സ്റ്റോക്ഹോം: 2025 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പുരസ്കാരം ലോകം ആകാംഷയോടെയായിരുന്നു വീക്ഷിച്ചത്. അതിനൊരു കാരണമേയുണ്ടായിരുന്നു ട്രംപിന്റെ അവകാശ വാദം. ട്രംപിന്റെ അവകാശ വാദങ്ങളെയെല്ലാം ഇല്ലാതാക്കി 2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സ്വേച്ഛാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിനും കൊറിന നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് സമാധാനപുരസ്കാരം തേടിയെത്തിയത്.
1967 ഒക്ടോബർ 7 ന് ജനിച്ച മച്ചാഡോ, വെനിസ്വേലൻ സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളുടെ ശക്തമായ വിമർശകയായിരുന്നു, കൂടാതെ രാജ്യത്ത് ജനാധിപത്യത്തിനും സമാധാനത്തിനും വേണ്ടി വാദിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
നിലവിൽ വെനസ്വേലൻ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറീന മചാഡോ 2002ലാണ് രാഷ്ട്രീയത്തിലെത്തുന്നത്. അലക്സാൻഡ്രോ പ്ലാസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമായ മചാഡോ പിന്നീട് വെന്റെ വെനസ്വേല പാർട്ടിയുടെ ദേശീയ കോർഡിനേറ്ററായി. 2012ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നാലെ 2014ൽ നിക്കോളാസ് മഡുറോ സർക്കാരിനെതിരായ വെനസ്വേലൻ പ്രക്ഷോഭത്തിന്റെ മുൻനിരപ്പോരാളി രംഗത്തെത്തു. 2018ൽ ബിബിസി തിരഞ്ഞെടുത്ത ലോകത്തെ 100 ശക്തയായ വനിതകളിൽ ഒരാളാണ്. ഈ വർഷം ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ടൈം മാഗസിൻ തിരഞ്ഞെടുത്തപ്പോഴും മചാഡോയും അതിൽ ഇടംപിടിച്ചിരുന്നു.