ന്യൂ ഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയണോ വേണ്ടയോ എന്നത് അയാളുടെ വ്യക്തിപരമായ തീരുമാനമെന്ന് കെ സി വേണുഗോപാൽ എംപി. അയാൾ പാർട്ടിയുടെ ഭാഗമല്ല, സസ്പെൻഷനിലുള്ള വ്യക്തിയാണ് എന്നും സ്വർണ്ണപ്പാളി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം നടക്കുകയാണ് എന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.
സഞ്ചാർ സാഥി ആപ്പ് മൊബൈൽ ഫോണുകളിൽ നിർബന്ധമാക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും കെ സി വേണുഗോപാൽ വിമർശിച്ചു. എല്ലാം നിരീക്ഷിക്കാനുള്ള ബിഗ് ബ്രദറിന്റെ നീക്കമാണിത് എന്നും വിഷയം പാർലമെൻ്റിൽ ഉന്നയിക്കും എന്നും കെ സി വേണുഗോപാൽ പറഞ്ഞു. പെഗാസസ് ഉൾപ്പെടെയുള്ള ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


















































