കുവൈത്ത് സിറ്റി: 2024ല്‍ കുവൈത്തില്‍ നാടുകടത്തിയത് 74 പ്രവാസികളെയെന്ന് റിപ്പോര്‍ട്ട്. ഗുരുതര ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തിയതിനാലാണ് പ്രവാസികളെ നാടുകടത്തിയത്. ഏകീകൃത ഗൾഫ് ട്രാഫിക് വാരാഘോഷ കമ്മിറ്റി 2025 ചെയർമാൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ സുബ്ഹാൻ ആണ് ഇക്കാര്യം അറിയിച്ചത്. ലൈസൻസില്ലാതെ വാഹനമോടിക്കുക, അപകടകരമായ ഡ്രൈവിങ് പെരുമാറ്റങ്ങളിൽ ഏർപ്പെടുക ഉൾപ്പെടെയുള്ള ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് നാടുകടത്തല്‍.
കൂടാതെ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക എന്നിവയുമായി ബന്ധപ്പെട്ട് ആകെ 61,553 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. വർധിച്ചുവരുന്ന അപകടനിരക്ക്, ട്രാഫിക് നിയമലംഘനങ്ങൾ, മരണങ്ങൾ എന്നിവയാണ് ട്രാഫിക് നിയമത്തിലെ സമീപകാല ഭേദഗതിക്ക് പ്രേരിപ്പിച്ചത്. വ്യക്തികളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് നിയമം നിർണായകമായി കണക്കാക്കപ്പെടുന്നെന്ന് മുഹമ്മദ് അൽ സുബ്ഹാൻ കൂട്ടിച്ചേർത്തു.