പൊന്നാനി: കേരളത്തിൽ അതിവേഗ റെയിൽപാത തുടങ്ങുന്നതിനായി ഡിപിആർ തയ്യാറാക്കാൻ മന്ത്രി അശ്വിനി വൈഷ്ണവ് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇ. ശ്രീധരൻ രംഗത്ത്. അതിനായുള്ള പ്രവർത്തനങ്ങൾക്കായി പൊന്നാനിയിൽ ഒരു ഓഫീസും സ്വന്തം നിലയിൽ അദ്ദേഹം ആരംഭിച്ചു. ശ്രീധരൻ്റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഓഫീസ് ഇന്നു മുതൽ തന്നെ പ്രവർത്തനം തുടങ്ങുമെന്ന് ശ്രീധരൻ പ്രതികരിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിവേഗ റെയിലിന് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ പരിശോധനയ്ക്ക് ശേഷമായിരിക്കും സർവേ നടപടികൾ. നാട്ടുകാരെ ബോധ്യപ്പെടുത്തിയാകും ഈ നടപടികൾ. തുടർന്നാകും ഭൂമി ഏറ്റെടുക്കൽ നടപടികളെന്നും ശ്രീധരൻ പറഞ്ഞു.
അതേസമയം, ഡിപിആർ തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നത് റെയിൽവേയുടെ ഭാഗത്ത് നിന്നോ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. തങ്ങൾക്ക് ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സർക്കാരിൻ്റെയും വാദം. കഴിഞ്ഞ ദിവസം കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഏഴ് അതിവേഗ ഇടനാഴികളിലും കേരളം ഉൾപ്പെട്ടിട്ടില്ല.
പദ്ധതി സംബന്ധിച്ച് അറിയിപ്പ് വരുന്നതിന് കാലതാമസം എടുക്കുന്നത് കൊണ്ടാണ് നേരത്തെ തന്നെ ഇതിനായുള്ള ഒരുക്കങ്ങൾ സ്വന്തം നിലയിൽ തുടങ്ങുന്നത് ശ്രീധരൻ വിശദീകരിക്കുന്നത്. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് തിരുവനന്തപുരം-കണ്ണൂർ അർദ്ധ അതിവേഗ റെയിൽപ്പാതയാണ് ശ്രീധരൻ മുന്നോട്ട് പോകുന്നത്. ഇതിന് പിന്നാലെ തിരുവനന്തപുരം മുതൽ കാസർകോട് വരെ ബന്ധിപ്പിക്കുന്ന മറ്റൊരു അതിവേഗ പാത പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.
വിദേശകാര്യമന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കേരളത്തിലെ അതിവേഗ റെയിൽപാത പദ്ധതി വാർത്താസമ്മേളനത്തിൽ വ്യക്തത അദ്ദേഹം നൽകിയേക്കും.
എസ്എസ്എൽസി പരീക്ഷകൾ മാർച്ച് അഞ്ച് മുതൽ 30 വരെ ; ഫലപ്രഖ്യാപനം മേയ് എട്ടിന്
















































