തിരുവനന്തപുരം: കേരളത്തിലെ ഇടത് സർക്കാരിനെയും മോദിയെയും പ്രകീർത്തിച്ച ശശി തരൂരിനെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. വെളുപ്പാൻ കാലം മുതൽ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണ്.
ആയിരക്കണക്കിനു പ്രദേശിക പ്രവർത്തകരുടെ അധ്വാനത്തിന്റെ വിളവെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ്. എല്ലാ സാഹചര്യങ്ങളും എൽഡിഎഫിനു പ്രതികൂലമായിട്ടും യുഡിഎഫിനു ജയിക്കാനായില്ലെങ്കിൽ വലിയൊരു തിരിച്ചടിയാകും, സർക്കാർ വിരുദ്ധ വികാരം ആളിപ്പടരുമ്പോൾ അതിന് ഊർജം പകരേണ്ടവർ തന്നെ അത് അണയ്ക്കാൻ വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമർശിക്കുന്നു.
കൂടാതെ എൽഡിഎഫ് സർക്കാരിനെതിരെ പൊരുതുന്ന കോൺഗ്രസിനെ മുണ്ടിൽ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓർമിപ്പിക്കുന്നു. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ തരൂർ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമർശിക്കുന്നുണ്ട്.
രണ്ട് ദിവസം പോലീസിനെ വെള്ളം കുടിപ്പിച്ചു…!!! സിസിടിവിയിൽ സ്കൂട്ടറിൽ പ്രതി പോകുന്നത് കണ്ടെങ്കിലും… നമ്പർ കണ്ടെത്താനായില്ല…