നാവായിക്കുളം: സഹോദരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അയൽവാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് ദേഹത്തുവീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. കുടവൂർ എൻഎൻബി ഹൗസിൽ സഹദിന്റെയും നാദിയയുടെയും മകൾ റിസ്‌വാന (7)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
ഒന്നരവയസുള്ള സഹോദരി വീടിനു പിറകിൽ കളിച്ചുകൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ടു സഹോദരിയെ രക്ഷിക്കാൻ റിസ്‌വാന അവിടേക്ക് ഓടിയെത്തുകയായിരുന്നു. ഈ സമയം മരം റിസ്‌വാനയുടെ ദേഹത്തേക്കു പതിച്ചു. ഗുരുതരമായി പറിക്കേറ്റ റിസ്‌വാനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിസ്‌വാനയുടെ സഹോദരിയെ അത്ഭുതകരമായി രക്ഷപെടുത്തുകയും ചെയ്തു.