ഈരാറ്റുപേട്ട: മത വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ നീക്കം. രണ്ടു മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസുമായി ഈരാറ്റുപേട്ട പോലീസ് ജോർജിന്റെ വീട്ടിലെത്തി. എന്നാൽ, ആ സമയം പിസി ജോർജ് വീട്ടിലില്ലായിരുന്നുവെന്നാണ് അറിയുന്നത്.
ഒരു ചാനൽ ചർച്ചയിൽ മതവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പോലീസ് രജിസ്റ്റർചെയ്ത കേസിൽ ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇത്രയും കാലം എംഎൽഎ ആയിരുന്നിട്ടും രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പിസി ജോർജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് നിരീക്ഷിച്ചിരുന്നു.
ഗർഭപാത്രത്തിൽ സർജിക്കൽ മോപ് വച്ചുമറന്നു, വയറുവേദന, പനി, മൂത്രത്തിൽ പഴുപ്പുമായി ചെന്നപ്പോൾ മരുന്നുകൊടുത്തുവിട്ടു, കേസിൽ പിഴയും ഹോസ്പിറ്റൽ ചിലവും കോടതി ഫീസും ഡോക്ടറിൽ നിന്ന് ഈടാക്കാൻ ഉത്തരവ്, തന്റെ തെറ്റല്ല നേഴ്സിന്റെയെന്ന് ഡോക്ടർ
മതവിദ്വേഷപരാമർശം ആവർത്തിക്കരുതെന്ന കർശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുൻകേസുകളിൽ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുൻകൂർ ജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കി. പിസി ജോർജ് മുൻപ് നടത്തിയ പ്രകോപനപരമായ പരാമർശങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹർജിക്കാരന് മുൻകൂർജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറയുകയുണ്ടായി.
സമുദായ സ്പർധയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തിയെന്ന കേസിൽ പി.സി. ജോർജിനെ മുമ്പും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.