സാൻഫ്രാൻസിസ്കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള പരസ്യ വെല്ലുവിളി പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഇലോൺ മസ്കിന്റെ പിതാവ് എറോൾ മസ്ക്. റഷ്യൻ തലസ്ഥാനമായ മോസ്കോ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ചുമാസമായി ട്രംപും മസ്കും കടുത്ത സമ്മർദത്തിലായിരുന്നുവെന്നും അവർക്ക് ഒരു ഇടവേള അനിവാര്യമാണെന്നും എറോൾ അഭിപ്രായപ്പെട്ടു. യുഎസ് പ്രസിഡന്റിനെ ഒരിക്കലും പരസ്യമായി വെല്ലുവിളിക്കാൻ പാടില്ലായിരുന്നു. അദ്ദേഹം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ്. അതുകൊണ്ട് തന്നെ മസ്കിന്റെ ഭാഗത്തുനിന്നു ള്ള നീക്കത്തെ മണ്ടത്തരമെന്നാണ് എറോൾ വിശേഷിപ്പിച്ചത്.
ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ നിസാര മാണെന്നും അധികം വൈകാതെ ഇതെല്ലാം പരിഹരിക്കപ്പെടുമെ ന്നും അദ്ദേഹം വ്യക്ത മാക്കി.ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്നറിയപ്പെടുന്ന് ധനവി നിയോഗ ബിൽ അവതരിപ്പിച്ച തോടെയാണ് ട്രംപും മസ്കുമായു ള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായ ത്. ബിൽ ഫെഡറൽ കമ്മി വർ ധിപ്പിക്കുമെന്നാണ് മസ്ക് ചൂണ്ടി ക്കാട്ടുന്നത്.
പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇരുവരും തമ്മിലുള്ള വാക്പോ രും രൂക്ഷമായി. സർക്കാരിനുള്ള 100 മില്യൺ ഡോളറിന്റെ സംഭാ വനയും മസ്ക് മരവിപ്പിച്ചു. വരാനി രിക്കുന്ന ഇടക്കാല തെരഞ്ഞെടു പ്പിൽ മസ്ക് ഡെമോക്രാറ്റുകളെ പി ന്തുണച്ചേക്കുമെന്ന വാർത്ത പുറ ത്തുവന്നതോടെ കടുത്ത മുന്നറി യിപ്പുമായി ട്രംപ് രംഗത്തെത്തി.