വാഷിങ്ടൺ: ചെയ്യാൻ പോകുന്ന കാര്യം ഫേസ്ബുക്കിൽ കവിതരൂപത്തിൽ ഇട്ടശേഷെ സ്വന്തം സഹോദരനെ അതിക്രൂരമായി കൊലപ്പെടുത്തിയ 31 വയസുകാരൻ അറസ്റ്റിൽ. അമേരിക്കയിലെ പ്രിൻസെറ്റോണിലെ ആഡംബര അപ്പാർട്ട്‌മെന്റിൽ വച്ചാണ് മാത്യു ഹെർട്ട്‌ജെൻ എന്നയാൾ 26 വയസുള്ള തൻറെ സഹോദരൻ ജോസഫ് ഹെർട്ട്ജനെ കൊലപ്പെടുത്തി കണ്ണ് ചൂഴ്ന്നെടുത്ത് ഭക്ഷിച്ചത്. കൂടാതെ വീട്ടിലെ വളർത്തുപൂച്ചയെ ഇയാൾ ചുട്ടു കൊല്ലുകയും ചെയ്തു.
വിതർസ്പൂൺ സ്ട്രീറ്റിലെ മിഷേൽ മ്യൂസ് അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് ശനിയാഴ്ച രാത്രിാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം നടന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സംഭവസ്ഥലത്ത് വച്ച് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. സഹോദരനെ കൊല്ലാൻ ഇയാൾ ബ്ലേഡുൾപ്പെടെയുള്ള ഉപയോഗിച്ചതായാണ് വിവരം.
ആക്രമണത്തിന് മാസങ്ങൾക്ക് മുമ്പ്, മാത്യു ഹെർട്ട്ജൻ ഫേസ്ബുക്കിൽ ഒരു വിചിത്രമായ കവിത പോസ്റ്റ് ചെയ്തിരുന്നു. “കത്തികൾ മൂർച്ച കൂട്ടുന്നത് എനിക്ക് കാണാം…അവൻ്റെ കണ്ണിൽ നിന്ന് രക്തം ഒഴുകുന്നു…” എന്നിങ്ങനെ തുടങ്ങുന്നതാണ് മാത്യു ഫേസ്ബുക്കിൽ കുറിച്ച കവിതയുടെ വരികൾ.
അതേസമയം മരിച്ച ജോസഫ് ഹെർട്ട്ജൻ മിഷിഗൺ സർവകലാശാലയിലെ മുൻ ഫുട്ബോൾ കളിക്കാരനും അസറ്റ് മാനേജ്മെന്റ് സ്ഥാപനമായ ലോക്കസ്റ്റ് പോയിന്റ് ക്യാപിറ്റലില അനലിസ്റ്റുമായിരുന്നു. 2017-ൽ മാത്യു ഹെർട്ട്‌ജെന്റെ പേരിൽ പ്രതി മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തിരുന്നു. എന്നാൽ ഇയാൾക്ക് മറ്റു ക്രമിനൽ പശ്ചാത്തലമൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.