ന്യൂഡൽഹി: ഡൽഹിയിലെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ഹാഷിം ബാബയുടെ ഭാര്യയും ലേഡി ഡോണുമായ സോയ ഖാൻ മയക്കുമരുന്നു കേസിൽ അറസ്റ്റിൽ. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 270 ഗ്രാം ഹെറോയിൻ കൈവശം വച്ചുവെന്ന കേസിലാണ് അറസ്റ്റ്. ഭർത്താവ് അറസ്റ്റിലായതോടെ ഗുണ്ടാ പ്രവർത്തനം നിയന്ത്രിക്കുന്ന സോയ വളരെക്കാലമായി പോലീസിന്റെ നീരിക്ഷണത്തിലായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ വെൽക്കം കോളനിയിൽ റെയ്ഡ് നടത്തിയാണ് സോയ ഖാനെ പോലീസ് പിടികൂടിയത്. . സോയയുടെ ഭർത്താവായ ഹാഷിം ബാബയ്‌ക്കെതിരെ കൊലപാതകം, കൊള്ളയടിക്കൽ കേസുകൾ ഉണ്ട്. ഹാഷിം ബാബ ജയിലിലായതിന് ശേഷം ഗുണ്ടാ സംഘത്തിന്റെ പ്രവർത്തനങ്ങൾ സോയയാണ് ഏറ്റെടുത്തു നടത്തിയിരുന്നത്. കൊള്ളയടിക്കൽ, മയക്കുമരുന്ന് വിതരണം എന്നീ കുറ്റകൃത്യങ്ങൾ നടത്തുന്നതായി പോലീസിന് വിവരമുണ്ടായിരുന്നു. എന്നാൽ, കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ഇവരെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞിരുന്നില്ല.
കൊലക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഭർത്താവിനെ സോയ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. സംഘത്തിന്റെ സാമ്പത്തികവും പ്രവർത്തനങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഹാഷിം ബാബ കോഡ് ഭാഷയിൽ പരിശീലനം നൽകിയിരുന്നതായി പോലീസ് പറഞ്ഞു. നാദിർ ഷാ വധക്കേസിൽ ഉൾപ്പെട്ട വെടിവെപ്പുകാർക്ക് സോയ അഭയം നൽകിയതായും പോലീസ് സംശയമുണ്ട്. ജിം ഉടമയായ നാദിർ ഷാ 2024 സെപ്റ്റംബറിലാണ് വെടിയേറ്റ് മരിക്കുന്നത്.
പെരുമാറ്റ ശീലങ്ങളിലൂടെ ഡിമെന്‍ഷ്യ തടയാം; പഠനം പറയുന്നത്…
മാത്രമല്ല കഴിഞ്ഞ വർഷം നാദിർ ഷാ വധക്കേസിൽ ബാബയുടെ പേര് ഉയർന്നുവന്നിരുന്നു. തിഹാർ ജയിലിൽ ആയിരിക്കുമ്പോൾ, കൊലപാതകത്തിൽ തന്റെ പങ്ക് അയാൾ സമ്മതിക്കുകയും ചെയിതിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.