ന്യൂഡൽഹി: പ്രോ റെസ്‌ലിംഗ് ലീഗ് പ്രഖ്യാപന ചടങ്ങിൽ മുഖ്യാതിഥിയായി ബ്രിജ് ഭൂഷൺ ശരൺ സിംഗ്.ലൈംഗിക പീഡന കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് ഡബ്ല്യുഎഫ്ഐയുടെ ചടങ്ങിൽ പങ്കെടുത്തത്. സംഘാടകർ ക്ഷണിച്ചത് കൊണ്ടാണ് ചടങ്ങിന് എത്തിയതെന്ന് ബ്രിജ് ഭൂഷൺ വിശദീകരിച്ചു. ഗുസ്തിയിൽ നിന്ന് സന്യാസം സ്വീകരിച്ചതായി ബ്രിജ് ഭൂഷണ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തനിക്കെതിരെ പ്രതിഷേധിച്ചവർ ഉൾപ്പെടെ ആർക്കും പ്രോ റെസ്‌ലിംഗ് ലീഗിൽ പങ്കെടുക്കാമെന്നും ബ്രിജ് ഭൂഷൺ അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത വനിതാ ഗുസ്തി താരം നല്‍കി ലൈംഗിക പീഡന പരാതിയിലാണ് ബ്രിജ് ഭൂഷനെതിരെ കേസെടുത്തത്. കേസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡല്‍ഹി കോടതി അംഗീകരിച്ചിരുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ ( പോക്‌സോ ) നിയമപ്രകാരം മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് ബ്രിജ് ഭൂഷണെതിരെ ചുമത്തിയിരുന്നത്. വിചാരണയ്ക്കിടെ പൊലീസിന്റെ കണ്ടെത്തലുകളോട് വിയോജിപ്പില്ലെന്ന് പരാതിക്കാരി അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് അവസാനിപ്പിച്ചത്.
എന്നാല്‍ ആറ് മുതിര്‍ന്ന വനിതാ ഗുസ്തിക്കാര്‍ ഫയല്‍ ചെയ്ത മറ്റൊരു കേസില്‍ ലൈംഗിക പീഡനം, അന്യായമായി പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരമുള്ള കേസുകള്‍ ബ്രിജ് ഭൂഷനെതിരെ നിലനില്‍ക്കുന്നുണ്ട്.ആ കേസില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തത്.
















































