്നാക്കി. വടക്കൻ വീരഗാഥയുടെ തിരക്കഥയ്ക്ക് അവതാരിക എഴുതുമ്പോൾ ഫെമിനിസ്റ്റായ സാറ ടീച്ചർ പോലും ഈ സ്ത്രീവിരുദ്ധത കണ്ടില്ല.
എം ടി  യെക്കുറിച്ച് ഉള്ളതിലും എത്രയോ അധികം പൊലിപ്പിച്ചു പ്രദർശിപ്പിക്കാറുണ്ട് എല്ലാവരും. ആവശ്യത്തിലും എത്രയോ അധികം വീർപ്പിച്ച  ഒരു ബലൂണിൻറെ ദൗർബല്യം എം ടിക്ക് ഉണ്ടായിരുന്നു എഴുത്തിലും വ്യക്തിജീവിതത്തിലുമെന്നാണ് എൻറെ തോന്നൽ… പുസ്തകമായി വന്ന ആദ്യകൃതിക്ക് തന്നെ അവാർഡ് എന്ന് വല്ലാതെ വാഴ്ത്തിപ്പറയുന്നത് കേട്ടിട്ടുണ്ട്. 1957ൽ കോഴിക്കോട് പി കെ ബ്രദേഴ്സ് ബുക്ക് ആക്കിയത് പാതിരാവും പകൽ വെളിച്ചവുമാണ്. 1958 ലാണ് തൃശൂർ കറൻറ് ബുക്ക്സ് നാലുകെട്ട് പുറത്തിറക്കുന്നത്. നാലുകെട്ടിനാണല്ലോ അക്കാദമി അവാർഡു കിട്ടുന്നത്.
എം ടി തീരെ ഓർമ്മിക്കാൻ താല്പര്യപ്പെടാത്ത രണ്ട് പേരുകളിൽ ഒന്ന് പ്രമീളാനായരുടേതും മറ്റൊന്ന് ടി. ദാമോദരൻറേതുമാവാം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഉടഞ്ഞ വിഗ്രഹങ്ങൾ എന്ന ടി. ദാമോദരൻറെ നാടകത്തിലാണല്ലോ വിഗ്രഹത്തിലേക്ക് തുപ്പുന്ന വെളിച്ചപ്പാട് ഉള്ളത്. പള്ളിവാളും കാൽച്ചിലമ്പും എന്ന എം ടി യുടെ ചെറുകഥയിൽ അല്ലല്ലോ. നിർമ്മാല്യം തിരക്കഥ ആയപ്പോൾ തുപ്പുന്ന വെളിച്ചപ്പാട് കയറി വന്നു. ഇക്കാലത്തും ആ രംഗത്തിൻറെ പേരിൽ എം ടിയാണ് അറിയപ്പെടുന്നത്…
പ്രമീളാനായരെക്കുറിച്ചുള്ള പരാമർശങ്ങളെല്ലാം തന്നെ എം ടി യുടെ ഗുഡ് ബുക്കിൽ കയറാനായി സകല എഡിറ്റർമാരും ഒഴിവാക്കുമായിരുന്നു. ഏറേ പ്രതിഭയുണ്ടായിരുന്ന ഒരു സ്ത്രീ പക്ഷ എഴുത്തുകാരിക്ക്, ആത്മവിശ്വാസവും ഭാഷയും അപൂർവമായ നിരീക്ഷണപാടവവും തികഞ്ഞ ഒരു എഴുത്തുകാരിക്ക്, എം ടി യെ സ്നേഹിച്ചതിൻറെ പേരിൽ  സ്വന്തം സർഗജീവിതം ചിന്തിയ ചോരയുടെ ചെറിയ തുടിപ്പു പോലുമില്ലാതെ ബലികഴിക്കേണ്ട അവസ്ഥയാണുണ്ടായത്. മലയാള ഭാഷയുടെ എഴുത്തുകാരും എഡിറ്റർമാരും മാധ്യമങ്ങളും ഒന്നിച്ച് ചേർന്ന് കഴിവുറ്റ, അഭിമാനിനിയായ ഒരു സ്ത്രീപക്ഷ എഴുത്തുകാരിയെ പൂർണ നിശ്ശബ്ദയാക്കി.
മാതൃഭൂമിയിൽ ജേർണലിസ്റ്റ് ട്രെയിനി ആവാനായി എം ടിയുടെ മകളാണെന്ന്
എഴുതിത്തരാനപേക്ഷിച്ച സിത്താരയോട് ആദർശഭാരം നിമിത്തം പറ്റില്ലെന്ന് തീർത്തു പറഞ്ഞു എം ടിയെന്ന് കേട്ടിട്ടുണ്ട് ഞാൻ… എനിക്ക് ഏറേ സങ്കടം തോന്നി അതു കേട്ടപ്പോൾ…പൊടി പുരണ്ട്, ഞണുങ്ങിച്ചുളുങ്ങിയ ഞങ്ങളുടെ മൂന്നു മക്കളുടേയും ജീവിതം മുന്നിൽ കാണുന്നതു പോലേ തോന്നിയിട്ടുണ്ട് എനിക്ക്…
ബാലചന്ദ്രൻ ചുള്ളിക്കാട് എം ടി  യെ തോന്നിവാസി എന്ന് വിശേഷിപ്പിച്ചു കൊണ്ട് എഴുതിയിരുന്നത് എല്ലാവരും എടുത്ത് തലങ്ങും വിലങ്ങും ഉദ്ധരിക്കുന്നുണ്ട്. ബാലൻ എഴുതിയതെല്ലാം ശരിയാണ്. പക്ഷേ, ജീവിച്ചിരിക്കുമ്പോൾ എം ടി ആരേയും വകവെച്ചില്ലെന്നത് ഒട്ടും ശരിയായില്ല. വകവെച്ചതുകൊണ്ടാണ് ഒരു പ്രത്യേക രീതിയിൽ അറിയപ്പെടാൻ എം ടി തീരുമാനിച്ചത്. എം ടി എഴുതിയതെല്ലാം അതിനായിരുന്നു…അതിനു വേണ്ടി മാത്രമായിരുന്നു.
Tags: mtmt vasudevan nairprameela nairsithara
SendShareTweetShare

WebDesk

Related Posts

ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട അഞ്ച് വമ്പൻ പദ്ധതികൾ സ്വന്തമാക്കാൻ സംസ്ഥാനങ്ങൾക്കിടയിൽ ചാലഞ്ച് മത്സരം നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ; വെല്ലുവിളി ഏറ്റെടുത്ത് വിജയിയാകുന്ന സംസ്ഥാനത്തിന് ആ കിടിലൻ പ്രൊജക്ടുകൾ സ്വന്തമാക്കാം!
BREAKING NEWS

ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട അഞ്ച് വമ്പൻ പദ്ധതികൾ സ്വന്തമാക്കാൻ സംസ്ഥാനങ്ങൾക്കിടയിൽ ചാലഞ്ച് മത്സരം നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ; വെല്ലുവിളി ഏറ്റെടുത്ത് വിജയിയാകുന്ന സംസ്ഥാനത്തിന് ആ കിടിലൻ പ്രൊജക്ടുകൾ സ്വന്തമാക്കാം!

by Pathram Desk 7
February 3, 2026
ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കുന്നു, അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തിറങ്ങും, എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ്, നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം
BREAKING NEWS

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കുന്നു, അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തിറങ്ങും, എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ്, നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം

by Pathram Desk 8
February 3, 2026
യുഎസ്-ഇന്ത്യ വ്യാപാരക്കരാർ: ഊർജ്ജസ്വലമായി ഓഹരി വിപണി , രേഖപ്പെടുത്തുന്നത് വലിയ കുതിച്ചു കയറ്റം; നാലായിരത്തിലേറെ പോയൻ്റ് കുതിച്ച് സെൻസെക്‌സ് ;നിഫ്റ്റി റെക്കോഡ് ഉയരത്തിൽ
BREAKING NEWS

യുഎസ്-ഇന്ത്യ വ്യാപാരക്കരാർ: ഊർജ്ജസ്വലമായി ഓഹരി വിപണി , രേഖപ്പെടുത്തുന്നത് വലിയ കുതിച്ചു കയറ്റം; നാലായിരത്തിലേറെ പോയൻ്റ് കുതിച്ച് സെൻസെക്‌സ് ;നിഫ്റ്റി റെക്കോഡ് ഉയരത്തിൽ

by Pathram Desk 7
February 3, 2026
Next Post
പാകിസ്താനെ തോല്‍പ്പിക്കുന്നതോടെ ആരാധകര്‍ ഇന്ത്യന്‍ ടീമിനെ വാനോളം പുകഴ്ത്തും; സീമിംഗ് വിക്കറ്റില്‍ ഇന്ത്യയുടെ ഗതികേട് തുടരും! വീഴ്ച്ച ഗൗതം ഗംഭീറിന്റെ പിഴവല്ല; പ്രതികരിച്ച് മുന്‍ ക്രിക്കറ്റ് മുഹമ്മദ് കൈഫ്

പാകിസ്താനെ തോല്‍പ്പിക്കുന്നതോടെ ആരാധകര്‍ ഇന്ത്യന്‍ ടീമിനെ വാനോളം പുകഴ്ത്തും; സീമിംഗ് വിക്കറ്റില്‍ ഇന്ത്യയുടെ ഗതികേട് തുടരും! വീഴ്ച്ച ഗൗതം ഗംഭീറിന്റെ പിഴവല്ല; പ്രതികരിച്ച് മുന്‍ ക്രിക്കറ്റ് മുഹമ്മദ് കൈഫ്

ഇന്ത്യ ഗേറ്റിന്റെ പേര് ‘ഭാരത് മാതാ ദ്വാര്‍’ എന്നാക്കണം; മോദിക്ക് ന്യൂനപക്ഷ മോര്‍ച്ച നേതാവ് ജമാല്‍ സിദ്ദിഖിയുടെ കത്ത്; ഇന്ത്യയുടെ സംസ്‌കാരവുമായി ബന്ധിപ്പിക്കാനും ആഹ്വാനം

ഇന്ത്യ ഗേറ്റിന്റെ പേര് 'ഭാരത് മാതാ ദ്വാര്‍' എന്നാക്കണം; മോദിക്ക് ന്യൂനപക്ഷ മോര്‍ച്ച നേതാവ് ജമാല്‍ സിദ്ദിഖിയുടെ കത്ത്; ഇന്ത്യയുടെ സംസ്‌കാരവുമായി ബന്ധിപ്പിക്കാനും ആഹ്വാനം

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം ‘ഡോ. ബെന്നറ്റ്’ ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി, പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട അഞ്ച് വമ്പൻ പദ്ധതികൾ സ്വന്തമാക്കാൻ സംസ്ഥാനങ്ങൾക്കിടയിൽ ചാലഞ്ച് മത്സരം നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ; വെല്ലുവിളി ഏറ്റെടുത്ത് വിജയിയാകുന്ന സംസ്ഥാനത്തിന് ആ കിടിലൻ പ്രൊജക്ടുകൾ സ്വന്തമാക്കാം!

ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട അഞ്ച് വമ്പൻ പദ്ധതികൾ സ്വന്തമാക്കാൻ സംസ്ഥാനങ്ങൾക്കിടയിൽ ചാലഞ്ച് മത്സരം നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ; വെല്ലുവിളി ഏറ്റെടുത്ത് വിജയിയാകുന്ന സംസ്ഥാനത്തിന് ആ കിടിലൻ പ്രൊജക്ടുകൾ സ്വന്തമാക്കാം!

February 3, 2026
ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കുന്നു, അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തിറങ്ങും, എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ്, നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കുന്നു, അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തിറങ്ങും, എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ്, നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം

February 3, 2026
യുഎസ്-ഇന്ത്യ വ്യാപാരക്കരാർ: ഊർജ്ജസ്വലമായി ഓഹരി വിപണി , രേഖപ്പെടുത്തുന്നത് വലിയ കുതിച്ചു കയറ്റം; നാലായിരത്തിലേറെ പോയൻ്റ് കുതിച്ച് സെൻസെക്‌സ് ;നിഫ്റ്റി റെക്കോഡ് ഉയരത്തിൽ

യുഎസ്-ഇന്ത്യ വ്യാപാരക്കരാർ: ഊർജ്ജസ്വലമായി ഓഹരി വിപണി , രേഖപ്പെടുത്തുന്നത് വലിയ കുതിച്ചു കയറ്റം; നാലായിരത്തിലേറെ പോയൻ്റ് കുതിച്ച് സെൻസെക്‌സ് ;നിഫ്റ്റി റെക്കോഡ് ഉയരത്തിൽ

February 3, 2026
സ്വത്തുതര്‍ക്കത്തിനിടെ മകളെ പിതാവ് കുത്തിക്കൊന്ന സംഭവം: വെട്ടേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

സ്വത്തുതര്‍ക്കത്തിനിടെ മകളെ പിതാവ് കുത്തിക്കൊന്ന സംഭവം: വെട്ടേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

February 3, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.

No Result
View All Result
  • Home
  • NEWS
  • CINEMA
  • CRIME
  • SPORTS
  • BUSINESS
  • HEALTH
  • PRAVASI
  • LIFE

© 2025 Pathram Online Powered By Cloudjet.