കാണുന്നവർ കല്ലെറിഞ്ഞ് ഓടിക്കും, ചിലപ്പോ തിളച്ചവെള്ളം ദേഹത്തൊഴിക്കും, എങ്കിലും ആ മൃഗങ്ങൾക്കറിയാം ജീവന്റെ വില…ഡിസംബറിന്റെ കൊടുംതണുപ്പിൽ തങ്ങൾക്കരികിൽ പെറ്റമ്മയാൽ ഉപേക്ഷിക്കപ്പെട്ട കൊച്ചുജീവന് അവർ രക്ഷാവലയം തീർത്തു… നുള്ളിനോവിക്കപോലും ചെയ്യാതെ… അവനരികിലേക്ക് സുരക്ഷിതമായ ആ കരങ്ങളെത്തുന്നവരെ…
കൊൽക്കത്ത: നാടാകെ ഡിസംബറിന്റെ കൊടുംതണുപ്പിൽ മൂടിപ്പുതച്ചുറങ്ങുമ്പോൾ തെരുവിൽ കിടന്ന നവജാതശിശുവിന് കാവൽ നിന്ന് നഗരത്തിലെ ഒരുകൂട്ടം തെരുവുനായ്ക്കൾ. കടിച്ചുകീറുമെന്നു പറഞ്ഞ് കാണുന്നവർ കണ്ടിടത്തുനിന്നൊക്കെ ആട്ടിപ്പായിച്ചിരുന്ന അതേ നായ്ക്കൾ......












































