ന്യൂഡൽഹി: ദുരൂഹതകൾ ബാക്കിവച്ച് ഉപരാഷ്ട്രപതി പദത്തിൽ നിന്നുള്ള ജഗദീപ് ദൻകറിൻറെ രാജിക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ജഗദീപ് ധനകർ രാജി വെച്ചതായി ഔദ്യോഗികമായി ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ഉപാധ്യക്ഷൻ ഹരിവംശാണ് ഇന്ന് രാജ്യസഭ നിയന്ത്രിക്കുന്നത്.
അതേസമയം ജഗദീപ് ധൻകറിൻ്റെ രാജിയുടെ കാരണം തേടി രാജ്യസഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. ബഹളത്തെ തുടർന്ന് ഉച്ചയ്ക്ക് 2 മണി വരെ രാജ്യസഭ നിർത്തി വെച്ചിരുന്നു. ഇതിനിടെ ജജഗദീപ് ധൻകറിന് നല്ല ആരോഗ്യം നേർന്ന് പ്രധാനമന്ത്രി രണ്ടുവാക്കുകളിൽ ആശംസയറിയിച്ചു. ഉപരാഷ്ട്രപതിയടക്കം സുപ്രധാന പദവികൾ വഹിക്കാൻ ധൻകറിന് അവസരം കിട്ടിയിട്ടുണ്ടെന്നും മോദി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
ഇതിനിടെ ജഗദീപ് ധൻകറിന് യാത്രയയപ്പ് നൽകാത്തതും പ്രതിപക്ഷത്തിനിടെയിൽ ചർച്ചയാകുകയാണ്. ജഗദീപ് ധൻകറിൻറെ വിടവാങ്ങൽ പ്രസംഗവും ഉണ്ടായില്ല. ഉപരാഷ്ട്രപതിയുടെ രാജിയിൽ കൂടുതൽ വിശദീകരണം നൽകാതെ ആരോഗ്യ പ്രശ്നങ്ങളെന്നു പറഞ്ഞ് സർക്കാർ ഒഴിഞ്ഞുമാറുകയാണ്.
അതേസമയം ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെൻ്റ് നോട്ടീസിൽ ധൻകറുടെ നീക്കം സർക്കാരിനെ ഏറെ ചൊടിപ്പിച്ചിരുന്നു. രാജിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന കാര്യത്തിൽ വ്യക്തമല്ല. കൂടാതെ കിരൺ റിജ്ജുവിന്റേയും ജെപി നദ്ദയുടേയും പേരുകൾ ഉപരാഷ്ട്രപതിയുടെ രാജിക്കു പിന്നിൽ ഉയർന്നു കേൾക്കുന്നുണ്ട്.
രാവിലെ മുതൽ സഭയെ നിയന്ത്രിച്ചിരുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്നലെ രാത്രിയാണ് സാമൂഹ്യമാധ്യമത്തിലൂടെ രാജി വച്ചവിവരം അറിയിച്ചത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകിയത്. അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പറഞ്ഞ ജഗ്ദീപ് ധൻകർ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, എല്ലാം പാർലമെന്റംഗങ്ങൾക്കും നന്ദി പറഞ്ഞു. മുൻപ് പശ്ചിമ ബംഗാൾ ഗവർണറായിരുന്നു ഇദ്ദേഹം. 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷം തികയും മുൻപാണ് രാജിപ്രഖ്യാപനം.
Shri Jagdeep Dhankhar Ji has got many opportunities to serve our country in various capacities, including as the Vice President of India. Wishing him good health.
श्री जगदीप धनखड़ जी को भारत के उपराष्ट्रपति सहित कई भूमिकाओं में देश की सेवा करने का अवसर मिला है। मैं उनके उत्तम…
— Narendra Modi (@narendramodi) July 22, 2025