അഹമ്മദാബാദ്: വിമാനം തകർന്നുവീണ ബിജെ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് വിദ്യാർഥികളും ജീവനക്കാരും ജീവനും കയ്യിൽ പിടിച്ചുകൊണ്ട് ചാടിയിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വിമാനാപകടത്തിനു ശേഷമുണ്ടായ തീപിടിത്തത്തിനിടയിൽ രക്ഷപ്പെടാനുള്ള വഴി തേടിയുള്ള തീവ്രശ്രമമാണ് ദൃശ്യത്തിൽ കാണാനാവുന്നത്. ഹോസ്റ്റലിന്റെ രണ്ടും മൂന്നും നാലും നിലകളിലുണ്ടായിരുന്ന വിദ്യാർഥികൾക്കും ജീവനക്കാർക്കും രക്ഷപ്പെടാനുള്ള ഏക മാർഗം ബാൽക്കണി ആയിരുന്നു. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ വിദ്യാർഥികൾ അലറിക്കരഞ്ഞുകൊണ്ട് ബാൽക്കണിയിലൂടെ താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതു കാണാൻ സാധിക്കും
അതേസമയം വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശ് വിമാനത്തിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വെളുത്ത ടീ ഷർട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാർ ഇടതുകൈയ്യിൽ മൊബൈൽ ഫോണുമായി അപകടസ്ഥലത്ത് നിന്ന് പുറത്തേക്ക് നടക്കുന്നത് വീഡിയോയിൽ കാണാമായിരുന്നു. നാട്ടുകാർ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ വീഡിയോയും പുറത്തുവരുന്നത്.
അഹമ്മദാബാദിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്കു യാത്ര തിരിച്ച എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് ജീവനോടെ ബാക്കിയായത് വിശ്വാസ് കുമാർ രമേശ് മാത്രമാണ്. യാത്രക്കാരിൽ ഒരാൾപോലും ജീവനോടെ ബാക്കിയില്ലെന്ന് വിചാരിച്ച സമയത്താണ് വിശ്വാസിന്റെ തിരിച്ചുവരവ് പുറംലോകം അറിയുന്നത്. രക്ഷാപ്രവർത്തകർക്കിടയിലേക്ക് നടന്നെത്തിയ വിശ്വാസിന്റെ മുഖത്തും കാലിലും നെഞ്ചിലും ഉൾപ്പെടെ പരുക്കേറ്റിരുന്നു. അഹമ്മദാബാദ് അസാർവയിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹമിപ്പോൾ. അതേ സമയം കൂടെയുണ്ടായിരുന്ന വിശ്വാസിന്റെ സഹോദരൻ അപകടത്തിൽ മരണപ്പെടുകയും ചെയ്തു.
प्लेन क्रैश के वक्त के रोंगटे खड़े दे ऐसे कुछ और वीडियो सामने आये है.
जहाँ मेडिकल हॉस्टल के छात्र खिड़कियों से अपनी जान बचाने की कोशिश कर रहे है.#AhmedabadPlaneCrashTragedy | #Ahmedabad | #BJMedicalCollege | @MrSinha_ | @vijaygajera | @AdityaRajKaul | @TimesAlgebraIND pic.twitter.com/qe8tM71Zhg
— Janak Dave (@dave_janak) June 17, 2025