തൃശൂർ: അടാട്ട് അമ്പലംകാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിൽപ (30), അക്ഷയ്ജിത്ത്(5) എന്നിവരാണ് മരിച്ചത്. മുറിയിൽ ശിൽപയെ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ കട്ടിലിൽ കമിഴ്ന്ന് മരിച്ചുകിടക്കുന്ന നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ശിൽപ ജീവനൊടുക്കിയതായാണ് കരുതുന്നത്. സംഭവം നടക്കുമ്പോൾ യുവതിയുടെ ഭർത്താവും അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. പനിയെ തുടർന്ന് ഇന്നലെ രാത്രി ശിൽപയുടെ ഭർത്താവ് മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്. രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ശിൽപയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യും.
















































