ന്യൂഡൽഹി: ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന യൂട്യൂബ് ഷോയിൽ വിവാദ പരാമർശം നടത്തിയ രൺവീർ അലാബാദിയയെ അതി രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. എന്തുതരം പരാമർശമാണു നടത്തിയത് എന്നതിനെക്കുറിച്ചു ബോധ്യമുണ്ടോ എന്നു ചോദിച്ച കോടതി മാതാപിതാക്കളെ അപമാനിച്ചെന്നും മനസിലെ വൃത്തികേടാണു പുറത്തേക്കു തള്ളുന്നതെന്നും പറഞ്ഞു. . ജനപ്രീതി ഉണ്ടെന്നു കരുതി എന്തും പറയാമെന്നു കരുതരുതെന്നു പറഞ്ഞ കോടതി, സമൂഹത്തെക്കുറിച്ചു ചിന്തയില്ലേയെന്നും ചോദിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
റിജോ മോഷ്ടിക്കാനിറങ്ങിയത് കൊച്ചിന്റെ ആദ്യകുർബാനയ്ക്കു ഭാര്യ വരുന്നതിനു മുൻപേ പണയമെടുപ്പിക്കാൻ… മൂന്നുദിവസം കൊണ്ട് ഫുഡ്ഡടിച്ച് തീർത്തത് 10,000 രൂപ
കൂടാതെ രൺവീറിനെതിരെ വിവിധയിടങ്ങളിലായി ഫയൽ ചെയ്ത കേസുകളിലെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന മുന്നറിയിപ്പും കോടതി നൽകി. അന്വേഷണത്തിനു ഹാജരാകണമെന്നും കൂടുതൽ പരമാർശങ്ങൾ നടത്തരുതെന്നും കോടതി നിർദേശിച്ചു.
‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന യൂട്യൂബ് ഷോയിലെ അശ്ലീല പരാമർശത്തിന്റെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി റജിസ്റ്റർ ചെയ്ത എഫ്ഐആറുകളിൽ ഇളവു തേടിയും ഏകീകരിക്കണമെന്നു ആവശ്യപ്പെട്ടും യൂട്യൂബർ രൺവീർ അലാബാദിയ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിലാണ് കോടതിയുടെ രൂക്ഷ വിമർശനം. മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡാണ് രൺവീറിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.