കൊച്ചി: എറണാകുളം ജില്ലയിൽ നിന്നുള്ള സിപിഎം എംഎൽഎയെ പറവൂരിൽ പട്ടാപ്പകൽ സിപിഎം വനിതാ നേതാവിൻറെ വീട്ടിൽ നിന്ന് പൊക്കി. വനിതാ നേതാവിന്റെ വീട്ടിൽ കയറിയ എംഎൽഎയെ നേതാവിൻറെ ഭർത്താവും നാട്ടുകാരും ചേർന്ന് വീടിനുള്ളിൽനിന്നു പിടികൂടുകയായിരുന്നു. എംഎൽഎ എത്തിയ അതേസമയം വനിതാ നേതാവിൻറെ ഭർത്താവ് രാവിലെ ഒരു യോഗത്തിൽ പങ്കെടുക്കാൻ പുറത്തേക്കു പോയിരുന്നു.
അപ്രതീക്ഷിതമായി ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് സ്പെയർ താക്കോൽ ഉപയോഗിച്ച് വീട് തുറക്കാൻ ശ്രമിച്ചപ്പോൾ തുറന്നില്ല. ഭാര്യയെ ഫോണിൽ വിളിച്ചപ്പോൾ, ഫോൺ വീടിനുള്ളിൽ റിങ് ചെയ്തതല്ലാതെ പ്രതികരണമുണ്ടായില്ല.
ഇതേത്തുടർന്ന് ഭർത്താവ് സമീപവാസികളുമൊത്ത് വീടിൻറെ പൂട്ട് തകർത്ത് അകത്ത് കയറിയപ്പോഴാണ് എംഎൽഎയെ കണ്ടത്. ഇതോടെ ഭർത്താവ് എംഎൽഎയെ വേണ്ടവിധം കൈകാര്യം ചെയ്തു. വിശദീകരിക്കാൻ ശ്രമിച്ച എംഎൽഎയെ ഭർത്താവ് ചവിട്ടി താഴെയിടുകയും ചെയ്തു എന്നാണ് പുറത്തുവരുന്ന വിവരം.
എംഎൽഎ വാഹനം ഏറെ ദൂരെ നിർത്തിയിട്ട ശേഷമാണ് വനിതാ നേതാവിൻറെ വീട്ടിലെത്തിയത്. സമീപവാസികളും സംഭവത്തിനു സാക്ഷികളായതിനാൽ ഇത് പുറത്തറിയുകയും ചെയ്തു. ഈ വിഷയം കോൺഗ്രസ് പ്രവർത്തകർ വിഷയം കത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രമുഖ പ്രാദേശിക നേതാവ് ഇടപെട്ട് തടഞ്ഞതായാണ് വിവരം.
അതേസമയം അടുത്തിടെ ഒട്ടേറെ പരിപാടികൾ നടത്തി മികച്ച എംഎൽഎ എന്ന പേര് സമ്പാദിക്കാൻ ശ്രമിച്ച എംഎൽഎയെയാണ് വനിതാ നേതാവിന്റെ വീട്ടിൽ നിന്ന് പൊക്കിയത്. സംഭവത്തിൽ പാർട്ടിക്ക് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെങ്കിലും, നാട്ടുകാർ പലരും സംഭവത്തിനു ദൃക്‌സാക്ഷികളാണ്. കൂടാതെ സമൂഹമാധ്യമങ്ങളും വിഷയം ഏറ്റെടുത്തിട്ടുണ്ട്.