ന്യൂഡൽഹി: ബില്ലുകളിൽ തീരു മാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വി ധിയെ രൂക്ഷമായി വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. രാഷ്ട്രപതിയോട് കോടതി ഉത്തരവിടുന്ന സാഹചര്യം അനുവദിക്കാനാവില്ല. സുപ്രീം കോടതിക്ക് പ്രത്യേക അധികാരങ്ങൾ നൽ കുന്ന ഭരണഘടനയുടെ ആർട്ടി ക്കിൾ 142, ‘ജനാധിപത്യത്തിനെ തിരെ ജുഡീഷ്യറിക്ക് ലഭിച്ച ആണവ മിസൈലായി മാറിയിരിക്കുന്നു’ എന്നും ഉപരാഷ്ട്രപതി പറഞ്ഞു.രാജ്യസഭാ ഇന്റേണുകളുടെ ആറാം ബാച്ചിനെ അഭിസംബോ ധന ചെയ്തു സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
എന്തി ന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് കോടതി നിർ ദേശം നൽകുന്നത്?. രാജ്യ ത്തെ ഏറ്റവും ഉയർന്ന സ്ഥാ നത്തിരിക്കുന്നയാളാണ് രാ ഷ്ട്രപതി. ഭരണഘടന സംരക്ഷി ക്കാനും പ്രതിരോധിക്കാനും പ്രതി ജ്ഞയെടുത്തയാളാണ്. അടുത്തിടെ ഒരു വിധിയിലൂടെ കോടതി രാഷ്ട്രപതിക്ക് നിർദേശം നൽകി യിരിക്കുകയാണ്. നമ്മൾ എവിടേക്കാണ് പോകുന്നത്? രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?.
ഉപ രാഷ്ട്രപതി ചോദിച്ചു.സമയബന്ധിതമായി തീരുമാന മെടുക്കാൻ രാഷ്ട്രപതിയോട് ആവ ശ്യപ്പെടുന്നു. ഇല്ലെങ്കിൽ അത് നി യമമായി മാറുന്നു. അതിനാൽ നിയമനിർമ്മാണം നടത്തുന്ന , എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നിർവ ഹിക്കുന്ന, സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുന്ന ജഡ്ജിമാർ നമുക്കുണ്ട്. അവർക്ക് രാജ്യത്തിന്റെ നിയമം ബാധകമല്ല. അതിനാൽ തന്നെ അവർക്ക് ആരോടും ഉത്തരവാദിത്തമില്ല. ആർട്ടിക്കിൾ 145(3) പ്രകാരം ഭരണഘടന വ്യാ ഖ്യാനിക്കുക എന്നതാണ് സുപ്രീം കോടതിക്കുള്ള അവകാശം. അത് അഞ്ചോ അതിലധികമോ ജഡ്‌ജി മാർ ഉള്ള ബെഞ്ചായിരിക്കണം. ആർട്ടിക്കിൾ 142 ഇപ്പോൾ ജുഡീഷ്യറിക്ക് ലഭിച്ച ആണവ മിസൈലായി മാറിയിരിക്കുന്നു. ഉപരാഷ്ട്ര പതി അഭിപ്രായപ്പെട്ടു.