കോഴിക്കോട്: തീവണ്ടിയിലെത്തുന്ന യാത്രക്കാർക്ക് ഇ-സ്കൂട്ടർ വാടകയ്‌ക്കെടുത്ത് സഞ്ചരിക്കാൻ റെയിൽവേ സ്റ്റേഷനുകളിൽ സൗകര്യമൊരുങ്ങുന്നു. കാസർക്കോട് മുതൽ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളിലാണ് റെയിൽവേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നൽകുക. ഇതുസംബന്ധിച്ച് മംഗളുരുവിൽ കരാർ നൽകി.കോഴിക്കോട് ഉൾപ്പെടെയുള്ള വലിയ സ്റ്റേഷനുകൾക്കു പുറമെ ഫറോക്ക്, പരപ്പനങ്ങാടി പോലെയുള്ള ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്രവാഹനമെത്തും. മണിക്കൂർ-ദിവസ വാടകയ്ക്കാണ് വാഹനം നൽകുക.
അവ സൂക്ഷിക്കാനുള്ള സ്ഥലം റെയിൽവേ നൽകും. കരാറുകാരാണ് സംരംഭം ഒരുക്കുക. വാഹനം എടുക്കാനെത്തുന്നവരുടെ ആധാർകാർഡ്, ലൈസൻസുൾപ്പെടെയുള്ള രേഖകളുടെ പരിശോധനയുണ്ടാകും. തിരുവനന്തപുരം ഡിവിഷനിൽ എറ ണാകുളം, തിരുവനന്തപുരം ഉൾപ്പെടെ വലിയ സ്റ്റേഷനുകളിൽ ഇതിനകം ബൈക്ക് വാടകയ്ക്ക് നൽകുന്നുണ്ട് റെന്റ് ബൈക്ക് .
പൊള്ളാച്ചി, ഒറ്റപ്പാലം, നില മ്പൂർ, കോഴികോട്, തിരൂർ, ഫറോക്ക്, പരപ്പനങ്ങാടി, വട കര, മാഹി, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർ കോട്, മംഗളുരു ജങ്ഷൻ എന്നീ സ്റ്റേഷനുകളിലാണ് ആദ്യ ഘട്ട ത്തിൽ ഇ- സ്കൂട്ടറുകൾ എത്തുക.