ഇസ്‍ലാമാബാദ്∙ ഒന്നും രണ്ടുമല്ല മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്ന കാത്തിരിപ്പിനു ശേഷം പാക്കിസ്ഥാന് ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് വെറും നാലു ദിവസങ്ങൾ ശേഷിക്കെ പൊലിഞ്ഞു. അതിനു കാരണക്കാരായതാകട്ടെ, ബദ്ധവൈരികളായ ഇന്ത്യയും. ചാംപ്യൻസ് ട്രോഫി രണ്ടാം സെമിഫൈനലിൽ ഇന്നു നടക്കുന്ന ന്യൂസീലൻഡ്– ദക്ഷിണാഫ്രിക്ക പോരാട്ടമാകും പാക്കിസ്ഥാൻ മണ്ണിലെ അവസാന മത്സരം.
ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഒന്നാം സെമിയിൽ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ കടന്നതോടെയാണ്, ഫൈനൽ വേദി പാക്കിസ്ഥാന് കൈവിട്ടുപോയത്. പാക്കിസ്ഥാനിൽ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റിയിരുന്നു. ഇനി ഫൈനൽ ഉൾപ്പെടെ ഇന്ത്യ കളിക്കുന്ന മത്സരങ്ങളെല്ലാം ദുബായിൽ നടത്താനാണ് തീരുമാനം.
ഓസീസിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ കടന്നതോടെ കലാശപ്പോരാട്ടം ദുബായിൽ നടക്കുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാനിലെ ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ ഇന്നത്തോടെ അവസാനിക്കുന്നത്. ഇന്ത്യ ഫൈനലിൽ കടന്നിരുന്നില്ലെങ്കിൽ പാക്കിസ്ഥാനാണ് ഫൈനൽ പോരാട്ടത്തിന് വേദിയാകേണ്ടിയിരുന്നത്. ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയാണ് ഇതിനായി നിശ്ചയിച്ചത്. ഇന്ത്യ ഫൈനലിൽ കടന്നതോടെ ‘കരാർ പ്രകാരം’ ഫൈനൽ ദുബായിൽ നടക്കും.
‘ഞാന്‍ അടിക്കുമായിരുന്നില്ലേ’ എന്ന് രാഹുലും , ‘രാഹുല്‍ അടിക്കുന്നുണ്ടായിരുന്നല്ലോ’ എന്ന് ഗൗതം ഗംഭീറുംകോഹ്ലിയുടെ വിക്കറ്റ് നഷ്ടത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ വൈറല്‍.>
വാളയാര്‍ പീഡനക്കേസില്‍: ഞെട്ടിപ്പിക്കുന്ന കൂടുതല്‍ തെളിവുകളുമായി സിബിഐ കുറ്റപത്രം
അതേസമയം ലഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30 മുതലാണ് ന്യൂസീലൻഡ് – ദക്ഷിണാഫ്രിക്ക രണ്ടാം സെമിഫൈനൽ. ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചതെങ്കിൽ ഗ്രൂപ്പ് എയിൽ ഇന്ത്യയ്ക്കു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ന്യൂസീലൻഡിന്റെ സെമി പ്രവേശം.