കുവൈത്ത് സിറ്റി: റമദാന്‍ മാസത്തില്‍ ഭിക്ഷയെടുക്കുന്ന വിദേശയാചകരെ നാടുകടത്തുമെന്ന് കുവൈത്ത്. മാളുകൾ, കച്ചവടകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ യാചകരുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേതുടർന്നാണ് നടപടി ശക്തമാക്കാന്‍ ഒരുങ്ങുന്നത്. ഇത്തരം പ്രവണതകൾ രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ലെന്നും ഇവരെ പിടികൂടാൻ പ്രത്യേകസംഘത്തെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. യാചകരുടെ സ്പോൺസർമാർക്കെതിരെയും കർശന നടപടി സ്വീകരിക്കും. രാജ്യത്തെ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ച് നിരവധി ചാരിറ്റി അസോസിയേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ആവശ്യക്കാർ അവരെ സമീപിക്കുകയാണ് വേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.