പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്‌ക്കെതിരായ മൊഴിമാറ്റി നാലു നിർണായക സാക്ഷികൾ. പ്രതിയായ ചെന്താമരയെ പേടിച്ചാണ് സാക്ഷികൾ മൊഴി മാറ്റിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊലപാതകത്തിന് ശേഷം ചെന്താമര കൊടുവാളുമായി നിൽക്കുന്നത് കണ്ടെന്ന് പറഞ്ഞ വീട്ടമ്മ പിന്നീട് താൻ ഒന്നും കണ്ടില്ലെന്ന് മൊഴിമാറ്റി. അതേസമയം ചെന്താമര സുധാകരനെ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ആദ്യം പറഞ്ഞ നാട്ടുകാരനും മൊഴിയിൽ നിന്നും പിൻവാങ്ങി. കൂടാതെ കൊലപാതകം നടന്ന ദിവസം ചെന്താമര വീട്ടിൽ ഉണ്ടായിരുന്നുവെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും കൂറുമാറി.
സൈൻ ചെയ്ത അസൈൻമെന്റ് സീൽ വയ്ക്കാൻ കൊണ്ടുചെന്നപ്പോൾ ‘നിൻ്റെ അപ്പൻ്റെ വകയാണോ സീൽ’ എന്ന് ക്ലർക്ക്, രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ, സ്കൂൾ വിദ്യാർഥിയുടെ തൂങ്ങി മരണത്തിൽ ദുരൂഹതയെന്ന് വീട്ടുകാർ
എന്നാൽ ചെന്താമരയ്ക്ക് കൊല്ലാൻ സാധിക്കാത്തതിൽ ഇന്നും കുറ്റബോധമുള്ള അയൽവാസിയായ പുഷ്പ തന്റെ മൊഴിയിൽ ഉറച്ചുനിന്നു. സുധാകരനെയും മാതാവിനെയും കൊലപ്പെടുത്തിയ ശേഷം ആയുധവുമായി നിൽക്കുന്നത് കണ്ടെന്ന മൊഴിയിലാണ് പുഷ്പ ഉറച്ചുനിൽക്കുന്നത്. തന്റെ അയൽവാസിയായ പുഷ്പയെ കൊലപ്പെടുത്താൻ കഴിയാത്തതിലെ നിരാശ പ്രതി ചോദ്യം ചെയ്യലിൽ പങ്കുവച്ചിരുന്നു. തന്റെ കുടുംബം തകർത്തത് പുഷ്പയാണെന്നും താൻ നാട്ടിൽ വരാതിരിക്കാൻ നിരന്തരം പോലീസിൽ പരാതി കൊടുത്തതിൽ പുഷ്പയ്ക്ക് പങ്കുണ്ടെന്നും ചെന്താമ നേരത്തെ പറഞ്ഞിരുന്നു.
ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസി ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറിൽ വരികയായിരുന്ന സുധാകരനെ വടിയിൽ വെട്ടുകത്തിവച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിൽശിക്ഷ അനുഭവിച്ചുവരവേ ജാമ്യത്തിലിറങ്ങിയ പ്രതി ഇരുവരേയും കൊലപ്പെടുത്തുകയായിരുന്നു.