കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞ് സ്ത്രീ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി ആരോഗ്യമന്ത്രി വീണാ ജോർജാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വീണാ ജോർജിനെപ്പോലെ ഞങ്ങൾ മേലനങ്ങാതെ നടക്കുന്നവരല്ല. നല്ല സാരിയൊക്കെയുടുത്താണു ഞങ്ങളും വന്നത്. എന്നാൽ ഞങ്ങൾ ചെളിയിലിരിക്കേണ്ടി വന്നാൽ അവിടെയിരിക്കും. ജീവിതം തന്നെ ഈ സമൂഹത്തിന് വേണ്ടി സമർപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ഈ പാർട്ടി പ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് ബിജെപി പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.
ഗോവിന്ദൻ മാഷ് തത്തോ പുത്തോ കളിച്ചിട്ട് കാര്യമില്ല. അതുപോലെ എന്തുകൊണ്ടാണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കാൻ വൈകുന്നത്. ഞങ്ങൾ ആവശ്യപ്പെടുന്നത് കണ്ണൂരിലെ കമലേടത്തിയുടെ സ്വത്ത് കൊടുക്കണമെന്നല്ല.
ഞങ്ങൾക്ക് കേരളത്തിൽ അധികാരം കിട്ടിയാൽ 24 മണിക്കൂറിനുള്ളിൽ കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ആവശ്യത്തിനു ഡോക്ടർമാരും ആവശ്യത്തിനു നഴ്സും ആവശ്യത്തിനു മരുന്നും ഉണ്ടാകുമെന്ന് ദൃഢപ്രതിജ്ഞയെടുത്ത് കേരളത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്.
ഞങ്ങൾക്കു ഇറങ്ങിപ്രവർത്തിക്കാൻ ഞങ്ങൾക്കൊരു മുഖ്യമന്ത്രിയും മന്ത്രിയും വേണ്ട. സമരത്തിന് നേതൃത്വം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ വീണാ ജോർജിനെകൊണ്ട് ക്ഷ വരിക്കാനുള്ള തന്റേടം ബിജെപിക്കുണ്ട്. ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളേജിൽ പാവപ്പെട്ട അമ്മയും കുഞ്ഞും മരിച്ചിട്ട് ആരോഗ്യമന്ത്രി ഉത്തരവാദിത്തം ഏറ്റെടുത്തോ? രാജിവെച്ചോ? എന്നിട്ടിപ്പോൾ ബോധക്ഷയം ഉണ്ടായിരിക്കുകയാണ്. കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് മന്ത്രിക്കെന്നും അവർ കൂട്ടിച്ചേർത്തു.