കറാച്ചി: മലയാളി താരം സഞ്ജു സാംസണെച്ചൊല്ലി പാക് ടെലിവിഷൻ ചർച്ചയിൽ പൊരിഞ്ഞ തർക്കം. ഒടുവിൽ അവതാരകൻ പിണങ്ങിപ്പോകുന്നതുവരെ കാര്യങ്ങൾ നീണ്ടു. പാക് ടെലിവിഷൻ ചാനലായ ജിടിവി ന്യൂസിലാണ് ഇന്ത്യൻ താരം സഞ്ജുവിനെയും പാക് തരം ബാബറിനെയും താരതമ്യം ചെയ്ത് അവതാരകനും ചർയിൽ പങ്കെടുത്ത അതിഥിയും ചേർന്ന് തർക്കക്കിലേർപ്പെട്ടത്.
സഞ്ജു സാംസൺ ബാബർ അസമിനെക്കാൾ കേമനാണെന്നും ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ സഞ്ജു നിർണായക പ്രകടനമാണ് പുറത്തെടുത്തതെന്നും അതിഥിയായി എത്തിയയാൾ പറഞ്ഞത് അവതാരകനെ ചൊടിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ രൂക്ഷമായ വാക് പോരാണ് നടന്നത്. ഒടുവിൽ താനിനി ചർച്ച അവതരിപ്പിക്കില്ലെന്ന് അവതാരകൻ പറയുന്നതിലേക്കുവരെ എത്തി തർക്കം.
അതേസമയം ഇരുവരും തമ്മിൽ സഞ്ജുവിനെച്ചൊല്ലി തർക്കിക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലാണ്. ലോകകപ്പ് ടീമിലുൾപ്പെട്ടെങ്കിലും മോശം ഫോമിനെത്തുടർന്ന് സഞ്ജു സാംസണ് അമേരിക്കക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് പകരം ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തകർത്തടിച്ച ഇഷാൻ കിഷനെയാണ് ആദ്യ മത്സരത്തിൽ ഓപ്പണറാക്കിയത്. നമീബിയക്കെതിരായ രണ്ടാം മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിക്കുമോ എന്ന കാര്യത്തിലും ഇതുവരെ ഉറപ്പുവന്നിട്ടില്ല.
അതേസമയം ബാബർ അസമാകട്ടെ ടി20യിൽ മെല്ലെപ്പോക്കിൻറെ പേരിൽ വിമർശനങ്ങൾക്ക് നടുവിലാണിപ്പോൾ. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെതിരെ പാകിസ്ഥാൻ വിറച്ചു ജയിച്ചെങ്കിലും 18 പന്തിൽ 15 റൺസ് മാത്രമാണ് ബാബർ നേടിയത്. ലോകകപ്പിലെ രണ്ടാം മത്സരത്തിൽ പാകിസ്ഥാൻ ഇന്ന് അമേരിക്കയെ ആണ് നേരിടുക. ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും.
Sanju Samson ki Tareef achi nahi lagti. Babar Azam k sawal karte hain. Jawab in ki Marzi ka nah diya Jaye toh show na karne ki Dhamki lagate hain 🙏 @GTVNewsPk pic.twitter.com/VmcIefhdiT
— iffi Raza (@Rizzvi73) February 8, 2026















































