മുംബൈ: നാഗ്പൂർ കലാപത്തിൽ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഫഹിം ഖാന്റെ വീട് പൊളിച്ചുമാറ്റിയ സംഭവത്തിൽ ബോംബെ ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് മുനിസിപ്പൽ കോർ പറേഷൻ മേധാവി.
കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നത് സം ബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളെ കുറിച്ച് മുനിസിപ്പൽ ഉദ്യോഗസ്ഥർക്ക് അറിവില്ലായിരുന്നു. ഇത് സംബന്ധിച്ച സർക്കുലർ മഹാരാഷ്ട്ര സർ ക്കാർ മുനിസിപ്പൽ അധികൃതർക്ക് നൽകി യിരുന്നില്ലെന്നും നാഗ്‌പൂർ മുനിസിപ്പൽ കമ്മിഷണർ അഭിജിത്ത് ചൗധരി കോട തിയെ അറിയിച്ചു. വിഷയത്തിൽ വിശദീകരണം നൽകാൻ ജസ്റ്റിസുമാരായ നിതിൻ സംബ്രെ, വൃഷാലി ജോഷി എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാരിന് രണ്ടാഴ്ച സമയം നൽകി.
മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിഎച്ച്പി നടത്തിയ പ്രതിഷേധ ത്തിനിടെ ഖുറാൻ വചനങ്ങൾ കത്തിച്ചതാണ് പ്രദേശത്ത് കലാപം പൊട്ടിപ്പുറപ്പെടാൻ കാരണമായത്. മാർച്ച് 17നായി രുന്നു സംഭവം. പിന്നാലെ അനധികൃതനിർമ്മിതിയെന്നാരോപിച്ച് ആക്രമണ ക്കേസിലെ പ്രധാന പ്രതിയായ ഫഹിം ഖാൻ്റെ ഇരുനില വീട് മുനിസിപ്പൽ അധി കൃതർ പൊളിച്ചു നീക്കുകയായിരുന്നു. മാർച്ച് 24ന് വീടുകൾ പൊളിക്കുന്നതിന് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തി. തുടർ ന്ന് മറ്റൊരു പ്രതിയായ യൂസഫ് ഷെയ്ഖിൻ്റെ വീട് പൊളിക്കാനുള്ള നടപടി അധി കൃതർ നിർത്തിവച്ചു.
നേരത്തെ കേസുകളിൽ ഉൾപ്പെട്ട പ്രതി കളുടെ വീട് ബുൾഡോസ് ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്നും നിയമ വിരുദ്ധമായി ഇത്തരം പ്രവർത്തി ചെയ്യു ന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെ ടുക്കുമെന്നും സുപ്രീം കോടതി ഉത്തരവി ട്ടിരുന്നു.