കൊച്ചി: കൊച്ചിയിൽ സഹോദരിയെ പീഡിപ്പിച്ച ഒമ്പതാം ക്ലാസുകാരൻ ലഹരിക്കടിമയെന്ന് റിപ്പോർട്ട്. കൂടാതെ ആൺകുട്ടിക്കു കഞ്ചാവ് വിതരണക്കാരുമായി ബന്ധമുണ്ടെന്നും ഇയാൾ വഴി സ്കൂളിൽ കഞ്ചാവ് വിതരണം ചെയ്യുന്നതായും സൂചന.
ഇത്തരത്തിൽ സ്കൂളുകളിൽ കഞ്ചാവ് വിതരണം ചെയ്യുന്നതായി പോലീസിനു സൂചന ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണവുമായി മുന്നോട്ടുപോകവേയാണ് ആൺകുട്ടി സഹോദരിയെ പീഡിപ്പിച്ചതായി പോലീസിനു പരാതി ലഭിച്ചത്. പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂളിൽ കഞ്ചാവ് വിതരണം ചെയ്ത പ്രതിയും പെൺകുട്ടിയെ പീഡിപ്പിച്ചയാളും ഒൻപതാംക്ലാസുകാരൻ തന്നെയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഒമ്പതാം ക്ലാസുകാരൻ ഏഴാം ക്ലാസുകാരിയായ സഹോദരിയെ പീഡിപ്പിച്ചതായി പരാതി
അതേ സമയം കഴിഞ്ഞ ഡിസംബറിൽ വീട്ടിൽവച്ചാണ് ഏഴാം ക്ലാസുകാരിയായ പെൺകുട്ടി സഹോദരനാൽ പീഡിപ്പിക്കപ്പെട്ടത്. ആദ്യം പെൺകുട്ടി വിവരം വീട്ടുകാരോടോ, സുഹൃത്തുക്കളോടോ പങ്കിവച്ചല്ലെങ്കിലും സ്വകാര്യ ഭാഗത്തടക്കം വേദനയായതോടെ പെൺകുട്ടി കൂട്ടുകാരിയോട് സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് കൂട്ടുകാരി സ്കൂളിൽ വിവരം അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
സ്‌കൂൾ അധികൃതർ ശിശുക്ഷേമസമിതിയിൽ സംഭവം റിപ്പോർട്ട് ചെയ്യുകയും ശിശുക്ഷേമസമിതി പോലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാലാരിവട്ടം പോലീസ് അറിയിച്ചു. ആൺകുട്ടിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തെങ്കിലും ആൺകുട്ടി മൈനറായതിനാൽ സിഡബ്ല്യുസിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു