വാഷിങ്ടൺ: ഒരു ക്യാമറയോ മൈക്കോ കിട്ടിക്കഴിഞ്ഞാൽ ചുറ്റും പുകമയമായിരിക്കും ചിലർക്ക്. അത്തരത്തിൽ ഒരു വീഡിയോയാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത്. ഐക്യത്തെയും സാഹോദര്യത്തെയും കുറിച്ച് ക്യാമറയ്ക്കു മുന്നിൽ വാചാലയായവുകയാണ് യുവതി. എന്നാൽ പിന്നിൽനിന്ന് നടക്കുന്നത് രണ്ടു പുരുഷൻമാർ തമ്മിലുള്ള പൊരിഞ്ഞ അടിയും. ഹാർവാർഡ് സർവകലാശാലയിൽനിന്നുള്ള ബിരുദധാരിയും ചൈനക്കാരിയുമായ യുറോങ് ലുവാന ജിയാങ്ങും രണ്ട് അക്രമാസക്തരായ പുരുഷന്മാരുമാണ് വീഡിയോയിലുള്ളത്. അന്താരാഷ്ട്ര മാധ്യമവുമായി സംസാരിക്കുന്നതിനിടെ പിന്നിൽ നടക്കുന്ന സംഘർഷത്തേക്കുറിച്ച് യുറോങ് അറിയുന്നില്ല എന്നതാണ് രസകരം.
അന്താരാഷ്ട്ര മാധ്യമമായ അസോസിയേറ്റഡ് പ്രസു(എപി)മായി ഒരു ഓപ്പൺ റെസ്റ്റോറന്റിലിരുന്നു സംസാരിക്കുകയായിരുന്നു യുറോങ്. ഈ സമയത്താണ് ഫ്രെയിമിന്റെ പിന്നിൽ അടിപൊട്ടിയത്. തമ്മിലടിക്കിടെ ഒരാൾ താഴെവീഴുന്നതും കാണാം.
യുറോങ് പറയുന്നതിങ്ങനെ- ‘”ഒറ്റ വാചകത്തിൽ പറഞ്ഞാൽ, മനുഷ്യത്വം ഒന്നായി ഉയരുകയും താഴുകയും ചെയ്യുന്നു എന്നതാണ് സന്ദേശം. നമ്മൾ വളരെ ദുഷ്‌കരമായ ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ആശയങ്ങൾ, വംശീയതകൾ, സ്വത്വങ്ങൾ എന്നിവയുടെ കാര്യത്തിൽ ധാരാളം വേർതിരിവുകൾ ഉണ്ട്. നമുക്ക് കുറച്ചുകൂടി ധാർമ്മിക ഭാവന ഉപയോഗിക്കാനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി സങ്കൽപ്പിക്കാനും കഴിയുന്ന സമയമാണിത്,”
വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വെെറലായതിന് പിന്നാലെ നിരവധിപേരാണ് പ്രതികരണവുമായെത്തിയത്. എന്തൊരു വിരോധാഭാസമാണ് ഒറ്റ ഫ്രെയിമിൽ കാണുന്നത് എന്നായിരുന്നു പലരുടെയും പ്രതികരണം. അതേസമയം മുൻപ് ഹാർവാർഡ് സർവകലാശാലയിലെ ബിരുദദാനച്ചടങ്ങിലെ പ്രസംഗത്തിൽ, പങ്കുവെക്കപ്പെടേണ്ട മാനവികതയേക്കുറിച്ചും ആഗോളസാഹോദര്യത്തെ കുറിച്ചുമുള്ള യൂറോങ്ങിന്റെ വാക്കുകൾ ഏറെ പ്രശംസ നേടിയിരുന്നു. ചൈനയിൽനിന്നുള്ള വിദ്യാർഥികളുടെ വിസ വിലക്കാനുള്ള ട്രംപ് സർക്കാരിന്റെ നീക്കത്തിനിടെയാണ് വിദ്യാർഥിനിയുടെ പരാമർശങ്ങളെന്നതും ശ്രദ്ധേയമായിരുന്നു.
During an interview with the 25-year-old Chinese student who was Harvard’s valedictorian, two old American men were fighting behind her – it was like some kind of metaphor.😂
You cannot make satirical sitcoms in the US these days because real life can look like this. pic.twitter.com/ey9ocAGW5g— ShanghaiPanda (@thinking_panda) June 1, 2025